ഈശ്വരമംഗലം സ്വദേശിനിയെ കഴുത്തറുത്തുകൊന്നു; കൊലക്കത്തി കൊണ്ട് സ്വയം കഴുത്തു മുറിച്ച ഭര്‍ത്താവ് ഗുരുതരനിലയില്‍

പുത്തൂര്‍: കേരള- കര്‍ണ്ണാടക അതിര്‍ത്തി പ്രദേശമായ ഈശ്വരമംഗലം സ്വദേശിനിയെ പുത്തൂരില്‍ കഴുത്തറുത്തു കൊന്നു. കൃത്യത്തിനു ശേഷം കൊലക്കത്തികൊണ്ട് സ്വയം കഴുത്തു മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച ഭര്‍ത്താവിനെ അതീവ ഗുരുതരനിലയില്‍ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുത്തൂര്‍, അരിയടുക്ക, കട്ടത്തെരു, ഗോള്‍ത്തിലയിലെ പുരുഷോത്തമ എന്ന ബൈര (50)യുടെ ഭാര്യ ഈശ്വര മംഗലം സ്വദേശിനി സാവിത്രി (42)യാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ കൊലപാതകവും ആത്മഹത്യാശ്രമവും അരങ്ങേറിയത്.ഇരുവരും തമ്മില്‍ ദാമ്പത്യ പ്രശ്‌നങ്ങള്‍ നിലവില്‍ ഉണ്ടായിരുന്നതായി പറയുന്നു. കഴിഞ്ഞ ദിവസം …

പിതാവ് കഴുത്തുഞെരിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു; മരിച്ചെന്നു കരുതി കുഴിമാടത്തിലേക്ക് വലിച്ചിഴച്ചു: വിസ്മയിപ്പിക്കുന്ന അതിജീവനവുമായി മകൾ

പി പി ചെറിയാൻ വെർമോണ്ട് (യുഎസ്എ): സ്വന്തം പിതാവ് നടത്തിയ ക്രൂരമായ വധശ്രമത്തിൽ നിന്നുമകൾ അത്ഭുതകരമായി രക്ഷപ്പെട്ടു.അതിജീവിതയായ 39-കാരിയായ ബ്രിട്ടാനി ഡേവിസിന്റെ അനുഭവം ലോകത്തെ ഞെട്ടിക്കുന്നു. തന്നെ ഒരു മണിക്കൂറോളം കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ച പിതാവിനോട് താൻ ക്ഷമിച്ചതായി മകൾ ബ്രിട്ടാനിപറഞ്ഞു.. സെപ്റ്റംബർ 19-ന് പുലർച്ചെയാണ് ഉറങ്ങിക്കിടന്ന ബ്രിട്ടാനിയെ പിതാവ് റോഡ്‌നി ഡേവിസ് (62) ആക്രമിച്ചത്. താൻ നിർമ്മിച്ച ഒരു പ്രത്യേക വധശിക്ഷാ ഉപകരണം ഉപയോഗിച്ച് ഒരു മണിക്കൂറോളം അദ്ദേഹം മകളെ ശ്വാസം …

രണ്ട് സ്ത്രീകളും മൂന്ന്കുട്ടികളും താമസ സ്ഥലത്ത് മരിച്ചനിലയില്‍

കൊച്ചി: രണ്ട് സ്ത്രീകളെയും മൂന്ന് കുട്ടികളേയും താമസസ്ഥലത്ത് മരിച്ചനിലയില്‍ കാണപ്പെട്ടു. എറണാകുളം വടുതലയില്‍ വാടക കെട്ടിടത്തിലെ താമസക്കാരാണ് മരിച്ചത്. ഇവര്‍ തിരുവനന്തപുരം സ്വദേശികളാണെന്ന് പറയുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയ്ക്ക് വന്നവരാണ് ഇവരെന്ന് സൂചനയുണ്ട്. മുറി വാടകയ്ക്കെടുത്ത് താമസിക്കുകയായിരുന്നു. ഒരു കുടുംബത്തിലെ അഞ്ചുപേരാണ് ഇവരെന്ന് പറയുന്നു. രണ്ടുമാസമായി ഇവര്‍ ഇവിടെ വാടകയ്ക്ക് താമസിക്കുകയാണെന്ന് അയല്‍വാസി പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അന്വേഷണം തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

