ബന്തിയോട് പഴയ സർവീസ് സ്റ്റേഷൻ കെട്ടിടത്തിൽ അജ്ഞാത മൃതദേഹം; പൊലീസ് അന്വേഷണം ആരംഭിച്ചു

കാസർകോട്: ബന്തിയോട്ടെ പഴയ സർവീസ് സ്റ്റേഷൻ കെട്ടിടത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. 50 വയസ്സ് പ്രായം വരുന്ന പുരുഷന്റേതാണ് മൃതദേഹം. ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെ സർവീസ് സ്റ്റേഷൻ കെട്ടിടത്തിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് ആദ്യം മൃതദേഹം കണ്ടത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. കർണാടക സ്വദേശിയുടേതാണെന്ന് സംശയിക്കുന്നു. നാട്ടുകാരുടെ വിവരത്തെ തുടർന്ന് കുമ്പള പൊലീസ് സ്ഥലത്തെത്തി. നടപടികൾക്ക് ശേഷം മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

കണ്ടോത്ത് കുളത്തിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

കണ്ണൂർ: കണ്ടോത്ത് കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് കുളത്തിൽ മുങ്ങിമരിച്ചു. തൃക്കരിപ്പൂർ സ്വദേശി ആഷിഖ് (27) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. പെരുമ്പയിലെ സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു യുവാവ്. സുഹൃത്ത് കുളിക്കാൻ പോയപ്പോൾ ഒപ്പം പോവുകയായിരുന്നു ആഷിഖ്. കണ്ടോത്ത് വടക്കേ കുളത്തിൽ നീന്താൻ ഇറങ്ങിയ ആഷിഖ് മുങ്ങിത്താഴുകയായിരുന്നു. ഒപ്പമുള്ളവരും നാട്ടുകാരും പയ്യന്നൂർ ഫയർഫോഴ്സും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിലേക്ക് മാറ്റി. തൃക്കരിപ്പൂരിലെ പ്രവാസി നീതി മെഡിക്കൽ …

പോളിടെക്നിക് കോളജുകളിൽ നാളെ കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: സംസ്ഥാനത്തെ പോളിടെക്നിക് കോളജുകളിൽ നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്തു. അടൂരിൽ നടന്ന ഇന്റർപോളി കലോത്സവത്തിൽ കെ.എസ്.യു പ്രവർത്തകർക്കു നേരെ എസ്എഫ്ഐ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ചാണ് ബന്ദെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു. കലാലയങ്ങളെ കലാപശാലകളാക്കാനാണ് എസ്. എഫ്. ഐ. ശ്രമം – കെ. എസ്.യു. ആരോപിച്ചു.

അമ്മയുടെ ആവശ്യത്തിൽ കോൺസുലേറ്റ് ഇടപെടൽ: വിപഞ്ചികയുടെ മകളുടെ സംസ്കാരം മാറ്റിവച്ചു

ഷാർജ: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കുന്നത് മാറ്റിവച്ചു. ഇന്ന് കുഞ്ഞിന്റെ മൃതദേഹം ദുബായിൽ സംസ്കരിക്കാൻ വിപഞ്ചികയുടെ ഭർത്താവ് നിതീഷ് തീരുമാനിച്ചിരുന്നു. എന്നാൽ ഇതു തടയണമെന്നാവശ്യപ്പെട്ട് വിപഞ്ചികയുടെ അമ്മ ഷൈലജ കോൺസുലേറ്റിന്റെ അടിയന്തര ഇടപെടൽ തേടി. ഇതോടെ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ നിതീഷുമായി നടത്തിയ ചർച്ചയിലാണ് സംസ്കാരം മാറ്റിവയ്ക്കാൻ തീരുമാനിച്ചത്. ഇതോടെ സംസ്കരിക്കാൻ കൊണ്ടുവന്ന മൃതദേഹം തിരികെ കൊണ്ടുപോയി. വിപഞ്ചികയുടെയും മകളുടെയും മൃതദേഹം നാട്ടിൽ എത്തിക്കണമെന്നാണ് അമ്മ ഷൈലജ ആവശ്യപ്പെടുന്നത്. …

ബൈക്ക് യാത്രക്കാർ കണ്ടതോടെ ഒഴിവായത് വൻ ദുരന്തം: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിനു തീപിടിച്ചു

