വരുന്നു വീണ്ടുമൊരു മഹാമാരി? ചൈന കണ്ടെത്തിയത് 22 വൈറസുകള്‍, 75 ശതമാനം മരണ നിരക്ക്

ബീജിംഗ്: ലോകത്ത് കൊവിഡിനെക്കാള്‍ മാരകമായ പകര്‍ച്ചവ്യാധികള്‍ വ്യാപിച്ചേക്കാം എന്ന മുന്നറിയിപ്പുമായി ചൈനയിലെ ഗവേഷകര്‍. വവ്വാലുകളില്‍ നിന്ന് ഗുരുതര ഭീഷണി ഉയര്‍ത്തുന്ന 22 പുതിയ വൈറസുകളെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. രണ്ടെണ്ണം നിപ, ഹെന്‍ഡ്ര ഹെനിപ വൈറസുകളോട് സാമ്യമുള്ളതാണ് എന്നതാണ് ആശങ്കാജനകമായ വിവരം. മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഒരുപോലെ ഭീഷണിയാണ് ഈ വൈറസുകള്‍. 2017 നും 2021 നും ഇടയില്‍ യുനാന്‍ പ്രവിശ്യയിലെ 142 വവ്വാലുകളില്‍ നിന്ന് ഒരു കൂട്ടം ഗവേഷകര്‍ വൃക്ക സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. 22 തരം വൈറസുകളാണ് കോശത്തില്‍ കണ്ടെത്താനായത്. രണ്ട് വൈറസുകള്‍ വളരെ അപകടകാരികളാണ്. അവ മനുഷ്യരുടെ തലച്ചോറില്‍ വീക്കം ഉണ്ടാക്കുകയും ഗുരുതരമായ ശ്വസന പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും.
വവ്വാലുകളിലെ വൃക്ക കോശങ്ങളിലാണ് വൈറസുകള്‍ കണ്ടെത്തിയതെന്നതിനാല്‍ വവ്വാലുകളുടെ മൂത്രത്തിലൂടെ വൈറസ് വ്യാപിക്കാനുളള സാധ്യത വളരെ കൂടുതലാണെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
വുഹാനിലെ ഗവേഷണ കേന്ദ്രം വവ്വാലുകളില്‍ കാണപ്പെടുന്ന വൈറസുകളെക്കുറിച്ചുള്ള ഗവേഷണത്തിന് പേരുകേട്ട സ്ഥാപനമാണ്. നേരത്തെ, കോവിഡ് 19 ലോകമെമ്പാടും വ്യാപിച്ചത് ചൈനയിലെ ഈ ലാബില്‍ നിന്നാണെന്നു പ്രചരിച്ചിരുന്നു. പുതിയ വൈറുകള്‍ മനുഷ്യരെ ബാധിച്ചാല്‍ 75 ശതമാനമാണ് മരണ നിരക്ക്.
ഇത്രയൊക്കെ മാരകമാണെങ്കിലും കണ്ടെത്തിയ ഈ വൈറസുകള്‍ മനുഷ്യരിലോ മൃഗങ്ങളിലോ ഇതുവരെ ബാധിച്ചതായി റിപ്പോര്‍ട്ടില്ല.

deadly-new-bat-viruses-found-in-china-75%-kill-rate

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page