നാടിന് മലിനജലം ഉറപ്പായി; ഒന്നരക്കോടി രൂപയുടെ കുമ്പള മീന്‍ മാര്‍ക്കറ്റ്: പൊലീസും ഹാര്‍ബര്‍ വിഭാഗവും അന്വേഷണത്തില്‍

കുമ്പള: ഒരു കോടി 38 ലക്ഷം രൂപ ചെലവില്‍ കുമ്പളയില്‍ സ്ഥാപിച്ച മീന്‍ മാര്‍ക്കറ്റില്‍ നിന്നു കരിങ്കട്ട പോലുള്ള മലിനജലം റോഡിലൊഴുകുന്നു. ഒന്നരക്കോടിയുടെ ദുര്‍ഗന്ധവും കൊതുകുശല്യവും കൊണ്ടു ജനങ്ങള്‍ വിഷമിക്കുന്നു.കുമ്പള പഞ്ചായത്തില്‍ ഹാര്‍ബര്‍ ഫണ്ട് ഉപയോഗിച്ചാണ് നഗരഹൃദയഭാഗത്ത് ഒരു കൊല്ലം മുമ്പ് മീന്‍മാര്‍ക്കറ്റ് നിര്‍മ്മാണം ആരംഭിച്ചതെന്നു പറയുന്നു. മാര്‍ക്കറ്റ് നിര്‍മ്മിക്കാന്‍ പദ്ധതി രേഖ തയ്യാറാക്കിയവര്‍ കെട്ടിടത്തിന്റെ പ്ലാനും ചെലവും വരച്ചു കൊടുക്കുകയായിരുന്നെന്നു പറയുന്നു. അതിനു മുകളിലുള്ള പല തട്ടുകളും അത് അംഗീകരിക്കുകയും കരാറുകാരന് ഇതുവരെ പകുതിപ്പണം കൊടുക്കുകയും …

വീട്ടില്‍ നിന്നും പോയ യുവതിക്ക് എന്തു സംഭവിച്ചു? മഞ്ചേശ്വരം പോലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: വീട്ടില്‍ നിന്നും പോയ യുവതി തിരിച്ചെത്തിയില്ലെന്ന് പരാതി. മാതാവ് നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. കുഞ്ചത്തൂര്‍, തലപ്പാടി, മരിയാശ്രമം ചര്‍ച്ച് കോമ്പൗണ്ടിലെ അനീഷ ഡിസില്‍വ (24)യെയാണ് കാണാതായത്.വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ മകള്‍ അതിനുശേഷം തിരിച്ചെത്തിയിട്ടില്ല എന്ന് മാതാവ് ജസിന്ത അനിത ഡിസില്‍വ നല്‍കിയ പരാതിയില്‍ പറഞ്ഞു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതി പൂനയില്‍ എത്തിയതായാണ് വിവരം ലഭിച്ചത്. യുവതിയെ കാണാതായ വിവരം മഞ്ചേശ്വരം പൊലീസ് വിവിധ സംസ്ഥാനങ്ങളിലെ …

കുമ്പള ഐ.എച്ച്.ആര്‍.ഡി കോളജ് വിദ്യാര്‍ത്ഥികളെ ടൂര്‍ കൊണ്ടുപോയി പറ്റിച്ചതായി പരാതി; ടൂര്‍ കമ്പനിക്കെതിരെ കേസ്

കാസര്‍കോട്: ടൂര്‍ കൊണ്ടുപോയി വാഗ്ദാനം ചെയ്ത സര്‍വീസ് നല്‍കാതെ വഞ്ചിച്ചതായി പരാതി. കുമ്പള ഐ.എച്ച്.ആര്‍.ഡി കോളജ് അസി.പ്രൊഫസര്‍ ടി.സബിതയുടെ പരാതിയില്‍ ഫ്യൂച്ചര്‍ ഫ്‌ളൈ കമ്പനിക്കും സ്റ്റാഫിനും എതിരെ കുമ്പള പൊലീസ് കേസെടുത്തു. 4,49,500 രൂപയ്ക്കാണ് കോളജ് അധികൃതരും ടൂര്‍ കമ്പനിയും ധാരണയില്‍ എത്തിയിരുന്നതെന്ന് പരാതിയില്‍ പറഞ്ഞു. ധാരണ പ്രകാരം 2025 നവംബര്‍ 28 മുതല്‍ 2026 ജനുവരി 26 വരെയുള്ള തീയതികളിലായി ടൂര്‍ കമ്പനിയുടെ അക്കൗണ്ടിലേയ്ക്ക് 3,32,000 രൂപ ഗൂഗിള്‍ പേ വഴി അയച്ചുകൊടുത്തു. എന്നിട്ടും വാഗ്ദാനം …

