കൊളംബിയ (സൗത്ത് കരോലിന): 2004-ൽ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സ്റ്റീഫൻ ബ്രയന്റിനെ വെടിവെച്ച് കൊലപ്പെടുത്തി. സൗത്ത് കരോലിനയിൽ വെടിവെയ്പ്പ് സ്ക്വാഡ് വധശിക്ഷ നടപ്പിലാക്കുന്ന മൂന്നാമത്തെ തടവുകാരനാണ് 44-കാരനായ ബ്രയന്റ്.
2008-ലാണ് മോഷണ പരമ്പരയ്ക്കിടെ മൂന്ന് പേരെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ ബ്രയന്റ് കുറ്റം സമ്മതിച്ചത്.
വിഷം കുത്തിവെച്ചുള്ള ശിക്ഷയ്ക്ക് പകരം വെടിവെച്ച് കൊലപ്പെടുത്തുന്ന രീതി തിരഞ്ഞെടുക്കാൻ ബ്രയന്റ് ആവശ്യപ്പെട്ടിരുന്നു. യു.എസിൽ, വെടിവെച്ച് കൊലപ്പെടുത്തൽ രീതിയിൽ ഏറ്റവും കൂടുതൽ വധശിക്ഷകൾ നടപ്പാക്കിയ സംസ്ഥാനങ്ങളിൽ ഇപ്പോൾ സൗത്ത് കരോലിന യൂട്ടയ്ക്ക് ഒപ്പമായി.
നവംബർ 14-ന് വൈകുന്നേരം 6:05-ന് മരണം സ്ഥിരീകരിച്ചു. അവസാനമായി ഒന്നും പറയാനില്ലെന്ന് ഇയാൾ കോടതിയെ അറിയിച്ചു.
ഫീറ്റൽ ആൽക്കഹോൾ സ്പെക്ട്രം ഡിസോർഡർ എന്ന മാനസിക പ്രശ്‌നമുണ്ടായിരുന്നുവെന്ന വാദം സുപ്രീം കോടതി തള്ളിയതോടെയാണ് ശിക്ഷ നടപ്പാക്കിയത്.
ശിക്ഷ ജീവപര്യന്തമായി കുറയ്ക്കാൻ ഗവർണർ ഹെൻറി മക്മാസ്റ്റർ വിസമ്മതിച്ചു.
മരിച്ചവരുടെ കുടുംബാംഗങ്ങളും ബ്രയന്റിന്റെ അഭിഭാഷകനും വധശിക്ഷയ്ക്ക് സാക്ഷ്യം വഹിച്ചു







