കര്‍ണാടകയിലെ ബാങ്കുകളില്‍ അവകാശികളില്ലാതെ 3400 കോടി രൂപ

മംഗളൂരു: കര്‍ണാടകയിലുടനീളമുള്ള ബാങ്ക് അക്കൗണ്ടുകളില്‍ ദശാബ്ദത്തിലേറെയായി ഏകദേശം 3400 കോടി രൂപ അവകാശികളില്ലാതെ കിടക്കുന്നുണ്ടെന്ന് ബുധനാഴ്ച ജില്ലാ ബാങ്കിംഗ് ഉപദേശക സമിതി അവലോകന യോഗം വെളിപ്പെടുത്തി.
അവകാശികളെ കണ്ടെത്താന്‍ കേന്ദ്ര ബാങ്ക് സംസ്ഥാന വ്യാപകമായി കാമ്പയിന്‍ ആരംഭിച്ചതായി ബംഗളൂരു റീജിയണല്‍ ഓഫീസിലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അസി. ജനറല്‍ മാനേജര്‍ അരുണ്‍ കുമാര്‍ പറഞ്ഞു.
മൂന്ന് മാസം മുമ്പ് ആരംഭിച്ച പ്രത്യേക ഡ്രൈവ് ഈ മാസം 31 വരെ തുടരും. സമയപരിധി കഴിഞ്ഞാലും നിക്ഷേപകര്‍ക്ക് ബാങ്കുകളെ സമീപിക്കാം.
ക്ലെയിം ചെയ്യാത്ത അക്കൗണ്ടുകളില്‍ ഏകദേശം 80 ശതമാനത്തിനും 10,000 രൂപയില്‍ താഴെ ബാലന്‍സാണുള്ളത് എന്ന് അദ്ദേഹം പറഞ്ഞു. അവയില്‍ പലതും പതിറ്റാണ്ടുകള്‍ പഴക്കമുള്ളവയാണ്. അപ്ഡേറ്റ് ചെയ്ത മൊബൈല്‍ നമ്പറുകളോ കെവൈസി വിശദാംശങ്ങളോ ഇല്ല. കൂടാതെ പല കേസുകളിലും, യഥാര്‍ത്ഥ അക്കൗണ്ട് ഉടമകള്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. കാമ്പെയ്‌ന്റെ ആദ്യപടിയായി മൊബൈല്‍ നമ്പറുകളും ഉപഭോക്തൃ വിശദാംശങ്ങളും അപ്ഡേറ്റ് ചെയ്യുന്നത് ഏറ്റെടുത്തിട്ടുണ്ട്.
ക്ലെയിം ചെയ്യപ്പെടാത്ത പണത്തില്‍ സേവിംഗ്‌സ്, ഫിക്‌സഡ് ഡെപ്പോസിറ്റ്, കറന്റ് അക്കൗണ്ടുകളിലെ നിക്ഷേപങ്ങള്‍ ഉള്‍പ്പെടുന്നു. ദക്ഷിണ കന്നട ജില്ലയില്‍ മാത്രം ആറ് ലക്ഷത്തോളം ബാങ്ക് അക്കൗണ്ടുകളിലായി ഏകദേശം 140 കോടി രൂപ അവകാശപ്പെടാതെ കിടക്കുന്നു. ഇതുവരെ, 830 അക്കൗണ്ടുകളിലെ നിക്ഷേപകര്‍ക്ക് 20 കോടി രൂപ തിരികെ നല്‍കിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page