ഒന്‍പതുലക്ഷം രൂപവിലവരുന്ന എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍; കോളേജ് വിദ്യാര്‍ത്ഥികള്‍ പ്രധാന ഉപഭോക്താക്കള്‍

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും വന്‍തോതില്‍ മയക്കുമരുന്നെത്തിക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയിലായി. രഹസ്യവിവരത്തെ തുടര്‍ന്ന് ഉള്ളാള്‍ കോട്ടേക്കര്‍ ബീരിക്ക് സമീപമുള്ള ഒരു വീട്ടില്‍ സിസിബി പൊലീസ് നടത്തിയ റെയ്ഡിലാണ് 9 ലക്ഷത്തിന്റെ മയക്കുമരുന്ന് പിടികൂടിയത്. ഉള്ളാളിലെ ബസ്തി പഡ്പു ദര്‍ഗ റോഡില്‍ താമസിക്കുന്ന മുഹമ്മദ് ഇഷാന്‍ (35), ഉള്ളാളിലെ ടിസി റോഡിലെ അക്കരകെരെയില്‍ താമസിക്കുന്ന ജാഫര്‍ സാദിക് (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഡിജിറ്റല്‍ സ്‌കെയില്‍, 6 ലക്ഷം രൂപയുടെ കറുത്ത ടൊയോട്ട കാംറി കാര്‍, 10,000 രൂപയുടെ മൊബൈല്‍ ഫോണുകള്‍ തുടങ്ങി വിവിധ വസ്തുക്കളാണ് മയക്കുമരുന്ന് കച്ചവടക്കാരില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തത്. കഞ്ചാവ് വില്‍പന, മംഗളൂരു ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ ആക്രമണം, കൊലപാതകശ്രമം, കുടക് ജില്ലയിലെ കുശാല്‍ നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മോഷണം തുടങ്ങിയ കുറ്റങ്ങള്‍ ഉള്‍പ്പെടെ ഒമ്പത് ക്രിമിനല്‍ കേസുകളാണ് ജാഫര്‍ സാദിക്കിന്റെ പേരില്‍ നിലവിലുള്ളത്. കൊണാജെ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ എംഡിഎംഎ മയക്കുമരുന്ന് വില്‍പന നടത്തിയതിന് മുഹമ്മദ് ഇഷാനെതിരെ കേസ് നിലവിലുണ്ട്.
പ്രതികള്‍ ബെംഗളൂരുവില്‍ നിന്ന് ആണ് മയക്കുമരുന്ന് വാങ്ങുന്നതെന്ന് പൊലീസ് പറഞ്ഞു. മംഗളൂരു സിസിബി യൂണിറ്റ് അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ ഗീത കുല്‍ക്കര്‍ണിയുടെ നിര്‍ദേശത്തില്‍
ഡിസിപിമാരായ സിദ്ധാര്‍ത്ഥ് ഗോയല്‍, ദിനേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page