കമ്മ്യൂണിസ്റ്റ് ഭരണം കേരളജനത തൂത്തെറിയും: ദീപാദാസ് മുന്‍ഷി

കാസര്‍കോട്: കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണം തൊഴില്‍ രഹിതരായ യുവാക്കളും വാഗ്ദാനലംഘനത്തിനിരയായ ജനങ്ങളും ചേര്‍ന്നു തൂത്തെറിയുമെന്നു എ ഐ സി സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി പ്രസ്താവിച്ചു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പു ജേതാക്കളായ കോണ്‍ഗ്രസ് മെമ്പര്‍മാര്‍ക്കു കാസര്‍കോട്ടു നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍.മോഹന വാഗ്ദാനങ്ങള്‍ നല്‍കി 10 വര്‍ഷമായി അധികാരത്തില്‍ തുടര്‍ന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റു സര്‍ക്കാര്‍ ജനങ്ങളുടെ പ്രതീക്ഷയുടെ കടയ്ക്കല്‍ കത്തി വയ്ക്കുകയായിരുന്നു. ലക്ഷക്കണക്കിനു തൊഴിലവസരം സൃഷ്ടിക്കുമെന്നു വീമ്പിളക്കിയവര്‍ യുവാക്കള്‍ എന്നും വ്യാമോഹത്തിനു പിന്നാലെ നിന്നു കൊള്ളുമെന്നു …

കാണാതായ ശേഷം പുഴയില്‍ അവശനിലയില്‍ കാണപ്പെട്ട ബി എല്‍ ഒ മരിച്ചു; ചെര്‍ക്കള സ്‌കൂളില്‍ അധ്യാപകനായ മൊഗ്രാല്‍പുത്തൂര്‍ സ്വദേശി സവാദ് ആണ് മരിച്ചത്

കാസര്‍കോട്: ശനിയാഴ്ച രാവിലെ വീട്ടില്‍ നിന്നു കാണാതാവുകയും ഒന്‍പതു മണിയോടെ മൊഗ്രാല്‍ കടവത്ത് പുഴയില്‍ അവശനിലയില്‍ കാണപ്പെടുകയും ചെയ്ത ബി എല്‍ ഒ (ബൂത്ത് ലെവല്‍ ഓഫീസര്‍) മരിച്ചു.മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിയും ചെര്‍ക്കള ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകനുമായ സവാദ് (32) ആണ് മരിച്ചത്. മൊഗ്രാല്‍ പുത്തൂര്‍ ഒന്നാം ബൂത്ത് ബി എല്‍ ഒ ആണ്. ശനിയാഴ്ച രാവിലെ 7 മണിയോടെയാണ് സവാദിനെ വീട്ടില്‍ നിന്ന് കാണാതായത്. തുടര്‍ന്ന് നാട്ടുകാരും അയല്‍ക്കാരും തെരച്ചില്‍ നടത്തുന്നതിനിടയിലാണ് അദ്ദേഹത്തെ …

കുട്ടി ഡ്രൈവര്‍മാരുടെ ഇരുചക്രവാഹന ഡ്രൈവിംഗ്: മണ്ടേക്കാപ്പില്‍ പിതാവിനും ഇച്ചിലങ്കോട്ട് മാതാവിനുമെതിരെ കേസ്

