‘മക്കള്‍ക്ക് ഒപ്പം’; പോക്‌സോ കേസില്‍ പ്രതികളായ 9 അധ്യാപകരെ പിരിച്ചുവിട്ടുവെന്ന് മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് പോക്‌സോ കേസില്‍ പ്രതികളായ 9 അധ്യാപകരെ പിരിച്ചുവിട്ടെന്നും നമ്മുടെ മക്കളെ ഉപദ്രവിക്കാന്‍ അനുവദിക്കില്ലെന്നും പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വിശിവന്‍കുട്ടി പറഞ്ഞു. തിരുവനന്തപുരത്ത് പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസ വകപ്പ് കുട്ടികള്‍ക്കൊപ്പം ഉണ്ടെന്നും പൊലീസും ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വകുപ്പിന് കീഴില്‍ സെക്കണ്ടറി സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കെതിരെ നിലവില്‍ റിപ്പോര്‍ട്ട് ചെയ്ത പോക്സോ കേസുകളുടെ എണ്ണം 77 ആണ്. ഇതില്‍ 65 പേര്‍ അധ്യാപകരും 12 പേര്‍ അനധ്യാപകരുമാണ്. ഈ കേസുകളില്‍ വകുപ്പുതല അച്ചടക്ക നടപടി പൂര്‍ത്തിയാക്കിയ പോക്സോ കേസുകളില്‍ നിര്‍ബന്ധിത പെന്‍ഷന്‍ നല്‍കിയ ഒരാള്‍, സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ട 9 പേര്‍, സര്‍വ്വീസില്‍ നീക്കം ചെയ്ത ഒരാള്‍ ഉള്‍പ്പെടെ 45 ജീവനക്കാര്‍ക്കെതിരെ കര്‍ശനമായ മറ്റു അച്ചടക്ക നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
ബാക്കി കേസുകളില്‍ ദ്രുതഗതിയില്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ മൂന്ന് പോക്‌സോ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പോക്സോ കേസിലുള്‍പ്പെട്ട് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്ന് 14 അധ്യാപകരെയും എയിഡഡ് മേഖലയില്‍ നിന്ന് 7 അധ്യാപകരെയും സസ്പെന്‍ഡ് ചെയ്യുകയും നിയമാനുസൃതമായ നടപടി സ്വീകരികരിക്കുകയും ചെയ്തിട്ടുണ്ട്. ഇന്നും വിദ്യാഭ്യാസ കച്ചവടം നടക്കുന്നുണ്ട്. ഇതിനെതിരെ മുന്നറിയിപ്പ് നല്‍കുമെന്നും. എന്‍ഒസി നല്‍കുന്നത് സര്‍ക്കാരാണെന്നും അത് പിന്‍വലിക്കാനുള്ള അധികാരം സര്‍ക്കാരിനുണ്ടെന്ന് മന്ത്രി പറഞ്ഞു. മുഖ മുദ്രയാണ് പൊലീസ് സംവിധാനം. പൊലീസിനോട് ഇണങ്ങിയുംപിണങ്ങിയും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. ചില സംഭവവങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ പൊലീസിന്റെ പ്രവര്‍ത്തനം മികച്ചതാണെന്നും വി ശിവന്‍കുട്ടി പറഞ്ഞു. കുട്ടികളുടെ നിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഗുണമേന്മ വിദ്യാഭ്യാസമാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page