വെള്ളത്തെച്ചൊല്ലി തര്‍ക്കം: അയല്‍വാസിയെ പതിനഞ്ചുകാരി കുത്തിക്കൊന്നു

ന്യൂഡെല്‍ഹി: പൊതുടാപ്പില്‍ നിന്ന് വെള്ളമെടുക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. അയല്‍വാസിയെ പതിനഞ്ചുകാരി കുത്തിക്കൊന്നു. 34 കാരിയായ സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഡല്‍ഹിയിലെ ഫര്‍ഷ് ബസാര്‍ ഏരിയയിലാണ് സംഭവം. പൊതു ടാപ്പില്‍ നിന്നും വെള്ളമെടുക്കുന്നതിനെച്ചൊല്ലിയാണ് അയല്‍ക്കാരിയായ സ്ത്രീയും പതിനഞ്ചുകാരിയും തമ്മില്‍ തര്‍ക്കം തുടങ്ങിയത്. തര്‍ക്കം മൂര്‍ച്ഛിച്ചതോടെ പതിനഞ്ചുകാരി കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. സ്ത്രീയുടെ വയറ്റിലും ഇടത് കയ്യിലുമാണ് പെണ്‍കുട്ടി കുത്തിയത്. സ്ത്രീയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page