കിടപ്പറദൃശ്യം പകര്‍ത്തി ഭീഷണി: പ്രതി ലത്തീഫ് ശല്യക്കാരനെന്നു നാട്ടുകാര്‍; കാലികളെ തട്ടിയെടുത്തു കശാപ്പു ചെയ്യുന്ന സംഘത്തിന്റെ തലവന്‍

കണ്ണൂര്‍: കുടിയാന്‍മലയില്‍ യുവതിയുടെ കിടപ്പറദൃശ്യം പകര്‍ത്തി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി ലത്തീഫ് സ്ഥിരം ശല്യക്കാരനാണെന്ന് നാട്ടുകാര്‍. അലഞ്ഞുതിരിയുന്ന കന്നുകാലികളെ കടത്തികൊണ്ടുപോയി കശാപ്പു ചെയ്യുന്നതും പതിവാണ്. ഇത്തരത്തിലുള്ള സംഘത്തിന്റെ തലവനാണ്. നടുവില്‍ പള്ളിത്തട്ട് രാജീവ് ഭവന്‍ ഉന്നതിയിലെ കിഴക്കിനടിയില്‍ ശമല്‍ (കുഞ്ഞാപ്പി 21), നടുവില്‍ ടെക്‌നിക്കല്‍ സ്‌കൂളിന് സമീപത്തെ ചെറിയാണ്ടിന്റകത്ത് ലത്തീഫ് (48) എന്നിവരെയാണ് യുവതിയുടെ പരാതിയില്‍ അറസ്റ്റുചെയ്തത്. ഭര്‍തൃമതിയായ യുവതിയുടെ ആലക്കോട് സ്വദേശിയായ സുഹൃത്തുമായുള്ള കിടപ്പറദൃശ്യം സംഘം മൊബൈല്‍ ഉപയോഗിച്ച് പകര്‍ത്തിയാണ് ബ്ലാക്‌മെയില്‍ ചെയ്തത്. വിഡിയോ യുവതിയെ …

എസ്.എം.എഫ്. ദക്ഷിണ കന്നഡ അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചു

ചെമ്മാട്: ദാറുല്‍ ഹുദ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നടന്ന എസ്.എം.എഫ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ദക്ഷിണ കന്നഡ ജില്ലാ അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികളായി അഹ്‌മദ് മുസ്ലിയാര്‍ (ഖാസി മംഗലാപുരം) മുഖ്യ രക്ഷാധികാരി, ബി.കെ അബ്ദുല്‍ ഖാദര്‍ അല്‍ കാസിമി ബംബ്രാണ, ഉസ്മാന്‍ ഫൈസി (രക്ഷാധി)., സയ്യിദ് എന്‍.പി.എം സൈനുല്‍ ആബിദീന്‍ തങ്ങള്‍ (ചെയര്‍.), ജന: കണ്‍. ഹനീഫ് ഹുദവി (ജന.കണ്‍), അഹ്‌മദ് ഹാജി (ട്രഷ.), എസ്.ബി മുഹമ്മദ് ദാരിമി, ഹുസൈന്‍ ദാരിമി, അബ്ദുല്‍ ഹമീദ് ദാരിമി,ഹനീഫ് ഹാജി …

