ഇടുക്കി: ജലനിരപ്പ് 136 അടിയിലേക്ക് അടുക്കുന്നതിനിടെ മുലപ്പെരിയാർ അണക്കെട്ട് നാളെ തുറന്നേക്കും. ഷട്ടറുകൾ തുറക്കുമെന്ന് തമിഴ്നാട് ജലസേചന വകുപ്പ് അറിയിച്ചതോടെ ഇടുക്കി ജില്ലാ ഭരണകൂടം മുന്നൊരുക്കങ്ങൾ ആരംഭിച്ചു.
പെരിയാർ, മഞ്ജുമല, ഉപ്പുതുറ, ഏലപ്പാറ, അയ്യപ്പൻകോവിൽ, കാഞ്ചിയാർ ആനവിലാസം, ഉടുമ്പുഞ്ചോല എന്നിവിടങ്ങളിലെ 833 കുടുംബങ്ങളിലെ 3220 പേരെ ഇന്ന് രാത്രി 8ന് മുന്നോടിയായി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ ജില്ലാ കലക്ടർ വിഗ്നേശ്വരി റവന്യു, പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഇവർക്കായി 20 ക്യാംപുകൾ സ,ജ്ജീകരിച്ചു. ഷട്ടറുകൾ പകൽ മാത്രമേ തുറക്കാവൂവെന്ന് തമിഴ്നാടിനോട് അഭ്യർഥിച്ചതായി കലക്ടർ അറിയിച്ചു. വെള്ളിയാഴ്ച 4 മണി വരെ 135.25 അടി ജലനിരപ്പാണ് മുല്ലപ്പെരിയാറിലുള്ളത്. 2022 ഓഗസ്റ്റിലാണ് അണക്കെട്ട് അവസാനമായി തുറന്നത്.
