ജാമ്യവ്യവസ്ഥ ലംഘിച്ച് മതവിദ്വേഷ പ്രസംഗം നടത്തി ; പി.സി. ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ

കൊച്ചി: മതസ്പർധയുണ്ടാക്കുന്ന പ്രസംഗം നടത്തിയ കേസിൽ ബിജെപി നേതാവ് പി.സി. ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. 2022ൽ പാലാരിവട്ടം പൊലീസ് റജിസ്റ്റർ ചെയ്ത കേസിലെ ജാമ്യം റദ്ദാക്കണമെന്നാണ് ആവശ്യം. മതസ്പർധയുണ്ടാക്കുന്ന വിധത്തിൽ സംസാരിച്ചതിനാണ് കേസെടുത്തത്. സമാന കുറ്റകൃത്യം ആവർത്തിച്ചാൽ ജാമ്യം റദ്ദാക്കുമെന്ന് അന്ന് ജാമ്യ വ്യവസ്ഥയിൽ വ്യക്തമാക്കിയിരുന്നു. ഈ വർഷം ജനുവരിയിൽ ഈരാറ്റുപേട്ടയിൽ നടത്തിയ പ്രസംഗത്തിൽ സമാന കുറ്റകൃത്യം പി.സി. ജോർജ് ആവർത്തിച്ചിട്ടുണ്ടെന്നും അതിൽ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടി.കഴിഞ്ഞ മാസം അടിയന്തരാവസ്ഥയുടെ …

260 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് വിമാനാപകടം; പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വ്യോമയാന മന്ത്രാലയത്തിന് ആണ് റിപ്പോര്‍ട്ട് നല്‍കിയത്. 2 പേജുള്ള റിപ്പോര്‍ട്ട് ആണ് സമര്‍പ്പിച്ചത്. അപകടത്തിന്റെ കാരണമടക്കം കണ്ടെത്താന്‍ നേരത്തെ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് പരിശോധിച്ചിരുന്നു. ജൂണ്‍ 24 നാണ് ബ്ലാക്ക് ബോക്‌സുകള്‍ അഹമ്മദാബാദില്‍ നിന്നും ഡല്‍ഹിയില്‍ എത്തിച്ചത്. വിമാനാപകടത്തിലെ നിര്‍ണ്ണായക വിവരങ്ങള്‍ അടങ്ങിയ ബ്ലാക് ബോക്‌സില്‍ നിന്നും ഡല്‍ഹിയില്‍ വച്ചുതന്നെ വിവരങ്ങള്‍ ശേഖരിക്കാനായെന്ന് നേരത്തെ വ്യോമയാന മന്ത്രാലയം അറിയിച്ചിരുന്നു. മുന്‍വശത്തെ …

ചൂരിപ്പള്ളിയിലെ കവര്‍ച്ച; മോഷ്ടാവ് അറസ്റ്റില്‍

കാസര്‍കോട്: കൂഡ്‌ലു, ചൂരിപ്പള്ളിയില്‍ നിന്നു 3,10,000 രൂപയും രണ്ടു പവന്‍ സ്വര്‍ണ്ണാഭരണങ്ങളിലും കവര്‍ച്ച ചെയ്ത പ്രതി അറസ്റ്റില്‍. ആന്ധ്രാപ്രദേശി, വെസ്റ്റ് ഗോദാവരി, മണ്ഡലം ആഗിവിടു, ഉര്‍ദു സ്‌കൂളിനു സമീപത്തെ മുഹമ്മദ് സല്‍മാന്‍ അഹമ്മദ് (34)നെയാണ് കാസര്‍കോട് പൊലീസ് അറസ്റ്റു ചെയ്തത്. കാസര്‍കോട് ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടറുടെ മേല്‍നോട്ടത്തില്‍ പ്രൊബേഷന്‍ എസ്.ഐ ജോബി, പൊലീസുകാരായ സതീശന്‍, ജയിംസ്, നീരജ്, രതീഷ് പെരിയ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ജൂണ്‍ 24ന് രാവിലെ എട്ടിനും 8.30നും ഇടയിലുള്ള സമയത്താണ് …

