മുട്ടറ മരുതിമലയിൽ നിന്ന് ഒമ്പതാം ക്ലാസുകാരികളായ രണ്ടു പെൺകുട്ടികൾ താഴേക്ക് ചാടി, ഒരാൾ മരിച്ചു

കൊല്ലം: മുട്ടറ മരുതിമലയിൽ നിന്ന് ചാടിയ പെൺകുട്ടികളിൽ ഒരാൾ മരിച്ചു. അടൂർ പെരിങ്ങനാട് സ്വദേശിനി മീനുവാ(14)ണ് മരിച്ചത്. അടൂർ സ്വദേശിയായ ശിവർണ(14) ഗുരുതര പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ഇരുവരും ഇക്കോ ടൂറിസം കേന്ദ്രമായ മരുതിമലയിൽ എത്തിയത്. മണിക്കൂറുകളോളം ഇവർ മലമുകളിൽ ഇരിക്കുന്നതിൽ സംശയം തോന്നിയ നാട്ടുകാരിൽ ഒരാൾ മുട്ടറ സ്കൂളിന് സമീപത്തെ കടയിൽനിന്ന് ഇവരുടെ ദൃശ്യം പകർത്തിയിരുന്നു. പന്തികേട് തോന്നിയ നാട്ടുകാർ പൊലീസിനെയും വിവരമറിച്ചിരുന്നു. എന്നാൽ സമീപത്തേക്ക് ആളുകൾ എത്തും മുമ്പ് കുട്ടികൾ താഴേക്ക് ചാടുകയായിരുന്നു. മലമുകളിൽനിന്ന് വീഴുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പരിസരവാസികൾ അടിവാരത്ത് ഓടി എത്തി. പെൺകുട്ടികൾക്ക് ചെറിയ അനക്കം ഉണ്ടായിരുന്നെന്നും ഒരാൾ അബോധാവസ്ഥയിൽ വീട്ടിൽ പോകണമെന്ന്​ പറഞ്ഞതായും നാട്ടുകാർ പറഞ്ഞു. ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരാൾ മരിച്ചു. സംഭവത്തിൽ പൂയപ്പള്ളി പൊലീസ് അന്വേഷണം തുടങ്ങി. അടൂർ തൃച്ചേന്ദമംഗലം സ്കൂളിലെ 9 ആം ക്ലാസ് വിദ്യാർഥിനികളാണ് ഇരുവരും. രാവിലെ സ്കൂളിൽ പോയ വിദ്യാർത്ഥികൾ വീട്ടിൽ മടങ്ങിയെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ അടൂർ പൊലീസിൽ പരാതി നൽകിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഭക്ഷണം നല്‍കാന്‍ വൈകിയെന്ന് ആരോപണം; ഹോട്ടല്‍ ജീവനക്കാരന്റെ മുഖത്തേക്ക് സ്റ്റീല്‍ ജഗ്ഗ് കൊണ്ടടിച്ചു, ചില്ല് എറിഞ്ഞു തകര്‍ത്തു, കാല്‍നട യാത്രക്കാരിയായ പെണ്‍കുട്ടിക്ക് പരിക്ക്, സംഭവം കാസര്‍കോട് നഗരത്തില്‍
ബന്തടുക്കയില്‍ സ്വകാര്യ ബസ് ഡ്രൈവറെ ആക്രമിച്ച് പെരുവഴിയില്‍ തള്ളി; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത് ഡ്രൈവര്‍ക്ക് ബോധം തിരികെ കിട്ടിയതോടെ, പൊലീസ് അന്വേഷണം തുടങ്ങി

You cannot copy content of this page