യുഎസില്‍ കുടിയേറ്റ വിരുദ്ധ നടപടികള്‍ക്കെതിരെ വന്‍ പ്രതിഷേധം; രാജ്യം സ്തംഭിച്ചു

പി പി ചെറിയാന്‍

അരിസോണ: ട്രംപ് ഭരണകൂടത്തിന്റെ കര്‍ശനമായ കുടിയേറ്റ വിരുദ്ധ നടപടികള്‍ക്കെതിരെ അമേരിക്കയിലുടനീളം വന്‍ പ്രതിഷേധം. ‘ജോലിയില്ല, സ്‌കൂളില്ല, ഷോപ്പിംഗില്ല’ എന്ന ആഹ്വാനവുമായി വെള്ളിയാഴ്ച നടന്ന ദേശീയ പണിമുടക്കില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു.
മിനിയാപൊളിസില്‍ അലക്‌സ് പ്രെറ്റി എന്ന നഴ്സിനെ ബോര്‍ഡര്‍ പട്രോള്‍ ഉദ്യോഗസ്ഥര്‍ വെടിവെച്ചു കൊന്നതാണ് പ്രതിഷേധം രൂക്ഷമാക്കിയത് അരിസോണ, കൊളറാഡോ, ജോര്‍ജിയ തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസുകള്‍ ബഹിഷ്‌കരിചു.. മിഷിഗണില്‍ കൊടുംതണുപ്പിനെ അവഗണിച്ചു നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.
ലോസ് ഏഞ്ചല്‍സില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ഫെഡറല്‍ ഏജന്റുകള്‍ കെമിക്കല്‍ സ്‌പ്രേ പ്രയോഗിച്ചു. പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി മാക്‌സിന്‍ വാട്ടേഴ്‌സും ഈ പ്രതിഷേധത്തില്‍ പങ്കെടുത്തു. നെബ്രാസ്‌കയില്‍ പ്രതിഷേധത്തിനിടെ ട്രംപിന്റെ പതാക കെട്ടിയ വാഹനം ഇടിച്ച് ഒരു വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു.
പ്രതിഷേധത്തിന്റെ ഭാഗമായി നിരവധി വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. തുറന്നു പ്രവര്‍ത്തിച്ച പല സ്ഥാപനങ്ങളും അന്നത്തെ ലാഭത്തിന്റെ ഒരു വിഹിതം കുടിയേറ്റക്കാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചു.
പ്രതിഷേധക്കാരുടെ നിലപാട്: ഫെഡറല്‍ ഏജന്റുകള്‍ തെരുവുകളിലും സ്‌കൂളുകള്‍ക്ക് സമീപവും ഭീതി പടര്‍ത്തുകയാണെന്നും, പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിക്കപ്പെടുകയാണെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page