മന്ത്രവാദ ചികിത്സക്കിടയില്‍ പീഡനശ്രമം; പിടിയിലായ മന്ത്രവാദിയെ ജയിലിലടച്ചു

കാസര്‍കോട്: മന്ത്രവാദ ചികിത്സക്കിടയില്‍ 55കാരിയെ പീഡിപ്പിക്കുവാന്‍ ശ്രമിച്ചുവെന്ന കേസില്‍ അറസ്റ്റിലായ പ്രതിയെ റിമാന്റു ചെയ്തു. കണ്ണൂര്‍, കക്കാട് സ്വദേശിയും തളിപ്പറമ്പില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ ശിഹാബുദ്ദീന്‍ തങ്ങളെ (52)യാണ് ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റു ചെയ്തത്. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയാണ് കേസിലെ പരാതിക്കാരി. വിട്ടുമാറാത്ത നടുവേദനയെ തുടര്‍ന്നാണ് പരാതിക്കാരി ശിഹാബുദ്ദീന്റെ മന്ത്രവാദ ചികിത്സ തേടിയത്. തങ്ങള്‍ വീട്ടിലെത്തിയായിരുന്നു ചികിത്സ നടത്തിയിരുന്നത്.കഴിഞ്ഞ ദിവസത്തെ ചികിത്സക്കിടയില്‍ സ്ത്രീയെ കയറിപ്പിടിക്കുകയും പീഡിപ്പിക്കുവാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. എതിര്‍ത്തപ്പോള്‍ …

ഗര്‍ഭിണിയാകാന്‍ മന്ത്രവാദം; അഴുക്കുചാലിലെയും ശുചിമുറിയിലെയും വെള്ളം കുടിപ്പിച്ചു, 35 കാരിക്ക് ദാരുണാന്ത്യം

ലക്നൗ: കുട്ടികളുണ്ടാകാന്‍ ദുര്‍മന്ത്രവാദ ചികിത്സ നടത്തുന്നതിനിടെ യുവതി മരിച്ചു. ഉത്തര്‍പ്രദേശിലെ അസംഗഡ് സ്വദേശിയായ അനുരാധ(35) ആണ് മരിച്ചത്. സംഭവത്തില്‍ മന്ത്രവാദിയായ ചന്തു എന്നയാള്‍ അറസ്റ്റിലായി. ജൂലൈ ആറിന് വൈകുന്നേരമായിരുന്നു സംഭവം. വിവാഹം കഴിഞ്ഞിട്ട് പത്തു വര്‍ഷമായിട്ടും കുട്ടികളില്ലാത്തതിനെ തുടര്‍ന്ന് പരിഹാരം തേടാന്‍ അനുരാധ പ്രദേശത്തുള്ള മന്ത്രവാദിയായ ചന്ദ്രുവിനെ കാണാന്‍ പോയിരുന്നു. ശരീരത്തില്‍ ദുഷ്ടാത്മാവുണ്ട് എന്നും അതിനെ നീക്കം ചെയ്താല്‍ അനുരാധ ഗര്‍ഭിണിയാകുമെന്നുമായിരുന്നു ചന്ദു പറഞ്ഞത്. ബാധയൊഴിപ്പിക്കാനായി പ്രത്യേക കര്‍മങ്ങളും ചികിത്സകളും വേണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് മന്ത്രവാദം …

