കാസർകോട്: കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേറ്റു. എക്‌സൈസ് നര്‍ക്കോട്ടിക് സ്‌ക്വാഡിലെ പ്രജിത്ത്, രാജേഷ് എന്നിവര്‍ക്കാണ് കുത്തേറ്റത്
നൂറ് കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയായിരുന്നു ബംബ്രാണ സ്വദേശി അബ്ദുള്‍ ബാസിത്. വാറണ്ട് കേസിലെ പ്രതിയായ ബാസിതിനെ പിടികൂടുന്നതിനായാണ് ഉദ്യോഗസ്ഥര്‍ ഇയാളുടെ വീട്ടില്‍ എത്തിയത്. ആ സമയത്ത് കമ്പി ഉപയോഗിച്ച് ഉദ്യോഗസ്ഥരുടെ കഴുത്തിന് കുത്തുകയായിരുന്നു. ഇരുവരും കാസർകോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച ഉച്ചയോടുകൂടിയാണ് ആക്രമണമുണ്ടായത്. പ്രതിയെ പിടികൂടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നൂറു കിലോ കഞ്ചാവ് കടത്തിയ കേസിലെ പ്രതിയാണ് ബാസിത്. ഒളിവിൽ പോയ ഇയാൾക്കെതിരെ വാറണ്ട് ഉണ്ടായിരുന്നു.