കുട്ടമത്ത് പൊന്മാലത്തെ റിട്ട.അധ്യാപകന്‍ തെങ്ങുന്തറ ഗംഗാധര പൊതുവാള്‍ അന്തരിച്ചു

ചെറുവത്തൂര്‍: കുട്ടമത്ത് പൊന്മാലത്തെ റിട്ട.അധ്യാപകന്‍ തെങ്ങുന്തറ ഗംഗാധര പൊതുവാള്‍ (86) അന്തരിച്ചു. ഭാര്യ: കൊടക്കല്‍ സത്യഭാമ. മക്കള്‍: കെ.സുഗുണ, കെ.സജിനി(അധ്യാപിക എം.കെ.എസ്.എച്ച്.എസ് കുട്ടമത്ത്), സനില്‍കുമാര്‍ (ഗള്‍ഫ്), സജിത്ത് കുമാര്‍(വരക്കാട് ഹയര്‍ സെക്കന്റ്‌റി സ്‌കൂള്‍). മരുമക്കള്‍: പി.കെ. രവീന്ദ്രന്‍(റിട്ട.സബ്ഇന്‍സ്‌പെക്ടര്‍), സതീഷ്‌കുമാര്‍(പ്രവാസി), മഞ്ജുഷ(അന്നൂര്‍), ജിഷ(പടന്നപ്പുറം). സഹോദരങ്ങള്‍: വിജയന്‍(റിട്ട.കനറാ ബാങ്ക്), വാസന്തി (റിട്ട.അധ്യാപിക), തമ്പായി, ചന്ദ്രിക, പരേതരായ സരോജിനി, കൗസല്യ. സംസ്‌കാരം ഞായറാഴ്ച രാവിലെ 10 മണി.

കണ്ണൂരിലെ നഴ്സിങ് കോളേജില്‍ പഠിക്കുമ്പോള്‍ സൗഹൃദം; വിവാഹ വാഗ്ദാനം നല്‍കി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സഹ വിദ്യാര്‍ഥി അറസ്റ്റില്‍

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച പരാതിയില്‍ യുവാവ് അറസ്റ്റില്‍. പത്തനംതിട്ട റാന്നി പൂവന്മല മേട്ടുങ്കല്‍ വീട്ടില്‍ ബ്രിജില്‍ ബ്രിജിനെ (26) യാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂരിലെ ഒരു നഴ്സിങ് കോളേജില്‍ ഫിസിയോ തെറാപ്പിക്ക് പഠിക്കുമ്പോഴാണ് വിദ്യാര്‍ഥിനിയുമായി ഇയാള്‍ സൗഹൃദത്തിലായത്. അതിനിടെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ പലതവണ കോഴ്‌സിന്റെ ഭാഗമായി പാലാരിവട്ടത്ത് എത്തിച്ച് പീഡിപ്പിച്ചു. പിന്നീട് പ്രതി വിവാഹത്തില്‍ നിന്ന് പിന്മാറുകയും വിദേശത്തേക്ക് പോകാനും ശ്രമിക്കുകയും ചെയ്തു. ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ …

ചെങ്കള ഇന്ദിരാനഗര്‍ ഹൗസിങ് കോളനിയിലെ നഫീസ കുരിക്കള്‍ അന്തരിച്ചു

കാസര്‍കോട്: ചെങ്കള ഇന്ദിരാ നഗര്‍ ഹൗസിങ് കോളനിയിലെ പരേതനായ റിട്ട. എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ ഇസ്മായില്‍ കുരിക്കളിന്റെ ഭാര്യ നഫീസ കുരിക്കള്‍ (75) അന്തരിച്ചു. മക്കള്‍: ഷമീം, ഷഹനാസ്. മരുമകന്‍ കുഞ്ഞബ്ദുല്ല വലിയപ്പറമ്പത്ത് (സീനിയര്‍ എഞ്ചിനീയര്‍ അഡ്‌നോക്ക്, അബുദാബി). കബറടക്കം വൈകുന്നേരം 7 മണിക്ക് ചെമ്മനാട് ജുമാമസ്ജിദില്‍.

ഡ്രൈവിങ് ലൈസന്‍സ് വേണോ? ജയിക്കാന്‍ 18 ഉത്തരങ്ങള്‍ ശരിയാകണം; ലേണേഴ്‌സ് ടെസ്റ്റിലെ പുതിയ മാറ്റങ്ങള്‍ ഇതാണ്