ബേക്കല്‍ ഹദ്ദാദ് നഗറില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി

കാസര്‍കോട്: ബേക്കല്‍, കുന്നില്‍, ഹദ്ദാദ് നഗറില്‍ രണ്ടു കഞ്ചാവു ചെടികള്‍ വളര്‍ന്ന നിലയില്‍ കണ്ടെത്തി. രഹസ്യ വിവരത്തെ തുടര്‍ന്ന് ബേക്കല്‍ എസ്.ഐ സവ്യസാചിയും സംഘവും പരിശോധന നടത്തിയാണ് രണ്ടു കഞ്ചാവു ചെടികള്‍ കണ്ടെത്തിയത്. കെട്ടിടത്തിന്റെ പിറകുവശത്തുള്ള കുറ്റിക്കാടുകള്‍ക്ക് ഇടയിലാണ് ഒരു മീറ്ററോളം നീളമുള്ള രണ്ട് കഞ്ചാവ് ചെടികള്‍ വളര്‍ന്നു നില്‍ക്കുന്നതായി കണ്ടെത്തിയത്. ചെടികള്‍ പിഴുതെടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി. മനോജ് കുമാര്‍ കൊട്രച്ചാല്‍, സുബാഷ് എന്നിവരും പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.

എക്സൈസ് സംഘത്തെ പട്ടിയെ അഴിച്ചുവിട്ട് കടിപ്പിച്ച കേസിലെ പ്രതി സ്‌കൂട്ടറില്‍ മദ്യം കടത്തുന്നതിനിടെ പിടിയില്‍

കാസര്‍കോട്: എക്സൈസ് സംഘത്തെ പട്ടിയെ അഴിച്ചുവിട്ട് കടിപ്പിച്ച കേസിലെ പ്രതി സ്‌കൂട്ടറില്‍ മദ്യം കടത്തുന്നതിനിടെ പിടിയില്‍. കളനാട് കൈനോത്ത് സ്വദേശി ഡി ഉദയന്‍ ആണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ മേല്‍പ്പറമ്പ് നടക്കാനില്‍ വച്ചാണ് ഇയാള്‍ എക്‌സൈസിന്റെ പിടിയിലായത്. ജൂപ്പിറ്റര്‍ സ്‌കൂട്ടിയില്‍ അഞ്ചുലിറ്റര്‍ ഗോവന്‍ മദ്യവും 4.14 ലിറ്റര്‍ കര്‍ണാടക മദ്യവും എക്‌സൈസ് കണ്ടെടുത്തു. കാസര്‍കോട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) പ്രമോദ് കുമാറും സംഘവുമാണ് റെയ്ഡിനെത്തിയത്. കേസ് രേഖകളും തൊണ്ടി സാധനങ്ങളും പ്രതിയേയും …

തൃക്കണ്ണാട്ട് കടലാക്രമണം രൂക്ഷമായി തുടരുന്നു; കെട്ടിടങ്ങള്‍ തകര്‍ന്നു വീണു, കടലും ചന്ദ്രഗിരി സംസ്ഥാന പാതയും തമ്മിലുള്ള അകലം 10 മീറ്റര്‍ മാത്രം

കാസര്‍കോട്: ബേക്കല്‍, തൃക്കണ്ണാട്ട് കടലാക്രമണം രൂക്ഷമായി തുടരുന്നു. തിങ്കളാഴ്ച രാത്രിയോടെ ആരംഭിച്ച കടലാക്രമണം ചൊവ്വാഴ്ച രാവിലെയോടെ കൂടുതല്‍ രൂക്ഷമായി. ചൊവ്വാഴ്ച മാത്രം രണ്ടു കെട്ടിടങ്ങള്‍ തകര്‍ന്നു വീണു. തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിന്റെ നമസ്‌കാര മണ്ഡപവും കടലാക്രമണ ഭീഷണിയിലാണ്. മണ്ഡപത്തിനു ചുറ്റും കല്ലുകള്‍ കൂട്ടിയിട്ടാണ് താല്‍ക്കാലിക കവചം തീര്‍ത്തിട്ടുള്ളത്. മണ്ഡപത്തിന്റെ തെക്കു ഭാഗത്ത് കടല്‍ കരയിലേക്ക് കൂടുതല്‍ കയറിയതാണ് കെട്ടിടങ്ങള്‍ തകരാന്‍ ഇടയാക്കിയത്. കടലും കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാന പാതയും തമ്മിലുള്ള അകലം വെറും പത്തു മീറ്റര്‍ മാത്രമായി ചുരുങ്ങി. …

