തല കല്ലുകൊണ്ട് തകര്‍ത്തു; സ്‌കൂള്‍ വരാന്തയില്‍ മധ്യവയസ്‌ക്കന്‍ കൊല്ലപ്പെട്ട നിലയില്‍; ഒരാഴ്ചക്കിടെ നടക്കുന്ന രണ്ടാമത്തെ കൊല

മംഗളൂരു: അജ്ജവരയിലെ കണ്ടമംഗലയില്‍ സ്‌കൂളിന്റെ വരാന്തയില്‍ മധ്യവയ്ക്കനെ കല്ലുകൊണ്ടിടിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. വിരാജ് പേട്ട താലൂക്കിലെ ഹെഗ്ഗല ഗ്രാമത്തിലെ കോട്ടച്ചി സ്വദേശി വസന്ത (45) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടുകാരനാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മൃതദേഹത്തിന് സമീപത്ത് നിന്ന് രണ്ട് പാക്കറ്റ് മദ്യവും ഒരു സിം കാര്‍ഡും കണ്ടെത്തി. മൃതദേഹത്തിന് സമീപം രക്തക്കറകളുള്ള ഒരു കല്ലും കണ്ടെത്തി. കല്ലുകൊണ്ട് തലക്കിടിച്ച് കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നു. സിം കാര്‍ഡ് ഉടമയെ ബന്ധപ്പെട്ടപ്പോള്‍, തന്റെ മൊബൈല്‍ ഫോണ്‍ കുറച്ച് മുമ്പ് നഷ്ടപ്പെട്ടതായി അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ഏഴു മാസമായി കഡബ കണിയൂരില്‍ ജോലി ചെയ്തു വരികയായിരുന്നു വസന്ത. നാട്ടിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. വിരാജ്‌പേട്ട താലൂക്കില്‍ ഒരാഴ്ചക്കിടെ നടക്കുന്ന രണ്ടാമത്തെ കൊലയാണിത്. ജൂണ്‍ 9ന് രാത്രി ബെല്ലാരെ മാര്‍ക്കറ്റില്‍ സമാനമായ രീതിയില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കല്‍മഡ്ക സ്വദേശി ജയരാമനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എസ്പി ഋശ്യന്ത്, എഎസ്പി രാജേന്ദ്രയും മറ്റ് പൊലീസ് ഉദ്യോഗസ്ഥരും സംഭവസ്ഥലം സന്ദര്‍ശിച്ചു. ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് സംഘവും നിര്‍ണായക വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page