കൊല്ലം: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിനു തീപിടിച്ചു. കൊല്ലം അഞ്ചലിലാണ് സംഭവം. തിരുവനന്തപുരത്തു നിന്ന് മുണ്ടക്കയത്തേക്ക് പോയ ബസിലാണ് ഡീസൽ ചോർന്ന് തീപിടിച്ചത്. പിന്നിൽ സഞ്ചരിക്കുകയായിരുന്ന ബൈക്ക് യാത്രക്കാരാണ് ബസിൽ തീപടരുന്നത് കണ്ടത്. ഇവർ അറിയിച്ചതോടെ ബസ് നിർത്തി യാത്രക്കാരെ മുഴുവൻ പുറത്തിറക്കി. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് തീയണച്ചു.

സൈനികർക്കെതിരെ അപകീർത്തി പരാമർശം നടത്തിയെന്ന കേസ്: രാഹുൽ ഗാന്ധിക്ക് ജാമ്യം

ലക്നൗ: സൈനികരെ അപമാനിക്കുന്ന പരാമർശം നടത്തിയെന്ന കേസിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കു ലക്നൗ കോടതി ജാമ്യം അനുവദിച്ചു. 2022ൽ ഭാരത് ജോഡോ യാത്രയ്ക്കിടെ സൈനികരെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സംസാരിച്ചെന്ന കേസാണിത്. അഭിഭാഷകർക്കൊപ്പം കോടതിയിൽ നേരിട്ടു ഹാജരായി രാഹുൽ ജാമ്യമെടുക്കുകയായിരുന്നു. പ്രതിരോധ മന്ത്രാലയത്തിലെ റിട്ട. ഉദ്യോഗസ്ഥനായ ശങ്കർ ശ്രീവാസ്തവയാണ് രാഹുലിനെതിരെ കോടതിയെ സമീപിച്ചത്. 2022ൽ ഇന്ത്യയും ചൈനയും തമ്മിൽ അരുണാചൽപ്രദേശ് അതിർത്തിയിലുണ്ടായ സൈനിക സംഘർഷത്തെക്കുറിച്ച് രാഹുൽ നടത്തിയ പരാമർശത്തിനെതിരെയാണ് കേസ്. ഇതു സൈനികരെ അപമാനിക്കുന്നതാണെന്ന് ശങ്കർ …

മഞ്ചേശ്വരം കുഞ്ചത്തൂരിൽ ലോറിയിടിച്ച് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം; ഒരാൾക്ക് ഗുരുതരം

കാസർകോട്: മഞ്ചേശ്വരം , കുഞ്ചത്തൂരിൽ ലോറിയിടിച്ച് രണ്ട് തൊഴിലാളികൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ദേശീയ പാത നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്ന തൊഴിലാളികളാണ് മരിച്ചത്. ബീഹാർ സ്വദേശി രാജ്കുമാർ മാത്തൂർ (25), രാജസ്ഥാൻ സ്വദേശി ദാമൂർ അമിത്ത് ഗണപതി ഭായി (23) എന്നിവരാണ് മരിച്ചത്. മണ്ണാർക്കാട് നിന്നു നിന്നു മംഗ്ളൂരുവിലേയ്ക്ക് പോവുകയായിരുന്ന ലോറിയാണ് ഇടിച്ചത്. ദേശീയപാതയിൽ വാഹനം നിർത്തിയിട്ട് ജോലി ചെയ്യുകയായിരുന്നു തൊഴിലാളികൾ. ഗുരുതരമായി പരിക്കേറ്റ തൊഴിലാളിയെ മംഗ്ളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് …

അബുദാബിയിൽ വാഹനാപകടം; കാസർകോട് നെല്ലിക്കുന്ന് സ്വദേശി മരിച്ചു

ദുബൈ: അബുദാബിയിൽ വാഹനാപകടത്തിൽ കാസർകോട് സ്വദേശിക്ക് ദാരുണാന്ത്യം. നെല്ലിക്കുന്ന് ബദരിയാ ഹൗസിലെ അയ്യൂബ് അൻസാരി (43) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെയാണ് അപകടം. ഉച്ചയോടെയാണ് അയ്യൂബ് അൻസാരിയുടെ മരണം സ്ഥിരീകരിച്ചത്. അപകടസമയത്ത് വാഹനത്തിൽ ഉണ്ടായിരുന്ന സ്പോൺസർക്കും പരിക്കേറ്റതായി വിവരമുണ്ട്. മരണവിവരം നാട്ടിലെ ബന്ധുക്കളെ അറിയിച്ചു. പുതിയൊരു വ്യാപാര സ്ഥാപനം തുടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു സ്പോൺസർ. അബുദാബിയിലെ ഒരു കമ്പനി ഉടമയുടെ പി ആർ ഒ ആയി ജോലി ചെയ്തുവരികയായിരുന്നു അയ്യൂബ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് ബന്ധുക്കൾ. നെല്ലിക്കുന്നിലെ …

