ന്യൂഡൽഹി : ആഗോള ജനപ്രിയ ജനാധിപത്യ നേതാവായി പ്രധാന മന്ത്രി നരേന്ദ്ര മോഡിയെ യു.എസ്. ഡാറ്റ അനലിസ്റ്റ് സ്ഥാപനമായ മോണിംഗ് കൺസൾട്ട് നടത്തിയ ലോക സർവ്വേ തിരഞ്ഞെടുത്തു. സർവ്വേയിൽ മോദിക്ക് 68% റേറ്റിംഗ് ലഭിച്ചു. സർവ്വേയിൽ പങ്കെടുത്ത 26 ശതമാനം പേർ മോദിയെ എതിർത്തു. ആറു ശതമാനം അഭിപ്രായം പ്രകടിപ്പിച്ചില്ല. ഈ മാസം രണ്ടിനും എട്ടിനും ഇടയിലായിരുന്നു സർവ്വേ. സ്വിറ്റ്സർലൻഡ് പ്രസിഡന്റ് ഗൈ പാർമൽ, ദക്ഷിണകൊറിയൻ പ്രസിഡന്റ് ലീജയ് മ്യുംഗ് എന്നിവരാണ് രണ്ടാം സ്ഥാനത്ത്. ഇരുവർക്കും 62 ശതമാനം വീതം റേറ്റിങ് ലഭിച്ചു.ചെക്ക് റിപ്പബ്ലിക്കിലെ ഡ്രജ് ബാബിസിനു 57 ശതമാനവും അർജന്റീനയിലെ ജാവിയർ മിലേക്കു 56 ശതമാനവും ജപ്പാനിലെ സനെ തകായിച്ചിക്ക് 56 ശതമാനവും കാനഡയിലെ മാർക്ക് കാണിക്കു 55 ശതമാനവും യു എസ് പ്രസിഡന്റ് ഡൊണാ ൾഡ് ട്രമ്പിന് 39 ശതമാനവും യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ ക്കു 24 ശതമാനവും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനു 17ശതമാനവും റേറ്റിംഗ് ലഭിച്ചു.