ദേശീയ പാത നിര്‍മ്മാണം അവസാന ഘട്ടത്തോടടുക്കുമ്പോള്‍ മൊഗ്രാലില്‍ ഉള്‍നാടന്‍ കോണ്‍ക്രീറ്റ് റോഡുകള്‍ വാട്ടര്‍ അതോറിറ്റികിളച്ചു മറിക്കുന്നു: നാട്ടില്‍ കുടിവെള്ളവുമില്ല, വഴി നടക്കാനും വയ്യ, വാഹനങ്ങള്‍ കുഴിയില്‍ വീണു തകരുന്നു

കുമ്പള: കുടിവെള്ള പൈപ്പ് സ്ഥാപിക്കാന്‍ വാട്ടര്‍ അതോറിറ്റി കിളച്ചു മറിച്ച കോണ്‍ക്രീറ്റ് റോഡ് ഭാഗികമായി മാത്രം മൂടി ഉപേക്ഷിച്ചതിനാല്‍ വാഹനങ്ങള്‍ കുഴിയില്‍ വീണു പതിവായി തകര്‍ന്നു നശിക്കുന്നു. കാല്‍നടയാത്രക്ക് നാട്ടുകാര്‍ വിഷമിക്കുന്നു. കുടിവെള്ളം കിട്ടാക്കനിയായി നില്‍ക്കുന്നു. കുടിവെള്ളം വിതരണം ചെയ്യാന്‍ സ്ഥാപിച്ച പൈപ്പുകള്‍ തുരുമ്പെടുത്തു മണ്ണില്‍ അലിയുന്നു. വാട്ടര്‍ അതോറിറ്റിയുടെ ജനക്ഷേമം കണ്ടു നാട്ടുകാര്‍ അമര്‍ഷം കൊള്ളുന്നു. കരാറുകാരനെതിരെ നാട്ടുകാര്‍ വഴി തടസ്സപ്പെടുത്തുന്നതിനു പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണിപ്പോള്‍.കുമ്പള ഗ്രാമപഞ്ചായത്തിന്റെ കീഴില്‍ മൊഗ്രാലില്‍ കോണ്‍ക്രീറ്റ് ചെയ്തതും,ടാറിങ് നടത്തിയതുമായ നിരവധി …

കാണാതായ കര്‍ഷകന്റെ മൃതദേഹം പെരുമ്പാമ്പിന്റെ വയറ്റില്‍

ജക്കാര്‍ത്ത: കാണാതായ കര്‍ഷകന്റെ മൃതദേഹം പെരുമ്പാമ്പിന്റെ വയറ്റില്‍ കണ്ടെത്തി. ഇന്‍ന്തോനേഷ്യയിലെ സുലാവെസി ദ്വീപിലെ ബൂട്ടോണ്‍ ജില്ലയിലാണ് നടുക്കുന്ന സംഭവം നടന്നത്. അസാധാരണമായ നിലയില്‍ പാമ്പിന്റെ വയര്‍ വീര്‍ത്തിരിക്കുന്നതു കണ്ട ജനങ്ങള്‍ വയര്‍ കീറി നോക്കിയപ്പോഴാണ് മനുഷ്യന്റെ മൃതദേഹം കാണപ്പെട്ടത്. വെള്ളിയാഴ്ച മെജപഹില്‍ ഗ്രാമത്തിലെ കൃഷി സ്ഥലത്തേക്ക് പോയ കര്‍ഷകന്‍ തിരിച്ചു വന്നിരുന്നില്ല. ഇതു സംബന്ധിച്ച് കുടുംബം പരാതി നല്‍കിയിരുന്നു. നാട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ കര്‍ഷകന്റെ ബൈക്ക് പാടത്തിനു സമീപത്തു നിര്‍ത്തിയ നിലയില്‍ കണ്ടെത്തിയിരുന്നു. അവിടെയുള്ള ഒരു കുടിലിനു …

