ചില്ലറയെച്ചൊല്ലി ബസില്‍ തര്‍ക്കം; കണ്ടക്ടര്‍ മധ്യവയസ്‌ക്കനെ മര്‍ദ്ദിച്ച് പുറത്തേക്ക് തള്ളിയിട്ടു, താഴെ വീണിട്ടും മര്‍ദ്ദനം തുടര്‍ന്നു; യാത്രക്കാരന്‍ മരിച്ചു

തൃശൂര്‍: ചില്ലറയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടയില്‍ കണ്ടക്ടറുടെ അടിയേറ്റ യാത്രക്കാരന്‍ മരണപ്പെട്ടു. കരുവന്നൂരിലെ പവിത്രന്‍ (68) ആണ് കൊച്ചിയിലെ ആശുപത്രിയില്‍ മരണപ്പെട്ടത്. ഏപ്രില്‍ ഒന്നിനാണ് മരണത്തിന് ആസ്പദമായ സംഭവം. തൃശൂര്‍, കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ് കണ്ടക്ടറായ ഊരകം സ്വദേശി രതീഷാണ് മര്‍ദ്ദിച്ചത്. ചില്ലറയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടയില്‍ പുത്തന്‍കോട് ബസ്സ്റ്റോപ്പിനു സമീപത്ത് വെച്ച് പവിത്രനെ കണ്ടക്ടര്‍ മര്‍ദ്ദിക്കുകയും ബസില്‍ നിന്ന് പുറത്തേക്ക് തള്ളിയിടുകയുമായിരുന്നു. റോഡരികിലെ കല്ലില്‍ തലയിടിച്ചതിനെത്തുടര്‍ന്ന് പവിത്രന് ഗുരുതരമായി പരിക്കേറ്റു. റോഡില്‍ തലയിടിച്ചു വീണിട്ടും മര്‍ദ്ദനം തുടര്‍ന്നു. സംഭവം കണ്ട നാട്ടുകാര്‍ കണ്ടക്ടറെ തടഞ്ഞ് വെക്കുകയും പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു. കണ്ടക്ടറെയും ബസും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പവിത്രന്‍ മരണപ്പെട്ടതോടെ കണ്ടക്ടര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page