കോളജ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി വീണ്ടും പീഡനം; ബെംഗളൂരുവിൽ 2 അധ്യാപകർ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

ബെംഗളൂരു: കോളജ് വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച 2 അധ്യാപകർ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ. മൂഡബിദ്രിയിലെ സ്വകാര്യ കോളജിലെ ഫിസിക്സ് അധ്യാപകൻ നരേന്ദ്ര, ബയോളജി അധ്യാപകൻ സന്ദീപ് ഇവരുടെ സുഹൃത്തായ അനൂപ് എന്നിവരാണ് അറസ്റ്റിലായത്. ഇതേ കോളജിലെ വിദ്യാർഥിനിയെയാണ് മൂവരും ചേർന്ന് ബെംഗളൂരുവിലെ മാറത്തഹള്ളിയിലെത്തിച്ച് ബലാത്സംഗം ചെയ്തത്. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ വനിത കമ്മീഷൻ പൊലീസിനോടു നിർദേശിക്കുകയായിരുന്നു.പഠനസഹായിയും നോട്ടുകളും നൽകി നരേന്ദ്ര വിദ്യാർഥിനിയുമായി സൗഹൃദത്തിലായി. തുടർന്ന് ബെംഗളൂരു മാറത്തഹള്ളിയിലെ അനൂപിന്റെ വീട്ടിലേക്കു വിളിച്ചു വരുത്തി. …

എഴുത്തുകാരി വിനീത കുട്ടഞ്ചേരി തൂങ്ങി മരിച്ച നിലയില്‍, അന്ത്യം പുസ്തകം പ്രകാശനം ചെയ്തതിനു പിറ്റേന്ന്

തൃശൂര്‍: എഴുത്തുകാരിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ വിനീത കുട്ടഞ്ചേരിയെ (44) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ എരുമപ്പെട്ടി സ്വദേശിനിയാണ്. ഇന്നലെ രാത്രി 7.30ഓടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.ജൂലൈ 13ന് വിനീതയുടെ ‘വിന്‍സന്റ് വാന്‍ഗോക്കിന്റെ വേനല്‍പക്ഷി’ എന്ന പുസ്തകം മന്ത്രി ആര്‍. ബിന്ദു തൃശൂര്‍ പ്രസ്‌ക്ലബില്‍ വച്ച് പ്രകാശനം ചെയ്തിരുന്നു. പിറ്റേ ദിവസമാണ് അന്ത്യം. ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ 2019ലെ മലയാള സാഹിത്യ പുരസ്‌കാര ജേതാവാണ്. നിനക്കായ് എന്ന ഗാനത്തിന്റെ സംഗീത സംവിധാനവും …

എംപി അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ടിയുടെ അംഗീകാരം റദ്ദാക്കണമെന്ന ഹര്‍ജി സുപ്രിംകോടതി തള്ളി

ന്യൂഡല്‍ഹി: ഹൈദരാബാദ് എംപി അസദുദ്ദീന്‍ ഒവൈസിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ ആള്‍ ഇന്ത്യ മജിലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍(എ.ഐ.എം.ഐ.എം)ന്റെ അംഗീകാരം റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ സൂര്യ കാന്ത്, ജോയ്മാല ബാഗ്ചി എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് ആണ് ഹര്‍ജി തള്ളിയത്. പാര്‍ടിയുടെ അംഗീകാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിരുപതി നരസിംഹ മുരാരിയെന്ന വ്യക്തിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. നേരത്തെ ഇതേ വാദങ്ങള്‍ ഉന്നയിച്ച് തിരുപതി നരസിംഹ മുരാരി നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയും തള്ളിയിരുന്നു. പാര്‍ട്ടിയുടെ …

വാക്കു പാലിക്കാൻ കഴിയാത്തവൻ ജനപ്രതിനിധിയായി തുടരാൻ പാടില്ല : സിപിഎം നഗരസഭ കൗൺസിലർ രാജിവച്ചു

