ആലപ്പുഴയില്‍ ഒന്നരകോടിയുടെ കഞ്ചാവ് വേട്ട; പിടിയിലായത് പ്രമുഖ സിനിമാതാരങ്ങള്‍ക്കു ലഹരി നല്‍കുന്ന സംഘം; തസ്ലീന സുല്‍ത്താന സെക്‌സ് റാക്കറ്റിലെ കണ്ണി

ആലപ്പുഴ: ഒന്നര കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് ആലപ്പുഴയില്‍ പിടികൂടി. യുവതി അടക്കം രണ്ടുപേര്‍ പിടിയിലായി. ആലപ്പുഴ സ്വദേശിയായ ഫിറോസ്, ചെന്നൈയില്‍ താമസമാക്കിയ തസ്ലീന സുല്‍ത്താന എന്നിവരാണ് പിടിയിലായത്. സിനിമാതാരങ്ങള്‍ക്ക് ഉള്‍പ്പെടെ നിരോധിത ലഹരി നല്‍കാറുണ്ടെന്ന് പിടിയിലായ തസ്ലീന മൊഴിനല്‍കി. ആര്‍ക്കെല്ലാം നല്‍കിയെന്നതില്‍ വിശദമായി അന്വേഷണം നടത്തുകയാണെന്ന് എക്സൈസ് കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു. രണ്ടുപ്രമുഖ നടന്മാര്‍ക്കാണ് കഞ്ചാവെത്തിക്കുന്നതെന്ന സൂചനയുണ്ട്. ഇവര്‍ ലഹരി നല്‍കിയ സിനിമതാരങ്ങള്‍ ആരെല്ലാമാണെന്നുള്ള ഔദ്യോഗിക വിവരം പൊലീസ് പുറത്ത് വിട്ടിട്ടില്ല.
കെണിയൊരുക്കി മൂന്ന് മാസം കാത്തിരുന്നാണ് ലഹരിക്കടത്ത് സംഘത്തിന്റെ മുഖ്യ കണ്ണിയായ ചെന്നൈ സ്വദേശി ക്രിസ്റ്റീന എന്ന് വിളിക്കുന്ന തസ്ലീമ സുല്‍ത്താനയെ എക്‌സൈസ് ആലപ്പുഴയില്‍ എത്തിച്ചത്.
ബംഗളൂരുവില്‍ നിന്ന് ഹൈബ്രിഡ് കഞ്ചാവുമായി ഒരു വണ്ടി ആലപ്പുഴയിലേക്ക് വരുന്നുണ്ടെന്ന് എക്സൈസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഓമനപ്പുഴ തീരദേശ റോഡില്‍ വച്ച് ഹൈബ്രിഡ് കഞ്ചാവ് ഉള്‍പ്പടെ തസ്ലീമയെയും കൂട്ടാളിയായ ഫിറോസിനെയും എക്‌സൈസ് കസ്റ്റഡിയില്‍ലെടുക്കുകയായിരുന്നു. ഒന്നര കോടിയിലധികം രൂപ വിലമതിക്കുന്ന മൂന്ന് കിലോ ഹൈബ്രിഡ് കഞ്ചാവ് ഇവരില്‍ നിന്ന് കണ്ടെത്തിയത്. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിയാണ് ഒപ്പം പിടിയിലായ ഫിറോസ്. സെക്‌സ് റാക്കറ്റ് കേസില്‍ ഒരു തവണ പിടിയില്‍ ആയ തസ്ലീമയ്ക്ക് സിനിമാ മേഖലയിലുള്ളവരുമായി അടുത്ത ബന്ധമുണ്ടെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എസ് വിനോദ് കുമാര്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page