തിരുവനന്തപുരം: ലേണേഴ്സ്റ്റ് ടെസ്റ്റില്‍ ആകെ മാറ്റം വരുത്തി മോട്ടോര്‍ വാഹന വകുപ്പ്. ചോദ്യങ്ങളുടെ എണ്ണം 30 ആക്കി. അതില്‍ 18 ഉത്തരങ്ങള്‍ ശരിയായാല്‍ മാത്രമേ വിജയിക്കൂ. 30 സെക്കന്റിനുള്ളില്‍ ഉത്തരം എഴുതാന്‍ സമയം കിട്ടും. നേരത്തെ അത് 20 ചോദ്യങ്ങള്‍ള്‍ക്ക് 12 ഉത്തരമായിരുന്നു. 15 സെക്കന്റ് കൊണ്ട് ഉത്തരം നല്‍കണം. പരീക്ഷയക്ക് മുന്‍പ് എംവിഡി ലീഡ്‌സ് എന്ന് മൊബൈല്‍ ആപ്പില്‍ മോക് ടെസ്റ്റ് നടക്കും. മോക് ടെസ്റ്റില്‍ സൗജന്യമായി പങ്കെടുക്കാം. അതില്‍ പാസാകുന്നവര്‍ക്ക് റോഡ് സേഫ്റ്റി സര്‍ട്ടിഫിക്കറ്റ് …

കുട്ടികളെ കമ്പവലി പഠിപ്പിച്ചു ആളാകുന്നുവെന്ന തെറ്റിദ്ധാരണ; കമ്പവലി പരിശീലകനെ കുത്തിക്കൊല്ലാന്‍ ശ്രമം; സംഭവം കാഞ്ഞങ്ങാട്, കുശവന്‍ കുന്നില്‍

കാസര്‍കോട്: കമ്പവലി പരിശീലകനെ കഴുത്തിനു കുത്തികൊല്ലാന്‍ ശ്രമമെന്ന് പരാതി. കണ്ണൂര്‍, ഏഴോം, എച്ചില്‍മൊട്ട, നരീക്കോട്ടെ വിനീത ഹൗസില്‍ വി എച്ച് വിനോദ് കുമാര്‍ (43) ആണ് അക്രമത്തിനു ഇരയായത്. സംഭവത്തില്‍ അജാനൂര്‍ കിഴക്കുംകരയിലെ രാജേഷിനെതിരെ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് നരഹത്യാശ്രമത്തിനു കേസെടുത്തു.വ്യാഴാഴ്ച രാത്രി 9.45 മണിയോടെ കുശവന്‍കുന്നിലാണ് സംഭവം. റെഡ് സ്റ്റാര്‍ ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള കമ്പവലി പരിശീലനത്തിനു എത്തിയതായിരുന്നു വിനോദ് കുമാര്‍.ഈ സമയത്താണ് യാതൊരു പ്രകോപനവും ഇല്ലാതെ അക്രമം നടത്തിയതെന്നു ഹൊസ്ദുര്‍ഗ്ഗ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. …

ജനിച്ച സമയം ശരിയായില്ല; ഭര്‍തൃമാതാവിന്റെ കുത്തുവാക്കില്‍ മനംനൊന്ത് 21 കാരിയായ മാതാവ് 42 ദിവസം പ്രായമുള്ള കുഞ്ഞിനെ ടിഷ്യു പേപ്പര്‍ തിരുകി കൊന്നു

കന്യാകുമാരി: ജനിച്ച സമയം ശരിയല്ലെന്നു ഭര്‍തൃമാതാവ്. കുത്തുവാക്കില്‍ മനം നൊന്ത് 42 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ 21 കാരിയായ മാതാവ് കൊലപ്പെടുത്തി. കന്യാകുമാരിയിലെ കരുങ്കലിലാണ് ദാരുണമായ കൊല നടന്നത്. അമ്മായി അമ്മയോടും ഭര്‍ത്താവിനോടുമുള്ള ദേഷ്യം മൂലമാണ് മകളെ കൊലപ്പെടുത്തിയതെന്നാണ് 21 കാരിയായ ബെനിറ്റ പൊലീസിന് നല്‍കിയ മൊഴി. വ്യാഴാഴ്ചയാണ് കുഞ്ഞിനെ ചലനമറ്റ നിലയില്‍ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചത്. മുലപ്പാല്‍ കുരുങ്ങിയാണ് മരണമെന്നായിരുന്നു പ്രാഥമിക നിഗമനം. ഡോക്ടര്‍മാര്‍ കുട്ടിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.എന്നാല്‍ കുഞ്ഞിനെ തന്റെ ഭാര്യ ഉപദ്രവിച്ചിട്ടുണ്ടെന്നും ദുരൂഹതയുണ്ടെന്നുമുള്ള ഭര്‍ത്താവ് …