തിരുവനന്തപുരം: വാഗ്ദാനം ചെയ്ത പാലം യാഥാർഥ്യമാക്കാൻ കഴിയാത്തതിനെ തുടർന്ന് സിപിഎം നഗരസഭ കൗൺസിലർ രാജിവച്ചു. നെടുമങ്ങാട് നഗരസഭ കൊപ്പം വാർഡ് മെമ്പർ പി. രാജീവാണ് രാജിവച്ചതായി ഫെയ്സ്ബുക്കിലൂടെ പ്രഖ്യാപിച്ചത്. കുന്നം വലിയ പാലത്തിന് ഒന്നരക്കോടി രൂപ അനുവദിച്ചെങ്കിലും അപ്രോച്ച് റോഡിനുള്ള സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കാനായില്ലെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. വാക്ക് പാലിക്കാൻ കഴിയാത്തവനും ഒരു നാടിന്റെ വിശ്വാസം കാത്തുസൂക്ഷിക്കാൻ കഴിയാത്തവനും ജനപ്രതിനിധിയായി തുടരാൻ പാടില്ല. ഇതു അയാൾ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിനു നാണക്കേടുണ്ടാക്കും. ഇത് ഒഴിവാക്കാനാണ് തന്റെ രാജിയെന്നും രാജീവ് …

കുടുംബ കലഹം; ഭര്‍ത്താവിനെ കൊന്ന് കുഴിച്ചു മൂടി, പുറത്തറിയാതിരിക്കാന്‍ കേരളത്തില്‍ ജോലിക്ക് പോയെന്ന് പ്രചരിപ്പിച്ചു, ഒടുവില്‍ 38 കാരി പിടിയില്‍

ഗുവാഹത്തി: അസമില്‍ ഭര്‍ത്താവിനെ കൊന്ന് വീടിന്റെ പരിസരത്ത് കുഴിച്ചിട്ട 38-കാരി പിടിയില്‍. ഗുവാഹത്തിയിലെ പാണ്ടു ജോയ്മതി നഗറിലെ റഹീമാ ഖാത്തൂന്‍ ആണ് ഭര്‍ത്താവ് സബിയാലി(40)നെകൊലപ്പെടുത്തിയത്. ജൂണ്‍ 26നാണ് കുടുംബ വഴക്കിനെ തുടര്‍ന്ന് കൊല നടത്തിയത്. ആക്രിക്കച്ചവട ജോലി കഴിഞ്ഞ് മദ്യപിച്ചെത്തിയ സബിയാലുമായി റഹീമ വഴക്കിടുകയായിരുന്നു. വാക്കേറ്റം സംഘര്‍ഷത്തിലെത്തിയതോടെ ഭര്‍ത്താവിനെ അടിച്ചു കൊലപ്പെടുത്തി. തുടര്‍ന്ന് വീടിന്റെ പരിസരത്തുതന്നെ അഞ്ചടി താഴ്ച്ചയുള്ള കുഴിയെടുത്ത് സബിയാലിന്റെ മൃതദേഹം മറവുചെയ്തു. അടുത്ത ദിവസം സബിയാലിന്റെ ബന്ധുക്കള്‍ അന്വേഷിച്ചു വന്നപ്പോള്‍ ജോലിക്കായി കേരളത്തില്‍ പോയെന്നായിരുന്നു …

സംസ്ഥാനത്ത് പാൽവില ഉടൻ വർധിക്കില്ല; തിരക്കിട്ട വർധന വേണ്ടെന്ന് മിൽമ ബോർഡ് യോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് പാൽവില ഉടൻ വർധിപ്പിക്കേണ്ടതില്ലെന്ന് മിൽമ ബോർഡ് യോഗത്തിൽ തീരുമാനം. വില 60 രൂപയായി വർധിപ്പിക്കണമെന്ന് തിരുവനന്തപുരം, എറണാകുളം, മലബാർ യൂണിയനുകൾ ശുപാർശ ചെയ്തിരുന്നു. എന്നാൽ വൻ വർധനവിലേക്ക് ഉടൻ പോകേണ്ടതില്ലെന്ന് യോഗം തീരുമാനിക്കുകയായിരുന്നു. നിലവിൽ കൊഴുപ്പേറിയ പാൽ ലീറ്ററിന് 56 രൂപയ്ക്കാണ് വിൽക്കുന്നത്. 2022 ഡിസംബറിലാണ് അവസാനമായി പാൽവില വർധിപ്പിച്ചത്. ഉത്പാദന ചെലവ് വർധിച്ചത് ചൂണ്ടിക്കാട്ടിയാണ് യൂണിയനുകൾ വില കൂട്ടണമെന്ന് ആവശ്യപ്പെടുന്നത്.ഉത്പാദന ചെലവിന് അനുസരിച്ചുള്ള ന്യായ വില കിട്ടാത്തതിനാൽ ചെറുകിട കർഷകരും ഫാം ഉടമകളും …