സര്‍വകലാശാലകള്‍ ഗവര്‍ണര്‍ കാവിവത്ക്കരിക്കുന്നു; എസ്എഫ്‌ഐ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം, ജലപീരങ്കിയും ലാത്തിയും പ്രയോഗിച്ചു

കണ്ണൂര്‍: സര്‍വകലാശാലകള്‍ ഗവര്‍ണര്‍ കാവിവത്ക്കരിക്കുന്നുവെന്നാരോപിച്ച് എസ്എഫ്‌ഐ സര്‍വകലാശാലകളിലേക്ക് മാര്‍ച്ച് നടത്തി. കണ്ണൂര്‍, കാലിക്കറ്റ്, എംജി, കേരള സര്‍വകലാശാലകളിലേക്കാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. കാലിക്കറ്റ് സര്‍വകലാശാലയിലും കണ്ണൂര്‍ സര്‍വകലാശാലയിലും രാവിലെ മുതല്‍ ആരംഭിച്ച പ്രതിഷേധം സംഘര്‍ഷത്തിലേക്ക് എത്തി. സംഘര്‍ഷത്തിലെത്തിയതോടെ രണ്ടിടത്തും പൊലീസ് ജലപീരങ്കിയും ലാത്തിയും പ്രയോഗിച്ചു. കണ്ണൂര്‍ സര്‍വകലാശാലയില്‍ ബാരിക്കേഡുകള്‍ മറികടന്ന് പ്രവര്‍ത്തകര്‍ സര്‍വകലാശാലാ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലേക്ക് കയറി കുത്തിയിരുന്ന് പ്രതിഷേധിച്ചു. പൊലീസും പ്രവര്‍ത്തകര്‍ക്കൊപ്പം അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിനുള്ളിലുണ്ട്. കേരള കാലിക്കറ്റ് സര്‍വകലാശാലകളിലെ വൈസ് ചാന്സലര്‍മാര്‍ രാജി വെക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് …

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു; ആര്‍സിബി താരം യാഷ് ദയാലിനെതിരെ കേസ്

ബംഗളൂരു: വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആര്‍സിബി) പേസര്‍ യാഷ് ദയാലിനെതിരെ പൊലീസ് കേസെടുത്തു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്നുള്ള യുവതിയാണ് പരാതിക്കാരി. യാഷ് ദയാലുമായി അഞ്ച് വര്‍ഷമായി ഡേറ്റിംഗിലായിരുന്നു ഇവര്‍. ഈ സമയത്താണ് തന്നെ ശാരീരികവും മാനസികവുമായി താരം പീഡിപ്പിച്ചതെന്നുമാണ് യുവതിയുടെ ആരോപണം. പരാതി നല്‍കിയതിന് തൊട്ടുപിന്നാലെ തന്നെ താരത്തിനെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. ദയാലിനെതിരെ യുവതി ഇലക്ട്രോണിക് തെളിവുകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും അത് പൊലീസ് ഇപ്പോള്‍ പരിശോധിച്ചു വരികയാണെന്നും …

‘എന്തു വിധിയിത്.. ഡോക്ടറാകാനുള്ള ആഗ്രഹം നടക്കുന്നില്ല’; ദൈവത്തിന് കത്തെഴുതി 25 കാരന്‍ ജീവനൊടുക്കി

