അത്താഴം നല്‍കാന്‍ തയ്യാറായില്ല; ഭാര്യയെ കൊലപ്പെടുത്തി, തലവെട്ടി മാറ്റി തോലുരിഞ്ഞ് കഷണങ്ങളാക്കി; ഭര്‍ത്താവ് അറസ്റ്റില്‍

അത്താഴം നല്‍കാത്തതിനെ തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തി, തലവെട്ടി മാറ്റി തോലുരിഞ്ഞു കഷണങ്ങളാക്കി. കര്‍ണാടകയിലെ തുംകൂരിലാണ് ദാരുണ സംഭവം നടന്നത്. സംഭവത്തില്‍ കുനിഗാല്‍ താലൂക്കിലെ ഹുളിയുരുദുര്‍ഗയില്‍ തടിമില്ല് ജീവനക്കാരനായ ശിവരാമയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ഭാര്യ പുഷ്പലത(35) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. ശിവരാമയും പുഷ്പലതയും തമ്മില്‍ വഴക്കുക പതിവായിരുന്നു. തിങ്കളാഴ്ച രാത്രിയും വഴക്കു നടന്നു. പ്രകോപിതനായ ശിവരാമ അടുക്കളയില്‍ വെച്ച് പുഷ്പലതയെ കുത്തി. കത്തി ഉപയോഗിച്ച് തല വെട്ടിമാറ്റി. തുടര്‍ന്ന് ദേഹത്തെ തൊലി കത്തി ഉപയോഗിച്ച് തന്നെ അടര്‍ത്തി മാറ്റുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ക്രൂരകൃത്യം നടത്തുമ്പോള്‍ ഇവരുടെ എട്ടുവയസ്സുകാരന്‍ മകന്‍ വീട്ടില്‍ ഉറങ്ങുന്നുണ്ടായിരുന്നു. ഹുളിയുരുദുര്‍ഗയില്‍ വാടകയ്ക്കായിരുന്നു ദമ്പതിമാരുടെ താമസം. രാത്രി മുഴുവന്‍ മൃതദേഹത്തിനടുത്ത് ചെലവിട്ട ശിവരാമ രാവിലെ വീട്ടുടമയെ വിളിച്ച് കൊലപാതക വിവരം പറയുകയായിരുന്നു. അദ്ദേഹമാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസെത്തി പ്രതിയെ അറസ്റ്റുചെയ്യുകയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയയ്ക്കുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ ശിവരാമ കുറ്റം സമ്മതിച്ചതായി തുംകൂര്‍ എസ്.പി അശോക് വെങ്കിട്ട് പറഞ്ഞു. പത്തുവര്‍ഷം മുമ്പാണ് ഇരുവരുടെയും വിവാഹം. ദമ്പതികളുടെ മകനെ ബന്ധുക്കളുടെ സംരക്ഷണയിലേക്ക് മാറ്റി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പുതിയ തട്ടിപ്പുമായി ‘സ്‌റ്റൈല്‍മാന്‍’ ഇറങ്ങിയിട്ടുണ്ട്; ശ്രദ്ധിച്ചില്ലെങ്കില്‍ കീശ കീറും, നിരവധി പേര്‍ തട്ടിപ്പിനു ഇരയായി, കാഞ്ഞങ്ങാട്ടെ പെട്ടിക്കട ഉടമയായ സ്ത്രീയുടെ 2500 രൂപ തട്ടിയത് ബുധനാഴ്ച രാവിലെ

You cannot copy content of this page