ലൈംഗികാതിക്രമം:പാകിസ്ഥാൻ ക്രിക്കറ്റ് ഇതിഹാസം അബ്ദുൾ ഖാദറിന്റെ മകൻ കസ്റ്റഡിയിൽ

ഇസ്ലാമാബാദ് : മുൻ പാകിസ്ഥാൻ ലെഗ് സ്പിന്നർ അബ്ദുൾ ഖാദറിന്റെ മകൻ സുലമാൻ ഖാദറിനെ സ്ത്രീപീഡനക്കേസിൽ പാക് പൊലീസ് കസ്റ്റഡിയിലെടുത്തു. ഫാം ഹൗസിൽ വെച്ച് സുലൈമാൻ ഖാദർ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന വീട്ടുജോലിക്കാരിയുടെ പരാതിയെത്തുടർന്നാണിത്.
സുലമാന്റെ വീട്ടു ജോലിക്കാരിയായിരുന്ന തന്നെ ബലമായി ഫാം ഹൗസിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി.

സ്ത്രീയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയിട്ടുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു, പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി കർശനമായി ചോദ്യം ചെയ്യുന്നുണ്ടെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

പാകിസ്ഥാനിലെ ഏറ്റവും പ്രശസ്തനായ ക്രിക്കറ്റ് കളിക്കാരിൽ ഒരാളായ പരേതനായ അബ്ദുൾ ഖാദിറിന്റെ നാല് മക്കളിൽ ഒരാളാണ് 41 കാരനായ സുലമാൻ ഖാദിർ. പിതാവിന് തുല്യമായ അന്താരാഷ്ട്ര അംഗീകാരം സുലൈമാന് ലഭിച്ചില്ലെങ്കിലും, അദ്ദേഹം പാകിസ്ഥാന്റെ ആഭ്യന്തര ക്രിക്കറ്റിൽ പതിവായി കളിച്ചിട്ടുണ്ട് . 2005 നും 2013 നും ഇടയിൽ അദ്ദേഹം 26 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 40 ലിസ്റ്റ് എ ഗെയിമുകളും കളിച്ചു.

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ലെഗ് സ്പിൻ ബൗളർമാരിൽ ഒരാളായി പിതാവ് അബ്ദുൾ ഖാദിർ , 1980 കളിൽ ലെഗ് സ്പിൻ ബൗളിംഗ് കലയെ പുനരുജ്ജീവിപ്പിച്ചതിന്റെ ബഹുമതി അദ്ദേഹത്തിനുണ്ട്. 67 ടെസ്റ്റ് മത്സരങ്ങളിലും 104 ഏകദിന മത്സരങ്ങളിലും പാകിസ്ഥാനെ ഖാദിർ പ്രതിനിധീ കരിച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page