തൃശൂര്‍ തരണം, പകരം ലാവ്‌ലിന്‍ കേസ് ഒഴിവാക്കാം; സിപിഎമ്മിനോട് ബിജെപി ആവശ്യപ്പെട്ടെന്ന് ടിജി നന്ദകുമാര്‍

ബിജെപിക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ എല്‍ഡിഎഫിന്റെ സഹായം തേടിയെന്ന് ടി.ജി നന്ദകുമാര്‍.
അതിനുവേണ്ടി ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പ്രകാശ് ജാവദേക്കര്‍ ഇപി ജയരാജനുമായി കൂടിക്കാഴ്ച നടത്തി. ലാവ്ലിന്‍ കേസ് ഒത്തു തീര്‍പ്പാക്കാമെന്ന് ഉറപ്പ് നല്‍കിയെന്നും ടി ജി നന്ദകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ഇപി ജയരാജന്‍ ഇത് നിരസിച്ചെന്നും ടിജി നന്ദകുമാര്‍ പറഞ്ഞു. സ്വര്‍ണക്കടത്തിലും വാഗ്ദാനം നല്‍കിയെങ്കിലും ഇപി സമ്മതിച്ചില്ലെന്നും നന്ദകുമാര്‍ വെളിപ്പെടുത്തി.
കൂടാതെ കെ സുധാകരനും പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെ ബിജെപിയിലേക്ക് പോകാന്‍ കെ സുധാകരന്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ കെപിസിസി അധ്യക്ഷ സ്ഥാനം കിട്ടിയപ്പോള്‍ കെ സുധാകരന്‍ ചാടിപ്പോഴെന്നും ടിജി നന്ദകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഭൂമി വാങ്ങാന്‍ ശോഭ സുരേന്ദ്രന് 10 ലക്ഷം രൂപ കൈമാറിയിരുന്നുവെന്നും നന്ദകുമാര്‍ പറയുന്നു.
താനുമായുള്ള ഇ പി ജയരാജന്റെ കൂടിക്കാഴ്ചയ്ക്കിടെ അപ്രതീക്ഷിതമായി പ്രകാശ് ജാവദേക്കര്‍ വന്നു. സുരേഷ് ഗോപിയെ എങ്ങനെയും ജയിപ്പിക്കണമെന്നായിരുന്നു ആവശ്യം. ഡല്‍ഹിയിലെ ജാവദേക്കറിന്റെ വീട്ടില്‍ വെച്ച് അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്താമെന്ന് പറഞ്ഞുവെന്നും നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു. പിണറായി വിജയന്റെ രക്ഷകനായാണ് ഇപി എത്തിയത്. കഴിഞ്ഞ വര്‍ഷമാണ് കൂടിക്കാഴ്ച നടന്നത്. എന്നാല്‍ തീയതി ഓര്‍മ്മയില്ലെന്നും ഇ പി ജയരാജനോട് സംസാരിച്ച ശേഷമാണ് ഇന്ന് ഇക്കാര്യം വെളിപ്പെടുത്തുന്നതെന്നും നന്ദകുമാര്‍ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page