ലഞ്ച് ബോക്‌സ് ഇനി ചുമന്ന് നടക്കേണ്ട; ഷൂസിനടിയിലെ അറയില്‍ ബട്ടര്‍ ചിക്കന്‍ വയ്ക്കുന്ന ഐഡിയയുമായി സോഷ്യല്‍ ഇന്‍ഫ്‌ളുവന്‍സര്‍; ആളുകള്‍ എന്തുപറയുന്നുവെന്ന് അറിയാം

മുംബൈ: സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന പല വീഡിയോകളും വളരെ പെട്ടെന്ന് വൈറലാകാറുണ്ട്. ആളുകളുടെ മനസിനെ കീഴടക്കുന്ന വെറൈറ്റി വീഡിയോകളായിരിക്കണം എന്നുമാത്രം. അത്തരത്തില്‍ ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍ ജൂലിയറ്റ് പങ്കുവച്ച വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഷൂസിനടിയില്‍ തയാറാക്കിയ പ്രത്യേക അറയില്‍ ബട്ടര്‍ ചിക്കന്‍ വയ്ക്കുന്നതിന്റെ വീഡിയോ ആണ് ജൂലിയറ്റ് പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി രംഗത്തെത്തിയിരിക്കുന്നത്. ഒരു വെറൈറ്റി വീഡിയോ ആണ് ഇതെന്നാണ് പലരുടേയും അഭിപ്രായം. ലഞ്ച് ബോക്‌സ് ചുമക്കാന്‍ മടിയുള്ളവര്‍ക്ക് എന്തുകൊണ്ടും ഈ വിദ്യ ഉപകരിക്കുമെന്നാണ് …

വിദേശ താരങ്ങള്‍ എത്തി; കാനത്തൂരില്‍ ഫുട്‌ബോള്‍ മാമാങ്കം ഇന്നു മുതല്‍

കാസര്‍കോട്: കാനത്തൂര്‍ ഗോപി ആന്റ് നാണു മെമ്മോറിയല്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള ഫുട്‌ബോള്‍ മാമാങ്കത്തിനു ഇന്ന് (ശനി) തുടക്കം. ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നതിന് ഘാന, ഐവറികോസ്റ്റ്, ഉഗാണ്ട എന്നീ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ എത്തി. ഇവര്‍ വിവിധ ടീമുകള്‍ക്കായി ബൂട്ടണിയും.ജില്ലയിലെ എട്ടു ടീമുകളാണ് ഫെബ്രുവരി 14 വരെ നടക്കുന്ന ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുക. മേലത്ത് നാരായണന്‍ നമ്പ്യാര്‍ സ്മാരക എവര്‍ റോളിംഗ് ട്രോഫിക്കു വേണ്ടിയുള്ള ടൂര്‍ണ്ണമെന്റിനു വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. 3000 പേര്‍ക്ക് ഇരിക്കാനുള്ള ഗാലറിയാണ് …

ശബരിമല സ്വര്‍ണ്ണക്കൊള്ള: എസ്‌ഐടി വീണ്ടും അടൂര്‍ പ്രകാശ് എംപിയെ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ വലതു മുന്നണി കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപിയെ കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യുന്നു. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസില്‍ വച്ചാണ് ചോദ്യം ചെയ്യുന്നത്. അടൂര്‍ പ്രകാശിനെ നേരത്തെയും ഈ കേസില്‍ ചോദ്യം ചെയ്തിരുന്നു. സ്വര്‍ണ്ണക്കൊള്ളക്കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടൂര്‍ പ്രകാശിനുള്ള ബന്ധം കൂടുതല്‍ വ്യക്തമാക്കുന്നതിനു വേണ്ടിയാണ് ചോദ്യം ചെയ്യലെന്നറിയുന്നു.പോറ്റി ശബരിമലയില്‍ നിന്നു മോഷ്ടിച്ച സ്വര്‍ണ്ണം കര്‍ണ്ണാടകയിലെ വ്യാപാരി ഗോവര്‍ധനു കൈമാറ്റം ചെയ്തതുമായി ബന്ധപ്പെട്ടാണ് പോറ്റി സോണിയാഗാന്ധിയെ കണ്ടതെന്നു സംശയിപ്പിക്കുന്ന …

