ഉപ്പളയിലെ എം ഡി എം എ വേട്ട; ബന്തിയോട്, പച്ചമ്പള സ്വദേശികള്‍ക്ക് 10 വര്‍ഷം കഠിനതടവും ലക്ഷം രൂപ വീതം പിഴയും

കാസര്‍കോട്: കാറില്‍ കടത്തിയ 56.500 ഗ്രാം എം ഡി എം എ പിടികൂടിയ കേസിലെ പ്രതികളെ പത്തുവര്‍ഷത്തെ കഠിനതടവിനും ലക്ഷം രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചു. ബന്തിയോട്, പച്ചമ്പളയിലെ മുഹമ്മദ് ഹാരിസ് (30), ഇബ്രാഹിം ബാദിഷ (29) എന്നിവരെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജ് അചിന്ത്യരാജ് ഉണ്ണി ശിക്ഷിച്ചത്. കേസിലെ മൂന്നാം പ്രതിയായ അബ്ദുല്‍ സമദിനെ വെറുതെ വിട്ടു.
2023 മെയ് 14ന് വൈകുന്നേരം ഉപ്പളയിലാണ് കേസിനാസ്പദമായ സംഭവം. മഞ്ചേശ്വരം എസ് ഐ ആയിരുന്ന പി അനൂബ് ആണ് കാറില്‍ കടത്തിയ മയക്കുമരുന്ന് പിടികൂടിയത്. ഇന്‍സ്‌പെക്ടര്‍ എ സന്തോഷ് കുമാര്‍ ആണ് ആദ്യം കേസ് അന്വേഷിച്ചത്. പിന്നീട് ഇന്‍സ്‌പെക്ടര്‍ രാജീവ് കുമാര്‍ അന്വേഷിച്ച കേസില്‍ ഇന്‍സ്‌പെക്ടര്‍ ടി പി രജീഷാണ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി ഗവ. പ്ലീഡര്‍ പി സതീഷന്‍, അമ്പിളി എന്നിവര്‍ ഹാജരായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page