ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കുന്നത് കണ്ട 10 വയസുകാരിയെ 14 കാരന്‍ കുത്തിക്കൊലപ്പെടുത്തി

ഹൈദരാബാദ്: മോഷണം പുറത്തുപറയുമോയെന്ന് ഭയന്ന് 14 വയസുകാരന്‍ 10 വയസുകാരിയെ കുത്തിക്കൊന്നു. അയല്‍വാസിയുടെ വീട്ടില്‍ നിന്നും ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു കൊലപാതകം. ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കാന്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ 14 കാരന്‍ 21 തവണ കുത്തിയെന്ന് പൊലീസ് പറയുന്നു. ആഗസ്റ്റ് 18നാണ് സംഭവം നടന്നത്. ആറാം ക്ലാസുകാരിയായ സഹസ്രയുടെ വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്താണ് 14കാരന്‍ എത്തിയത്. രക്ഷിതാക്കള്‍ ജോലിക്ക് പോകുകയും സഹോദരന്‍ സ്‌കൂളിലും പോയിരിക്കുകയായിരുന്നു. ഉച്ചയ്ക്ക് ജോലി കഴിഞ്ഞ് തിരിച്ചെത്തിയ പിതാവാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് സൈബരാബാദ് പൊലീസ് പ്രതി ആരാണെന്ന് കണ്ടെത്തിയത്. അന്വേഷണത്തിനായി പ്രത്യേക സംഘങ്ങളേയും പൊലീസ് നിയോഗിച്ചിരുന്നു.
പ്രതിയായ ആണ്‍കുട്ടി സഹസ്രയുടെ സഹോദരനൊപ്പം എന്നും ക്രിക്കറ്റ് കളിക്കാറുണ്ടായിരുന്നു. സംഭവത്തിന് തൊട്ടു മുന്‍പുള്ള ദിവസവും ഇരുവരും ക്രിക്കറ്റ് കളിച്ചിരുന്നു. പിന്നാലെയാണ് സഹസ്രയുടെ സഹോദരന്റെ ബാറ്റ് മോഷ്ടിക്കാന്‍ ആണ്‍കുട്ടി വീട്ടിലെത്തിയത്. എന്നാല്‍ ബാറ്റ് മോഷ്ടിക്കാനെത്തിയ കുട്ടി കത്തി എന്തിന് കയ്യില്‍ കരുതി എന്നതില്‍ വ്യക്തതയില്ല. ആണ്‍കുട്ടിയുടെ പുസ്തകത്തില്‍നിന്നും കുറ്റകൃത്യവുമായി ബന്ധപ്പെട്ട ചില നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചതായാണ് വിവരം. കുട്ടിയുടെ കഴുത്തില്‍ മാത്രം 10 കുത്താണ് ഏറ്റതെന്നും ശരീരത്തില്‍ ആകെ 21 കുത്തേറ്റതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page