കുമ്പള: പ്രായപൂര്‍ത്തിയാകാത്തവര്‍ക്കു ഇരുചക്രവാഹനങ്ങള്‍ ഓടിക്കാന്‍കൊടുത്ത രക്ഷിതാക്കള്‍ക്കെതിരെ കുമ്പള പൊലീസ് രണ്ട് കേസെടുത്തു. വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. കുട്ടി ഡ്രൈവര്‍മാര്‍ക്കു നോട്ടീസ് നല്‍കി.കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കയ്യാര്‍ മണ്ടേക്കാപ്പ്, മംഗല്‍പ്പാടി ഇച്ചിലങ്കോട് എന്നിവിടങ്ങളില്‍ നിന്നാണ് പൊലീസ് കുട്ടി ഡ്രൈവര്‍മാരെയും വാഹനങ്ങളും പിടികൂടിയത്. ഇച്ചിലങ്കോട് എല്‍ പി സ്‌കൂളിനടുത്ത് ഇന്നലെ ഉച്ചക്കു അപകടകരമായ നിലയില്‍ ബൈക്ക് ഓടിക്കുകയായിരുന്ന കുട്ടി ഡ്രൈവറെ ചോദ്യം ചെയ്യുന്നതിനിടയില്‍ മാതാവാണ് ബൈക്ക് ഓടിക്കാന്‍ നല്‍കിയതെന്നു കുട്ടി ഡ്രൈവര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്നു ബൈക്ക് കസ്റ്റഡിയിലെടുത്ത ശേഷം …

വാഹനം ഓടിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം: പള്ളിക്കര, പൂച്ചക്കാട്ട് യുവാവിനു കുത്തേറ്റു; എട്ടു പേര്‍ക്കെതിരെ നരഹത്യാശ്രമത്തിന് കേസ്

കാസര്‍കോട്: ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പള്ളിക്കര, പൂച്ചക്കാട്ട് യുവാവിനു കുത്തേറ്റു. ഷംനത്ത് മന്‍സിലിലെ പി കെ സാജിറി (42)നാണ് കുത്തേറ്റത്. ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച രാത്രി എഴേകാല്‍ മണിയോടെയാണ് സംഭവം. സാജിറിന്റെ വീട്ടുവളപ്പിലേയ്ക്ക് അതിക്രമിച്ചു കയറിയ ഒരു സംഘം മൂര്‍ച്ചയുള്ള ഇരുമ്പായുധം കൊണ്ട് കുത്തുകയും കൈകൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുകയുമായിരുന്നുവെന്നാണ് പരാതി.പരാതിക്കാരനായ സാജിര്‍ വാഹനം ഓടിക്കുന്നതിനിടയില്‍ പ്രതി എതിര്‍ദിശയില്‍ വാഹനത്തിനു നേരെ വന്നതിനെ ചൊല്ലി ഉണ്ടായ വാക്കു തര്‍ക്കമാണ് അക്രമത്തിനു കാരണമായതെന്നു പറയുന്നു.സംഭവത്തില്‍ സാജിറിന്റെ പരാതി …

വിമോചന സമരം: ചരിത്രത്തിന്റെ ബാല്യകാല സ്മരണകൾ

സി. വി. സാമുവൽ, ഡെട്രോയിറ്റ് അടുത്തിടെ മക്കളിലൊരാൾ ചോദിച്ച ഈ ലളിതമായ ചോദ്യം എന്നെ കൊണ്ടുപോയത് ആറ് പതിറ്റാണ്ടുകൾക്ക് പിന്നിലേക്കാണ്. കാലപ്പഴക്കത്തിൽ പല ഓർമ്മകളും മാഞ്ഞുപോയെങ്കിലും, കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തെ മാറ്റിമറിച്ച 1958-59 കാലഘട്ടം ഇന്നും എന്റെ മനസ്സിൽ ഒരു കൗമാരക്കാരന്റെ കൗതുകത്തോടെയും ഗൗരവത്തോടെയും തെളിഞ്ഞുനിൽക്കുന്നു. 1959 ജൂലൈ 31. കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ പിരിച്ചുവിട്ട് കേന്ദ്ര സർക്കാർ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുമ്പോൾ എനിക്ക് പതിനഞ്ച് വയസ്സായിരുന്നു. ഹൈസ്കൂൾ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്ന ഞാൻ, ചരിത്രം എന്നത് …

