ബാറില്‍ നിന്നിറങ്ങിയ സ്ത്രീയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തു; ശേഷം തലക്ക് കല്ലിട്ട് കൊന്ന 19 കാരന്‍ അറസ്റ്റില്‍

ബംഗളൂരു: ബാറില്‍ നിന്ന് മദ്യപിച്ച് താമസസ്ഥലത്തേക്ക് നടന്നു പോവുകയായിരുന്ന സ്ത്രീയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തു. പിന്നീട് തലക്ക് കല്ലിട്ട് കൊലപ്പെടുത്തി. സംഭവത്തില്‍ 19 കാരന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശിയും ബംഗളൂരു വരദരാജ ലേഔട്ടില്‍ താമസിച്ച് നിര്‍മ്മാണ ജോലി ചെയ്തു വരികയായിരുന്ന സച്ചിന്‍ എന്ന കരണി(19)നെ അമൃതഹള്ളി പൊലീസ് അറസ്റ്റു ചെയ്തു. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. റായ്ച്ചൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ദേവദുര്‍ഗ്ഗ സ്വദേശിയും നാലുവര്‍ഷമായി വരദരാജ ലേഔട്ടില്‍ താമസക്കാരിയുമായ 55കാരിയാണ് ക്രൂരമായ ബലാത്സംഗത്തിനൊടുവില്‍ കൊല്ലപ്പെട്ടത്. സംഭവത്തെക്കുറിച്ച് പൊലീസ് വിശദീകരിക്കുന്നതിങ്ങനെ: ‘ദേവദുര്‍ഗ്ഗ സ്വദേശിനിയായ 55 കാരി നാലു വര്‍ഷമായി മക്കള്‍ക്കും പേരക്കുട്ടികള്‍ക്കുമൊപ്പം ഷെഡിലാണ് താമസം. സംഭവദിവസം സന്ധ്യയോടെ സ്ഥലത്തെ ഒരു ബാറിലെത്തി മദ്യപിച്ചു. ഈ സമയത്ത് സച്ചിനും സ്ഥലത്തുണ്ടായിരുന്നു. സ്ത്രീ പുറത്തിറങ്ങിയതിന് പിന്നാലെ മദ്യലഹരിയിലായിരുന്ന സച്ചിനും പുറത്തിറങ്ങി പിന്നാലെ നടന്നു. ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ സ്ത്രീയെ വായ പൊത്തിയ ശേഷം തട്ടിക്കൊണ്ടു പോയി സമീപത്ത് നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ എത്തിച്ച് ബലാത്സംഗം ചെയ്തു. വിവരം പുറത്തു പറയാതിരിക്കുന്നതിന് വേണ്ടി മുഖത്തും തലയ്ക്കും കല്ലിട്ടു. മരണം ഉറപ്പു വരുത്തുന്നതിനായി ശരീരത്തിലെ മറ്റു മര്‍മ്മഭാഗങ്ങളിലും കല്ലിട്ടു. പിന്നീട് സ്ഥലം വിട്ട പ്രതി ജക്കൂറിലുള്ള താമസസ്ഥലത്തെത്തി. സ്ത്രീയെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബലാത്സംഗവും കൊലപാതകവും വ്യക്തമായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.
ഉത്തര്‍ പ്രദേശ്, ഗൊരഖ്പൂര്‍ സ്വദേശിയായ സച്ചിന്‍ മൂന്നു വര്‍ഷമായി ജക്കൂറില്‍ താമസിച്ച് പെയ്ന്റിംഗ്, ടൈല്‍സ് ജോലി ചെയ്തുവരികയായിരുന്നു.’ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് പ്രതിയെ പിടികൂടിയത്. യുവതി പോയ അതേ മദ്യവില്‍പ്പനശാലയില്‍ എത്തിയ ഇയാള്‍ കടയില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ യുവതിയെ പിന്തുടരുന്നത് ദൃശ്യത്തിലുണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page