ബംഗളൂരു: ആഗ്രഹിച്ച കാര്യം ഒന്നും നടക്കുന്നില്ല. ശിവ ഭഗവാന് വികാരഭരിതമായ ഒരുകത്തെഴുതി 25 കാരന്‍ ജീവനൊടുക്കി. തെലങ്കാനയിലെ രാജന്ന നിര്‍സില്ല ജില്ലയിലാണ് സംഭവം. രോഹിത് എന്ന യുവാവാണ് ഡോക്ടറാകാനുള്ള ആഗ്രഹം നടക്കത്തതില്‍ മനം നൊന്ത് ആത്മഹത്യചെയ്തത്.ഡോക്ടറാകണമെന്ന് അവന്‍ എപ്പോഴും സ്വപ്നം കണ്ടിരുന്നുവെന്നും എന്നാല്‍ അത് നേടാന്‍ കഴിഞ്ഞില്ലെന്നും അത് അവനെ വളരെയധികം അസ്വസ്ഥനാക്കിയെന്നും കുടുംബം പറഞ്ഞു.എംഎസ്സി പൂര്‍ത്തിയാക്കിയ യുവാവ് ഡോക്ടറാകാനുള്ള ആഗ്രഹം നടക്കാതെ വന്നപ്പോള്‍ ബിഎഡിന് ചേരുകയായിരുന്നു. ‘ശിവാ, എന്തിനാണ് എന്റെ വിധി ഇങ്ങനെ എഴുതിയത്? നിന്റെ …

ബി ജെ പിയുടെ നഗരസഭാ ഓഫീസ് മാര്‍ച്ചില്‍ ഉന്തും തള്ളും; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

കാസര്‍കോട്: വികസന രഹിത- അഴിമതി ഭരണത്തില്‍ പ്രതിഷേധിച്ച് ബി ജെ പി കാസര്‍കോട് ടൗണ്‍ കമ്മറ്റി നടത്തിയ നഗരസഭാ ഓഫീസ് മാര്‍ച്ചില്‍ ഉന്തും തള്ളും. ഗേറ്റ് തള്ളി തുറക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കാസര്‍കോട് മല്ലികാര്‍ജ്ജുന ക്ഷേത്ര പരിസരത്ത് നിന്നു ആരംഭിച്ച മാര്‍ച്ച് നഗരസഭാ കവാടത്തിനു മുന്നില്‍ വച്ച് പൊലീസ് തടഞ്ഞു. ഇതോടെ നേരിയ ഉന്തും തള്ളും ഉണ്ടായി. ഗേറ്റ് തള്ളി തുറക്കാന്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മാര്‍ച്ച് ജില്ലാ പ്രസിഡണ്ട് എം …

പ്രമുഖ വ്യവസായിയും ബിജെപി അനുഭാവിയുമായ ഗോപാല്‍ ഖേംകയുടെ കൊല; പ്രതി പൊലിസിന്റെ വെടിയേറ്റ് മരിച്ചു

പട്ന: പട്‌നയിലെ പ്രമുഖ വ്യവസായിയായ ഗോപാല്‍ ഖേംകെയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലിസിന്റെ വെടിയേറ്റ് മരിച്ചു. ആയുധം നല്‍കി സഹായിച്ച ആളെ പിടികൂടാനുള്ള പൊലീസിന്റെ ശ്രമത്തിനിടെ ഉണ്ടായ ഏറ്റുമുട്ടലിനിടെയാണ് പ്രതി വികാസ് എന്ന രാജ(29)യ്ക്ക് വെടിയേറ്റത്. ചൊവ്വാഴ്ച രാവിലെയാണ് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ പ്രതി വെടിയേറ്റ് മരിച്ച വിവരം ഉദ്യോഗസ്ഥര്‍ പുറത്ത് വിട്ടത്. പട്ന നഗരത്തിലെ മാല്‍ സലാമി പ്രദേശത്ത് വെച്ചാണ് പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചത്. മുഖ്യപ്രതിയായ ഇയാള്‍ക്ക് കൊലപാതകം നടത്തിയ ഉമേഷുമായി അടുത്ത …

ആരോഗ്യ മേഖലയോട് അവഗണന; ജനറല്‍ ആശുപത്രിക്കു മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ്ണ നടത്തി