ചരിത്രദൗത്യം; ആക്സിയം 4 സംഘം ഭൂമിയില്‍ തിരിച്ചെത്തി

കാലിഫോര്‍ണിയ: എല്ലാം ശുഭം, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) 19 ദിവസത്തെ വാസം പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല ഭൂമിയില്‍ തിരിച്ചെത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗണ്‍ പേടകം തെക്കന്‍ കാലിഫോര്‍ണയന്‍ തീരത്ത് പസഫിക് കടലില്‍ വന്നു പതിച്ചത്. സഞ്ചാരികളെല്ലാം സുരക്ഷിതരായി തിരിച്ചെത്തി. ഇതോടെ ആക്സിയം 4 ദൗത്യം വിജയകരമായി പൂര്‍ത്തിയായി. ശുഭാംശു ശുക്ലയ്ക്ക് പുറമെ മുതിര്‍ന്ന അമേരിക്കന്‍ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്‌സണ്‍, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്‌നാന്‍സ്‌കി, …

കാസര്‍കോട് തീവ്രമഴ മുന്നറിയിപ്പ്; ഇന്നുമുതല്‍ ശനിയാഴ്ച വരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവന്തനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച വരെ ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും, മറ്റന്നാള്‍ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇന്ന് ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, …

സി എം പി നേതാവ് നെല്ലിക്കാട്ടെ എം മാധവന്‍ അന്തരിച്ചു

കാസര്‍കോട്: സി എം പി നേതാവും മുന്‍ ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരനുമായ കാഞ്ഞങ്ങാട്, നെല്ലിക്കാട്ടെ എം മാധവന്‍ (65) അന്തരിച്ചു. കോട്ടപ്പാറ ശ്രീറാം ട്രേഡേഴ്‌സിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. ചൊവ്വാഴ്ച്ച രാവിലെ ജോലി കഴിഞ്ഞ് വീട്ടിലെത്തി ചായ കുടിച്ച ശേഷം വിശ്രമിക്കുന്നതിനിടയിലാണ് ഹൃദയാഘാതം ഉണ്ടായത്. ഉടന്‍ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിനു വിട്ടുകൊടുക്കണമെന്ന് മാധവന്‍ നേരത്തെ അറിയിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ഭാര്യ: ഓമന. മക്കള്‍: മനു (അധ്യാപകന്‍, …

ബോവിക്കാനം ടൗണില്‍ വെള്ളക്കെട്ട്; മഴവെള്ളം റോഡിലൊഴുകുന്നു

കാസര്‍കോട്: മതിയായ ഓവുചാലില്ലാത്തനാല്‍ ബോവിക്കാനം ടൗണില്‍ മഴ വെള്ളറോഡിലേക്ക് ഒഴുകുന്നു. മീന്‍ മാര്‍ക്കറ്റിന് സമീപത്ത് മഴവെള്ളം കെട്ടിക്കിടക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഓവുചാല്‍ ശുചീകരിക്കാത്തതിനാലാണ് വെള്ളം റോഡിലേക്ക് ഒഴുകുന്നതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഓവുചാലില്‍ മണ്ണും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും അടിഞ്ഞ് കൂടിയിരിക്കുകയാണ്. ബോവിക്കാനം സ്‌കൂളിന് മുന്‍ വശത്തായതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് റോഡ് മുറിച്ച് കടക്കാനും പറ്റാത്ത സ്ഥിതിയാണ്. കെട്ടിക്കിടക്കുന്ന വെള്ളം കാല്‍നട യാത്രക്കും തടസം സൃഷ്ടിക്കുകയാണ്. ഓരോ വര്‍ഷവും ബന്ധപെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും അനങ്ങാപാറ നയമാണ് സ്വീകരിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. വെള്ളക്കെട്ട് …