ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു; റിസോര്‍ട്ടിന് തീയിട്ട ശേഷം യുവാവ് ജീവനൊടുക്കി; തീപിടിത്തത്തില്‍ രണ്ട് വളര്‍ത്തുനായകളും ചത്തു

കണ്ണൂര്‍: റിസോര്‍ട്ടിന് തീയിട്ടശേഷം കെയര്‍ ടേക്കറായ ജീവനക്കാരന്‍ ജീവനൊടുക്കി. പാലക്കാട് സ്വദേശി പ്രേമന്‍ ആണ് മരിച്ചത്. കണ്ണൂര്‍ പയ്യാമ്പലത്ത് ബാനൂസ് ബീച്ച് എന്‍ക്ലേവില്‍ ക്രിസ്മസ് ദിവസം ഉച്ചയോടെയാണ് സംഭവം. റിസോര്‍ട്ടില്‍ നിന്ന് ഓടിപ്പോയ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. റിസോര്‍ട്ടിന് തീ പടര്‍ന്നതിനെ തുടര്‍ന്ന് ആളുകള്‍ നടത്തിയ അന്വേഷണത്തിലാണ് ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. റിസോര്‍ട്ടിലെ ആര്‍ക്കും സംഭവത്തില്‍ പരിക്കില്ല. ഫയര്‍ഫോഴ്‌സെത്തിയാണ് റിസോര്‍ട്ടിലെ തീ നിയന്ത്രണ വിധേയമാക്കിയത്. റിസോര്‍ട്ടിലെ രണ്ട് വളര്‍ത്തുനായകളും തീപിടിത്തത്തില്‍ ചത്തു. ഇദ്ദേഹത്തെ ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ തീരുമാനിച്ചിരുന്നുവെന്നും ഇതേ തുടര്‍ന്നാണ് ഇയാള്‍ ജീവനൊടുക്കിയതെന്നുമാണ് പ്രാഥമിക വിവരമെന്ന് പൊലീസ് പറഞ്ഞു. ഗ്യാസ് സിലിണ്ടര്‍ തുറന്ന് വച്ച് പെട്രോളൊഴിച്ച് തീ വയ്ക്കുകയായിരുന്നു.
റിസോര്‍ട്ടിന്റെ താഴത്തെ നിലയിലെ മുറിയില്‍ പൂര്‍ണമായും തീ പടര്‍ന്നു. തീ കൊളുത്തിയശേഷം ഇയാള്‍ ഓടിപ്പോയി സമീപത്തെ പൂട്ടിയിട്ട വീട്ടിലെ കിണറ്റിന് മുകളില്‍ തൂങ്ങി മരിക്കുകയായിരുന്നു. വാരം സ്വദേശി വിജിലിന്റെ ഉടമസ്ഥതയിലുള്ളതാണ് റിസോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു. മേയര്‍ ഉള്‍പ്പെടെയുള്ളവരും സ്ഥലത്ത് എത്തിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ചെമ്പിരിക്കയില്‍ തെങ്ങ് വീണ് നാലു വൈദ്യുതി തൂണുകള്‍ തകര്‍ന്ന് റോഡിലേക്കു പതിച്ചു; സ്‌കൂട്ടര്‍ യാത്രക്കാരന് ഗുരുതര പരിക്ക്, ഓട്ടോ മതിലിലിടിച്ചു, വന്‍ അപകടം ഒഴിവായത് ഭാഗ്യത്തിന്

You cannot copy content of this page