ക്ഷേത്ര പരിസരത്ത് മാംസവും എല്ലിന്‍ കഷണങ്ങളും; കര്‍ണ്ണാടകയില്‍ സംഘര്‍ഷം

ബംഗളൂരു: ബെള്ളാരിയില്‍ ക്ഷേത്ര പരിസരത്തു മാംസവും എല്ലുകളും കണ്ടെത്തിയതിനെ തുടര്‍ന്ന് സംഘര്‍ഷം ഉടലെടുത്തു.നാഗലക്കേസരി വീര ബാലാഞ്ജനേയ ക്ഷേത്ര പരിസരത്തു പ്ലാസ്റ്റിക് കവറുകളിലാണ് മാംസവും എല്ലിന്‍ കഷണങ്ങളും കാണപ്പെട്ടത്. ക്ഷേത്ര പൂജാരിയാണ് ഇത് ആദ്യം കണ്ടത്. അദ്ദേഹമതു പൊലീസിനെ അറിയിച്ചു. പൊലീസ് എത്തി മാംസവും എല്ലിന്‍ കഷണങ്ങളും മാറ്റിയെങ്കിലും വിവരമറിഞ്ഞു ജനക്കൂട്ടം ക്ഷേത്ര പരിസരത്തു പ്രതിഷേധവുമായി തടിച്ചു കൂടി. മതസംഘര്‍ഷമുണ്ടാക്കാന്‍ ചിലര്‍ കരുതിക്കൂട്ടി മലിനവസ്തുക്കള്‍ ക്ഷേത്രത്തിലേക്ക് എറിഞ്ഞതാണെന്നും പ്രതികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. പ്രദേശത്തു പൊലീസ് …

സമസ്ത നൂറാം വാര്‍ഷികം: സമാപന പൊതുസമ്മേളനം നാളെ; ഡിഐജി കുണിയയില്‍ എത്തി സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി, ദേശീയ പാതയില്‍ ഗതാഗത നിയന്ത്രണം, 12 നിര്‍ദ്ദേശങ്ങളുമായി ജില്ലാ പൊലീസ് മേധാവി

കാസര്‍കോട്: സമസ്ത നൂറാം വാര്‍ഷിക മഹാസമ്മേളനത്തിനു സമാപനം കുറിച്ചു കൊണ്ടുള്ള പൊതു സമ്മേളനം നാളെ (ഞായര്‍) കുണിയയില്‍ നടക്കും. നാലു ലക്ഷത്തില്‍പ്പരം ആള്‍ക്കാര്‍ സമാപന സമ്മേളനത്തില്‍ സംബന്ധിക്കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ഈജിപ്തിലെ റെക്ടര്‍ അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. സലാമ ജുമുഅ അലി ദാവൂദ് ഉദ്ഘാടനം ചെയ്യും. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട്, മുഖ്യപ്രഭാഷണവും പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ ശതാബ്ദി സന്ദേശവും നടത്തും. …

വിമാനം വഴി 23 കോടി രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവ് കടത്ത്; ഐടി ജീവനക്കാരായ ആറ് മലയാളികള്‍ കസ്റ്റംസ് പിടിയില്‍

ചെന്നൈ: തായ്‌ലന്റില്‍ നിന്ന് വിമാനം വഴി 23 കോടി രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവ് കടത്തിയ കേസില്‍ ഐടി ജീവനക്കാരായ ആറ് മലയാളികളെ കസ്റ്റംസ് അറസ്റ്റുചെയ്തു. ഭക്ഷണ പാക്കറ്റുകളിലും ചോക്ലേറ്റ് പാക്കറ്റുകളിലും ഒളിപ്പിച്ചാണ് ഇവര്‍ കഞ്ചാവ് കടത്തിയിരുന്നത്. തായ്ലന്‍ഡില്‍ നിന്ന് ചെന്നൈ വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങളില്‍ രണ്ടുസംഘമായാണ് ഇവരെത്തിയത്. 23 കിലോ ഹൈഡ്രോപോണിക് കഞ്ചാവ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ഇതിന് 23 കോടി രൂപ വിലവരുമെന്ന് കസ്റ്റംസ് അധികൃതര്‍ വെളിപ്പെടുത്തി. ആദ്യമെത്തിയ നാലംഗ സംഘം വിമാനത്താവളത്തില്‍ കസ്റ്റംസിനെ കണ്ട് …

ഇരുമ്പു നിര്‍മ്മാണ ശാലയില്‍ നിന്നു ഏഴു തോക്കും തോക്കു നിര്‍മ്മാണ സാധനങ്ങളും പിടിയില്‍; ഒരാള്‍ അറസ്റ്റില്‍