അക്ഷരം പഠിച്ചില്ല; നാലരവയസുകാരനെ ക്രൂരമായി തല്ലി അംഗനവാടി ടീച്ചര്‍

കൊല്ലം: നാലരവയസുകാരനെ അംഗന്‍വാടി ടീച്ചര്‍ ക്രൂരമായി തല്ലിയെന്ന് രക്ഷിതാക്കളുടെ പരാതി. കൊല്ലം ഏരൂരില്‍ ആണ് കുഞ്ഞിനോട് അധ്യാപിക ക്രൂരത കാട്ടിയത്. അടിയേറ്റ് രണ്ട് കാലിലെയും തുടയില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ട് കുട്ടിയെ കുളിപ്പിക്കാനായി വസ്ത്രം മാറ്റിയപ്പോഴാണ് കുട്ടിയുടെ തുടകളില്‍ പാട് കണ്ടത്. തുടര്‍ന്ന് ചോദിച്ചപ്പോള്‍ അധ്യാപിക ഉപദ്രവിച്ച വിവരം വീട്ടുകാരോട് കുട്ടി പറയുകയായിരുന്നു. ഇതോടെ വീട്ടുകാര്‍ പൊലീസിനെ സമീപിച്ചു. പൊലീസില്‍ പരാതി നല്‍കിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. അധ്യാപികയെ സമീപിച്ചപ്പോള്‍ തന്നോട് ക്ഷമിക്കണം എന്നാണ് ടീച്ചര്‍ രക്ഷിതാക്കളോട് …

വിവാഹ വാഗ്ദാനം നല്‍കി 21കാരിയെ പീഡിപ്പിച്ചു; ഒടുവില്‍ ഒഴിഞ്ഞു മാറിയ യുവാവിനെതിരെ ബലാത്സംഗ കേസ്, ചായ്യോം സ്വദേശി ബേക്കലില്‍ പിടിയില്‍

കാസര്‍കോട്: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെടുകയും പിന്നീട് പ്രണയ ബന്ധം സ്ഥാപിച്ച് വിവാഹവാഗ്ദാനം നല്‍കിയ ശേഷം 21കാരിയെ പീഡിപ്പിച്ച യുവാവിനെതിരെ ബേക്കല്‍ പൊലീസ് ബലാത്സംഗത്തിന് കേസെടുത്തു. നീലേശ്വരം, ചായ്യോത്ത് സ്വദേശിയായ സിനീഷി(27)നെതിരെയാണ് കേസെടുത്തത്. ഇയാള്‍ പൊലീസിന്റെ കസ്റ്റഡിയിലായതായാണ് വിവരം. പനയാല്‍ ഗ്രാമത്തില്‍ താമസക്കാരിയാണ് പരാതിക്കാരി. പരിചയത്തിലായതിനു ശേഷം സിനീഷ് യുവതിയുടെ വീട്ടില്‍ എത്തിയും സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയും പീഡിപ്പിച്ചതായി പരാതിയില്‍ പറഞ്ഞു.