ജനങ്ങൾക്ക് ഒരേ ഒരു ചിന്ത – പിണറായി ഭരണം അവസാനിക്കണം: എ.കെ. ആന്റണി

തിരുവനന്തപുരം : സംസ്ഥാനത്തെ ജനങ്ങൾക്ക് ഒരേ ഒരു ചിന്തയേ ഉള്ളൂ എന്ന് കോൺഗ്രസ് നേതാവ് എ കെ ആന്റണി പറഞ്ഞു. പിണറായി ഭരണം അവസാനിക്കണം എന്നതാണ് ആ ചിന്ത എന്ന് അദ്ദേഹം വിശദീകരിച്ചു. കോൺഗ്രസിനുള്ളതും ആ ചിന്ത തന്നെയാണെന്ന് അദ്ദേഹം വാർത്ത ലേഖകരോട് പറഞ്ഞു. കോൺഗ്രസിലിപ്പോൾ വലിയ പൊട്ടിത്തെറിയാണെ ന്നാണ് ചിലർ പറഞ്ഞു നടക്കുന്നതെന്ന് ആന്റണി പരിഹസിച്ചു. കോൺഗ്രസിലിപ്പോൾ നടക്കുന്നത് എന്ത് പൊട്ടിത്തെറിയാണ് – അദ്ദേഹം ചോദിച്ചു. 2001 ൽ പ്രഖ്യാപിച്ച മൂന്ന് സ്ഥാനാർത്ഥികളെ പ്രചരണം തുടങ്ങി …

ഇറാൻ ആക്രമണം: അമേരിക്കയ്ക്ക് ബ്രിട്ടനിൽ സൈനിക താവളം തുറന്നു

ലണ്ടൻ : ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ആക്രമണം നടത്തുന്നതിന് ബ്രിട്ടീഷ് സൈനികത്താവളങ്ങൾ അമേരിക്കയ്ക്ക് തുറന്നു കൊടത്തു . ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമറുടെ ഈ നടപടി, ബ്രിട്ടീഷ് ജനതയുടെ ജീവൻ അപകടത്തിൽ ആക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അജാസ് അരഗ് ചി പ്രതികരിച്ചു. ബ്രിട്ടന്റെ നിലപാട് ഇറാനും ബ്രിട്ടനും തമ്മിലുള്ള ബന്ധം ശിഥിലമാക്കുമെന്നു അദ്ദേഹം സൂചിപ്പിച്ചു. അതേസമയം ബ്രിട്ടൻ നിലപാടിനെ ട്രംപ് പ്രകീർത്തിച്ചു. ബ്രിട്ടനിതു വളരെ നേരത്തെ എടുക്കേണ്ട തീരുമാനമായിരുന്നുവെന്നു ട്രംപ് പറഞ്ഞു .

ഇന്നത്തെ പ്രധാന വാർത്തകൾ

​ഇറാൻ – ഇസ്രായേൽ യുദ്ധം:​ ഇറാനു മേൽ തങ്ങൾക്ക് വ്യക്തമായ മേൽക്കൈ ഉണ്ടെന്നും അതിനാൽ ഇപ്പോൾ വെടിനിർത്തലിന് തയ്യാറല്ലെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഇറാന്റെ ഊർജ്ജ നിലയങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ ഇസ്രായേൽ പുതിയ ആക്രമണങ്ങൾ നടത്തി. ഇറാന്റെ ‘ബാസിജ്’ പാരാമിലിട്ടറി സേനയുടെ ഇന്റലിജൻസ് മേധാവിയെ വധിച്ചതായി ഇസ്രായേൽ അവകാശപ്പെട്ടു. ​ബെയ്റൂട്ടിൽ ഒഴിപ്പിക്കൽ: ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണത്തിന് മുന്നോടിയായി ബെയ്റൂട്ടിലെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ നിന്ന് ഒഴിഞ്ഞുപോകാൻ ഇസ്രായേൽ സൈന്യം ജനങ്ങൾക്ക് മുന്നറിയിപ്പ് …