തളിപ്പറമ്പിലെ അഗ്നിബാധ: 33 കടകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു; മൂന്നുനില കെട്ടിടത്തില്‍ ആകെയുള്ള 112 മുറികളില്‍ 101 എണ്ണത്തിനെയും അഗ്നി വിഴുങ്ങി, വ്യാപാരികള്‍ക്കൊപ്പം 16 ഭിന്നശേഷിക്കാരുടെ കുടുംബങ്ങളും കണ്ണീരില്‍

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തെ വിറപ്പിച്ച അഗ്നി ബാധയില്‍ അന്‍പതു കോടിയില്‍ അധികം രൂപയുടെ നാശനഷ്ടം ഉണ്ടായതായി പ്രാഥമിക വിലയിരുത്തല്‍. അന്തിമ കണക്കെടുപ്പിലേയ്ക്ക് എത്തുമ്പോള്‍ നഷ്ടത്തിന്റെ വ്യാപ്തി ഇതിലും ഉയര്‍ന്നേക്കും.
തളിപ്പറമ്പ് ടൗണിലെ മൂന്നു നില കെട്ടിടമായ കെ വി കോംപ്ലക്‌സിലാണ് വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണി കഴിഞ്ഞ് അഗ്നിബാധ ഉണ്ടായത്. ഈ കെട്ടിടത്തില്‍ മൂന്നു നിലകളിലായി 112 കടമുറികളാണുള്ളത്. ഇവയില്‍ 101 കടകളെയും അപകടം പ്രതികൂലമായി ബാധിച്ചു. ഏറ്റവും വലിയ നഷ്ടം ഉണ്ടായത് ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഷാലിമാര്‍ ഹോം അപ്ലയന്‍സ് എന്ന സ്ഥാപനത്തിലാണ്. കെട്ടിടത്തിലെ 24 മുറികളാണ് ഈ സ്ഥാപനത്തിനു ഉള്ളത്. ഷാലിമാര്‍ ഹോം അപ്ലയന്‍സില്‍ 16 ഭിന്നശേഷിക്കാര്‍ ജോലി ചെയ്യുന്നുണ്ട്. കടയുടെ സ്ഥാപകന്റെ പ്രത്യേക താല്‍പ്പര്യപ്രകാരമാണ് ഇത്രയും ഭിന്നശേഷിക്കാരായി നിയമിച്ചിരുന്നത്. അഗ്നി ബാധയില്‍ എല്ലാം നശിച്ചതോടെ ഇവരുടെ കുടുംബങ്ങളുടെ സ്ഥിതി പരിതാപകരമാകും. അതേസമയം തീപ്പിടിത്തത്തിന്റെ കാരണം ഇനിയും അന്തിമമായി വ്യക്തമായിട്ടില്ല. ഇതുസംബന്ധിച്ച പരിശോധന തുടരുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പ്രണയം നടിച്ച് പീഡനം: 22 ഗ്രാം സ്വര്‍ണ്ണം തട്ടിയ കാമുകന്‍ സുഹൃത്തിന്റെ സഹായത്തോടെ പെണ്‍കുട്ടിയുടെ പിതാവില്‍ നിന്നു ആറര ലക്ഷം രൂപ തട്ടാനും ശ്രമം; രണ്ടു യുവാക്കളെ പോക്‌സോ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു

You cannot copy content of this page