മൊഗ്രാല്‍ കൊപ്പളം റെയില്‍വേ മേല്‍പ്പാലത്തിനടിയില്‍ നിര്‍ത്തിയിട്ടിരുന്ന തോണി കത്തിച്ച നിലയില്‍

കാസര്‍കോട്: മൊഗ്രാല്‍ കൊപ്പളം റെയില്‍വേ മേല്‍പ്പാലത്തിനടിയില്‍ നിര്‍ത്തിയിട്ടിരുന്ന തോണി കത്തിച്ച നിലയില്‍ കണ്ടെത്തി. തല്ലവളപ്പിലെ കെ കുഞ്ഞഹമ്മദിന്റെ ഉടമസ്ഥതയിലുള്ള തോണിയാണ് അജ്ഞാതര്‍ കത്തിച്ചത്. ശനിയാഴ്ച രാവിലെയാണ് കത്തിയ നിലയില്‍ കണ്ടെത്തിയത്. വിവരത്തെ തുടര്‍ന്ന് കുമ്പള പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മണല്‍കടത്ത് മാഫിയ സംഘങ്ങളെ പിടികൂടാന്‍ പൊലീസ് പലതവണ ഈ തോണി ഉപയോഗിച്ചിട്ടുണ്ട്. അതിലുള്ള വിരോധം കാരണമായിരിക്കാം തോണി നശിപ്പിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രദേശത്തെ അനധികൃത മണല്‍ക്കടത്ത് തടയുന്നതിനായി പൊലീസ് നടപടി സ്വീകരിച്ചുവരുന്നതിനിടെയാണ് തോണി കത്തിച്ച സംഭവം …

കൗമാരക്കാരെ അണിനിരത്തി ടോള്‍ ബൂത്ത് പ്രതിഷേധമെന്നു പരാതി: നിയമലംഘനത്തിനെതിരെ നടപടിവേണമെന്നു നിവേദനം

കുമ്പള: പതിനെട്ടു വയസ്സുതികയാത്ത കൗമാരക്കാരെ പങ്കെടുപ്പിച്ചുകൊണ്ട് അക്രമാസക്തമായ തരത്തില്‍ നിയമവ്യവസ്ഥകളെ ധിക്കരിച്ചുവെന്നു കുമ്പളയിലെ വ്യാപാരിയും സാമൂഹ്യ പ്രവര്‍ത്തകനുമായ വിക്രംപൈ പൊലീസ് ഡയറക്ടര്‍ ജനറല്‍, ജില്ലാ കളക്ടര്‍, ജില്ലാ പൊലീസ് മേധാവി എന്നിവരോടു പരാതിപ്പെട്ടു.ദേശീയപാതയിലെ കുമ്പളയില്‍ സ്ഥാപിക്കുന്ന ടോള്‍ ബൂത്തിനെതിരെ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തുടരുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന ടോള്‍ ബൂത്ത് മാര്‍ച്ചില്‍ കുട്ടികളായ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയാണ് കൂടുതലും പങ്കെടുപ്പിച്ചതെന്ന് പ്രതിഷേധത്തിന്റെ ചിത്രങ്ങള്‍ സഹിതം നല്‍കിയ പരാതിയില്‍ പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്തവര്‍ ആവേശം കയറി പ്രതിഷേധത്തില്‍ …

നെയ്യാറ്റിന്‍കര ഗോപന്റെ സമാധി സ്ഥലം തീര്‍ഥാടന കേന്ദ്രമാക്കാന്‍ കുടുംബം, പൊലീസ് കേസുകള്‍ അവസാനിപ്പിച്ചേക്കും

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്റെ സമാധി വിവാദം അവസാനിക്കുന്നു. കേസ് അവസാനിപ്പിക്കാനൊരുങ്ങി പൊലീസ്. ഗോപന്‍ സ്വാമിയുടെ മരണത്തില്‍ അസ്വാഭാവികത ഒന്നും ഇല്ലെന്നാണ് പൊലീസ് കണ്ടെത്തല്‍. ആന്തരികാവയവങ്ങളുടെ ശാസ്ത്രീയ പരിശോധന ഫലങ്ങള്‍ക്കു വേണ്ടി കാത്തിരിക്കുകയാണ് പൊലീസ്. നിലവില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും പൊലീസിന്റെ അന്വേഷണത്തിലും അസ്വാഭാവികത ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ശാസ്ത്രീയ പരിശോധന ഫലങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് കേസ് അവസാനിപ്പിച്ച് കോടതിയെ അറിയിക്കും. അതേസമയം സമാധി സ്ഥലം തീര്‍ത്ഥാടകേന്ദ്രമാക്കാനാണ് കുടുംബത്തിന്റെ തീരുമാനം. ഇപ്പോള്‍ ഗോപന്‍ സ്വാമിയുടെ സമാധിസ്ഥലം ഒരു ക്ഷേത്രമാണ്. നിത്യപൂജയുണ്ട്. …