കാസര്‍കോട്: ആരോഗ്യ മേഖലയോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് കാസര്‍കോട്, മുളിയാര്‍, കാറഡുക്ക ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിക്കു മുന്നില്‍ ധര്‍ണ്ണ നടത്തി. കെ പി സി സി സെക്രട്ടറി കെ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് എം രാജീവന്‍ നമ്പ്യാര്‍ ആധ്യക്ഷം വഹിച്ചു. എം സി പ്രഭാകരന്‍, എം കുഞ്ഞമ്പു നമ്പ്യാര്‍, സി എം ജയിംസ്, കെ ഖാലിദ്, ആര്‍ ഗംഗാധരന്‍, മനാഫ് നുള്ളിപ്പാടി, അര്‍ജുനന്‍ തായലങ്ങാടി, …

ദേശീയ പണിമുടക്ക്: കെ എസ് ആര്‍ ടി സി ബസുകള്‍ നിരത്തിലിറങ്ങും: മന്ത്രി കെ ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: ദേശീയ പണിമുടക്ക് ദിവസമായ ബുധനാഴ്ച കെ എസ് ആര്‍ ടി സി ബസുകള്‍ നിരത്തില്‍ ഇറങ്ങുമെന്നു ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. പണിമുടക്കുന്നതു സംബന്ധിച്ച് യൂണിയനുകള്‍ നോട്ടീസ് നല്‍കിയിട്ടില്ല. പണിമുടക്ക് നടത്തേണ്ട സാഹചര്യമല്ല കെ എസ് ആര്‍ ടി സിയില്‍ നിലവില്‍ ഉള്ളത്. ജീവനക്കാര്‍ സന്തുഷ്ടരാണ്- മന്ത്രി പറഞ്ഞു.എന്നാല്‍ പണിമുടക്ക് നടത്തുമെന്ന് യൂണിയന്‍ വൃത്തങ്ങള്‍ പറഞ്ഞു. പണിമുടക്കിനു നോട്ടീസ് നല്‍കിയിട്ടുണ്ട്. മന്ത്രി ഇത്തര പ്രസ്താവന നടത്തിയത് ഏതു പശ്ചാത്തലത്തിലാണെന്നു അറിയില്ലെന്നും യൂണിയന്‍ …

മാതാവിന് പ്രേതബാധയുണ്ടെന്ന് സംശയം, ചികില്‍സയ്ക്കായി മന്ത്രവാദിയെ വരുത്തിച്ചു; ചൂരല്‍ കൊണ്ട് അടിയേറ്റ 55 കാരി മരിച്ചു

ബംഗളൂരു: പ്രേതബാധയെന്ന് ആരോപിച്ച് മന്ത്രവാദിനിയുടെ ക്രൂരമര്‍ദ്ദനത്തിനിരയായ വയോധികയ്ക്ക് ദാരുണാന്ത്യം. കര്‍ണാടകയില്‍ ശിവമോഗ ജില്ലയില്‍ ഞായറാഴ്ച പുലര്‍ച്ചേയാണ് മരണപ്പെട്ടവിവരം പുറത്തറിയുന്നത്. ജംബര്‍ഗട്ടയില്‍ താമസിക്കുന്ന 55 കാരി ഗീതമ്മയാണ് മന്ത്രവാദിനി ആശയുടെ ചൂരല്‍ പ്രയോഗത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഗീതമ്മയുടെ മകന്‍ സഞ്ജയ് ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. ഗീതമ്മയ്ക്ക് പ്രേതബാധയേറ്റതായി വിശ്വസിച്ച മകന്‍ ഞായറാഴ്ച വൈകീട്ട് മന്ത്രവാദിനിയായ ആശയെന്ന സ്ത്രീയെ വീട്ടിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ആശയും ഭര്‍ത്താവ് സന്തോഷും ചേര്‍ന്ന് ബാധയൊഴിപ്പിക്കല്‍ ആരംഭിച്ചു. തനിക്ക് ചൗഡമ്മ ദേവിയുടെ അനുഗ്രഹമുണ്ടെന്ന് …