മംഗളൂരു: ഷിമോഗ ശിക്കാരിപ്പുരയില്‍ ഇരുമ്പുപണിശാലയില്‍ നിന്നു ഏഴ് ഒറ്റക്കുഴല്‍ത്തോക്കുകള്‍ പൊലീസ് പിടിച്ചെടുത്തു. ശിക്കാരിപ്പുര ഭദ്രപുര്‍ മൂന്നാം ക്രോസിലെ മരപ്പണിക്കാരനായ കെ. ലക്ഷ്മണപ്പ(43)യെ അറസ്റ്റ് ചെയ്തു.ലക്ഷ്മണപ്പയുടെ വീടിനോട് ചേര്‍ന്ന പഴയ വീട്ടില്‍ തോക്കു നിര്‍മ്മാണം നടക്കുന്നുണ്ടെന്ന സൂചനയെത്തുടര്‍ന്നു നടത്തിയ റെയ്ഡിലാണ് തോക്കുകള്‍ കണ്ടെത്തിയത്. തോക്കു നിര്‍മ്മാണത്തിനാവശ്യമായ സാധനങ്ങളും കണ്ടെടുത്തു. കോടതി ലക്ഷ്മണപ്പയെ റിമാന്റ് ചെയ്ത ശേഷം പൊലീസ് കസ്റ്റഡിയില്‍വിട്ടു. ശിക്കാരിപ്പുര ഡിവൈ.എസ്പി കെ.ഇ കേശവ്, സിഐ സന്തോഷ് എം പാട്ടീല്‍, എസ്‌ഐ എച്ച് ശരത്, പൊലീസുകാരായ കെ. ത്രേശം, …

കാറിന് തീകൊളുത്തി കൂട്ട ആത്മഹത്യാശ്രമം; സംഭവം മുന്‍കൂട്ടി അറിഞ്ഞിരുന്നില്ലെന്ന് പൊള്ളലേറ്റ് മരിച്ച സജീറിന്റെ ഭാര്യ നജ്മത്ത്; മരണത്തിന് മുമ്പ് സമൂഹ മാധ്യമത്തില്‍ പ്രചരിപ്പിച്ച വീഡിയോയിലെ ആരോപണം പൊലീസ് അന്വേഷണത്തില്‍

മാനന്തവാടി: കുടുംബ സമേതം സഞ്ചരിക്കുകയായിരുന്ന കാറിന് തീകൊളുത്തി കൂട്ട ആത്മഹത്യ ചെയ്യാനുള്ള ഭര്‍ത്താവിന്റെ ശ്രമം അറിഞ്ഞിരുന്നില്ലെന്ന് കൊല്ലപ്പെട്ട സജീറിന്റെ ഭാര്യ നജ്മത്ത് പൊലീസിന് മൊഴി നല്‍കി. കര്‍ണാടക കുട്ടയില്‍ വ്യാപാരിയായ കണ്ണൂര്‍ സ്വദേശി സജീറും കുടുംബവും നാട്ടിലേക്കുള്ള യാത്രയ്ക്കിടയില്‍ മാനന്തവാടിയില്‍ വച്ചാണ് കാറിനകത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയത്. സജീര്‍ സംഭവ സ്ഥലത്ത് പൊള്ളലേറ്റ് മരിച്ചു. മാരകമായി പൊള്ളലേറ്റ ഭാര്യ നജ്മത്തിന്റെ മൊഴി രേഖപ്പെടുത്തുന്നതിനിടയിലാണ് അവര്‍ ഇക്കാര്യം പൊലീസിനെ അറിയിച്ചത്. കണ്ണൂരിലേക്ക് പോകുന്നതിനിടെയാണ് സജീര്‍ പെട്രോള്‍ വാങ്ങിയതെന്ന് നജ്മത്ത് പറഞ്ഞതായി …

മാലോത്ത് മഞ്ചുച്ചാലില്‍ പിടിയിലായ നായാട്ടുസംഘത്തില്‍ നിന്നു കള്ളത്തോക്കും തിരകളും കണ്ടെടുത്തു; പൊലീസ് കേസെടുത്തു, റിമാന്റിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും

