പ്രദർശനാനുമതി നൽകണം; സുരേഷ് ഗോപി ചിത്രം ജാനകി Vs സ്റ്റേറ്റ് ഓഫ് കേരളയുടെ അണിയറപ്രവർത്തകർ ഹൈക്കോടതിയിൽ ഹർജി നൽകി, ഇടപെടാനാകില്ലെന്ന് സുരേഷ് ഗോപി

കൊച്ചി: പ്രദർശനാനുമതി നിഷേധിച്ച സെൻസർ ബോർഡിന്റെ നടപടി ചോദ്യം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനായ ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ അണിയറപ്രവർത്തകർ ഹൈക്കോടതിയിൽ ഹർജി നൽകി. സിനിമയുടെ തലക്കെട്ടിൽ നിന്നും കഥാപാത്രത്തിൽ നിന്നും ജാനകിയെന്ന പേര് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രദർശനാനുമതി നിഷേധിച്ച സാഹചര്യത്തിലാണ് നടപടി.
എന്നാൽ ഹർജി നൽകിയതിനു പിന്നാലെ റിവ്യു കമ്മിറ്റി വ്യാഴാഴ്ച സിനിമ വീണ്ടും കാണുമെന്ന് സെൻസർ ബോർഡ് റീജിണൽ മാനേജർ അറിയിച്ചെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന വിവരം.
അതിനിടെ ഇടപെടാൻ പരിമിതികളുണ്ടെന്ന് സുരേഷ് ഗോപി വ്യക്തമാക്കിയതായി സംവിധായകൻ പ്രവീൺ നാരായണൻ പറഞ്ഞു. വിവാദം സിനിമയുടെ പ്രമോഷനു വേണ്ടിയാണെന്ന വാദം ശരിയല്ല. സിനിമയിൽ മാറ്റങ്ങൾ വരുത്തില്ലെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കി.
കോർട്ട് റൂം ത്രില്ലർ സിനിമയായ ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള 27ന് റിലീസ് ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ ജാനകിയെന്ന പേരു നൽകിയത് വിശ്വാസത്തെ മുറിവേൽപിക്കുമെന്ന് ചൂണ്ടിക്കാട്ടി സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിക്കുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പയ്യന്നൂരില്‍ വീട്ടമ്മയുടെ കഴുത്തിനു കത്തി വച്ചു കവര്‍ന്ന ആഭരണങ്ങള്‍ കാഞ്ഞങ്ങാട്ട് കണ്ടെത്തി; ആദ്യം പഴയ ആഭരണങ്ങള്‍ മാറ്റി പുതിയത് വാങ്ങി, ഉടനെ തൊട്ടടുത്ത ജ്വല്ലറിയില്‍ വിറ്റു

You cannot copy content of this page