മുട്ടത്തെ മാതൃകാ സ്‌കൂളില്‍ ഹിപ്‌നോട്ടിസം പഠനം: ക്ലാസില്‍ക്കയറി അക്രമം; തലക്കും മുഖത്തും പരിക്കേറ്റ് വിദ്യാര്‍ത്ഥി ആശുപത്രിയില്‍

കുമ്പള: വടക്കന്‍ കേരളത്തിലെ പ്രശസ്ത വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥികളുടെ വക ഹിപ്‌നോട്ടിസം പഠിപ്പിക്കലില്‍ മര്‍മ്മസ്ഥാനത്തു ഇടിയും മറുഇടിയും!മുട്ടത്തെ സ്‌കൂളില്‍ ഇന്നലെ എട്ടാംക്ലാസില്‍ അതിക്രമിച്ചു കടന്ന അടുത്ത ക്ലാസിലെ മൂന്നു വിദ്യാര്‍ത്ഥികള്‍ മംഗല്‍പ്പാടി നയബസാര്‍ സ്വദേശിയുടെ മകനും അതേ സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയുമായ 14കാരന്റെ കഴുത്തിന് പിന്നില്‍ ആഞ്ഞടിച്ചു. ഇടിയേറ്റ് തലയിടിച്ചു നിലത്തു വീണ വിദ്യാര്‍ത്ഥിയുടെ തലക്കു സാരമായി പരിക്കേറ്റു. ബോധം നഷ്ടപ്പെട്ട വിദ്യാര്‍ത്ഥിയുടെ മുഖത്ത് വീണ്ടുമിടിച്ചതോടെ കുട്ടി ഞെട്ടിത്തരിച്ചു എണീക്കുകയും ഇടി വീരന്മാരായ അടുത്ത ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ അതുകണ്ട് …

മുന്‍ കേരള ബാങ്ക് ജീവനക്കാരന്‍ ബംബ്രാണയിലെ ബി. ബാലകൃഷ്ണ ഷെട്ടി അന്തരിച്ചു

കാസര്‍കോട്: മുന്‍ കേരള ബാങ്ക് ജീവനക്കാരന്‍ കുമ്പള, ബംബ്രാണയിലെ ബി ബാലകൃഷ്ണ ഷെട്ടി (56) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്നു. ഭാര്യ: ശശികല. മക്കള്‍: ചൈത്ര, ശ്രുതി, ധന്യശ്രീ. മരുമകന്‍: നവീന്‍ ചന്ദ്ര ആള്‍വ. സഹോദരങ്ങള്‍: ഗംഗാധര ഷെട്ടി, വസന്ത ഷെട്ടി, ശിവരാമ ഷെട്ടി, സദാനന്ദ ഷെട്ടി, പ്രഭാകര ഷെട്ടി.

അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം; ബില്ലിന് അംഗീകാരം നല്‍കി മന്ത്രിസഭയോഗം