കാസര്‍കോട്: വെള്ളരിക്കുണ്ട്, മാലോത്ത് മഞ്ചുച്ചാലില്‍ വനംവകുപ്പിന്റെ പിടിയിലായ നായാട്ട് സംഘത്തിനെതിരെ പൊലീസും കേസെടുത്തു. പ്രതികളില്‍ നിന്നു കള്ളത്തോക്കും വെടിയുണ്ടകളും കണ്ടെടുത്ത സാഹചര്യത്തിലാണ് ആയുധ നിയമ പ്രകാരം വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തത്. മാലോത്ത്, കൊന്നക്കാട്, ചെരുമ്പക്കോട്, ചാപ്പയില്‍ ഹൗസില്‍ ആര്‍ രാമകൃഷ്ണന്‍ (49), മാലോത്ത്, പഴയങ്കാലിലെ ആര്‍ രാജേഷ് എന്ന മധു (42), മൈക്കയം കളത്തില്‍പ്പറമ്പില്‍ ഹൗസില്‍ കെകെ രതീഷ് (42) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന പിക്കപ്പ് കഴിഞ്ഞ ദിവസം മഞ്ചുച്ചാലിലെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ റോഡില്‍ …

വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കാസര്‍കോട്: വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മഞ്ചേശ്വരം, തലപ്പാടി, മരിയാശ്രമം കോമ്പൗണ്ടിലെ ജോണ്‍ ക്രാസ്റ്റയുടെ മകന്‍ അശോക് ക്രാസ്റ്റ(32)യാണ് മരിച്ചത്. മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജനുവരി 31ന് രാത്രി എട്ടുമണിയോടെയാണ് അശോക് ക്രാസ്റ്റയെ വീട്ടില്‍ അവശനിലയില്‍ കണ്ടത്. വിഷം അകത്തുചെന്നതാകുമെന്ന സംശയത്തെ തുടര്‍ന്ന് ആശുപ്ത്രിയിലെത്തിക്കുകയായിരുന്നു. മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. മാതാവ്: ഫ്‌ളോറിന്‍ ക്രാസ്റ്റ, സഹോദരങ്ങൾ: സന്തോഷ് ക്രാസ്റ്റ, ബോഡ് വിന്‍ ക്രാസ്റ്റ, ആശ ക്രാസ്റ്റ,ശാന്തി ക്രാസ്റ്റ, രേഷ്മ ക്രാസ്റ്റ.

കെട്ടിട നിര്‍മ്മാണ തൊഴിലാളി ജനല്‍ക്കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: കെട്ടിട നിര്‍മ്മാണ തൊഴിലാളിയെ വീട്ടിനകത്തു തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുല്ലൂരിലെ വി. സജിത്ത് (42) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയില്‍ സജിത്തിന്റെ മൃതദേഹം കാണപ്പെട്ടത്. അമ്പലത്തറ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.വി. നാരായണന്‍ മേസ്തിരി-കെകെ നാരായണി ദമ്പതികളുടെ മകനാണ്.ഭാര്യ: പ്രതിഭ (പെര്‍ള). മക്കള്‍: ആദിദേവ് , ആരാധ്യ(ഇരുവരും പുല്ലൂര്‍ ഗവ.യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: വി. സുനില്‍കുമാര്‍ (മര്‍ച്ചന്റ് നേവി), വി. സുജിത്ത്, വി. സിന്ധു (ഉദുമ).

ബസ് യാത്രക്കിടയില്‍ 14കാരിയെ ശല്യം ചെയ്തു; ബേഡകം പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു, ബസില്‍ നിന്നു ഇറങ്ങിപ്പോയ മധ്യ വയസ്‌കനെ തെരയുന്നു

കാസര്‍കോട്: ബസ് യാത്രക്കിടയില്‍ 14കാരിയായ വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്തതായി പരാതി. സ്‌കൂള്‍ അധികൃതര്‍ നല്‍കിയ വിവരത്തെത്തുടര്‍ന്ന് ബേഡകം പൊലീസ് പോക്‌സോ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. സ്വകാര്യ ബസിലെ യാത്രക്കാരിയായിരുന്നു പെണ്‍കുട്ടി. ഇതിനിടയില്‍ മധ്യവയസ്‌കനായ ഒരാള്‍ പെണ്‍കുട്ടിക്ക് സമീപത്ത് ഇരിക്കുകയും ശല്യം ചെയ്യുകയുമായിരുന്നുവെന്നു പറയുന്നു. ഭയം കാരണം പെണ്‍കുട്ടി വിവരം ആരോടും പറഞ്ഞില്ല. ഇതിനിടയില്‍ ശല്യക്കാരന്‍ ഇറങ്ങിപ്പോവുകയും ചെയ്തു. പെണ്‍കുട്ടി സ്‌കൂളില്‍ എത്തിയ ശേഷം വിവരം അധ്യാപികമാരോട് പറയുകയായിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ബേഡകം …