തിരുവനന്തപുരം: അക്രമകാരികളായ മൃഗങ്ങളെ കൊല്ലാന്‍ അനുമതി നല്‍കുന്ന ബില്ലിന് അംഗീകാരം നല്‍കി മന്ത്രിസഭയോഗം. കേന്ദ്ര നിയമത്തില്‍ ഭേദഗതിക്കാണ് ബില്‍. വരുന്ന സഭ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. മൃഗങ്ങളെ കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അധികാരം നല്‍കാനും മന്ത്രിസഭയോഗത്തില്‍ തീരുമാനമായിട്ടുണ്ട്. വനനിയമത്തിലെ ഭേദഗതി ബില്ലിനും മന്ത്രിസഭയോഗത്തില്‍ അംഗീകാരം ലഭിച്ചു. തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും.സംസ്ഥാനത്ത് ജനവാസ മേഖലയില്‍ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങള്‍ ജനങ്ങളെ ഗുരുതരമായി പരിക്കേല്‍പ്പിക്കുന്ന സാഹചര്യത്തിലും വ്യാപക കൃഷിനാശം ഉണ്ടാക്കുന്ന പശ്ചാത്തലത്തിലുമാണ് സര്‍ക്കാരിന്റെ …

ആര്‍ദ്രകേരളം പുരസ്‌കാരം ഒന്നാം സ്ഥാന നിറവിൽ കയ്യൂർ – ചീമേനി ഗ്രാമ പഞ്ചായത്ത്

ചെറുവത്തൂർ:ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള കാസർകോട് ജില്ലാതല ആര്‍ദ്ര കേരളം പുരസ്‌കാരം ഒന്നാം സ്ഥാനം കയ്യൂർ- ചീമേനി ഗ്രാമപഞ്ചായത്തിനു ലഭിച്ചു. നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തിനാണ്കയ്യൂർ -ചീമേനി പഞ്ചായത്തിന് പുരസ്‌കാരം ലഭിച്ചത്.2023-2024 വര്‍ഷം ആരോഗ്യ മേഖലയില്‍ കയ്യൂർ-ചീമേനി ഗ്രാമപഞ്ചായത്ത് 89,42,778/- രൂപയുടെ പദ്ധതി നടപ്പിലാക്കിയിരുന്നു. കയ്യൂർ – കുടുംബാരോഗ്യ കേന്ദ്രം 24 പദ്ധതികളിലൂടെ 55,79,722 രൂപ ചെലവഴിച്ചു. ആയുർവേദ ആശുപത്രി വഴി 27,46,788 രൂപയും ഹോമിയോ ആശുപത്രി വഴി 6,16,268 രൂപയും ചെലവഴിച്ചു.ഇത് …

വളര്‍ത്ത് നായയ്ക്ക് അയല്‍വാസിയുടെ പേരിട്ട് വിളിച്ചു; ദമ്പതികളെ അപമാനിച്ച ഉടമസ്ഥനെതിരെ കേസ്

ഭോപ്പാല്‍: പരിഹസിക്കാന്‍ നായയ്ക്ക് അയല്‍വാസിയുടെ പേരിട്ട സംഭവത്തില്‍ പൊലീസ് കേസെടുത്തു. മധ്യപ്രദേശ് ഇന്‍ഡോറിലെ ശിവസിറ്റിയിലാണ് സംഭവം. അയല്‍ക്കാരായ വീരേന്ദ്ര, കിരണ്‍ ശര്‍മ എന്നിവരുമായുള്ള തര്‍ക്കത്തിനൊടുവില്‍ ഭൂപേന്ദ്ര സിംഗ് എന്നയാള്‍ വളര്‍ത്തുനായയ്ക്ക് ‘ശര്‍മാജി’ എന്ന് പേരിടുകയായിരുന്നു. വ്യാഴാഴ്ച രാത്രി 9:30 ഓടെ, ദമ്പതികള്‍ നടക്കാന്‍ പോയപ്പോള്‍, നാട്ടുകാരുടെ മുന്നില്‍ വച്ച് ശര്‍മ്മാജിയെന്ന് പട്ടിയെ വിളിച്ചു. ഇത് അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടയാക്കി. സംഘര്‍ഷത്തിനിടെ ഭൂപേന്ദ്രയും മറ്റുരണ്ടുപേരും ചേര്‍ന്ന് വീരേന്ദ്രയെയും കിരണ്‍ ശര്‍മയെയും മര്‍ദ്ദിക്കുകയും ഇരുവര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെ അയല്‍വാസി …