രണ്ടുമാസത്തിനകം കാസര്‍കോട് ജില്ലയിലടക്കം ഒഴുകിയെത്തിയത് 264 കോടി രൂപയുടെ ഹവാല

കാസര്‍കോട്: കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, കൊല്ലം ജില്ലകളിലേക്ക് രണ്ടുമാസത്തിനിടയില്‍ 264 കോടിയോളം രൂപയുടെ ഹവാല പണം ഒഴുകിയെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ തലപ്പാടിയില്‍ കര്‍ണ്ണാടക പൊലീസ് വാഹനം തടഞ്ഞു നിര്‍ത്തിയുള്ള പരിശോധന ആരംഭിച്ചു. തെരഞ്ഞെടുപ്പു കാലത്ത് ഇത്തരം പരിശോധനകള്‍ പതിവാണെങ്കിലും നേരത്തെ തന്നെ ആരംഭിച്ചത് ചില സൂചനകളെ തുടര്‍ന്നാണെന്നാണ് ലഭിക്കുന്ന വിവരം. കേരളത്തില്‍ നിന്ന് കടന്നു പോകുന്ന വാഹനങ്ങളെയെല്ലാം വിശദമായി പരിശോധിച്ചതിന് ശേഷമേ കടത്തിവിടുന്നുള്ളു. തിങ്കളാഴ്ച മുതലാണ് സായുധ പൊലീസ് വാഹനപരിശോധന ആരംഭിച്ചത്. രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് രണ്ടു മാസത്തിനിടയില്‍ കാസര്‍കോട് അടക്കമുള്ള ജില്ലകളിലേക്ക് 264 കോടിയോളം രൂപയുടെ ഹവാല പണം എത്തിയതായുള്ള വിവരം ലഭിച്ചത്. പണം എത്തിച്ചതിന് പിന്നില്‍ അന്തര്‍ സംസ്ഥാന ബന്ധം ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നതിന്റെ അനിവാര്യത ചൂണ്ടിക്കാട്ടി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നാണ് സൂചന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പോക്‌സോ കേസ്; പ്രതി വൈദികന്‍ പോള്‍ തട്ടുംപറമ്പിലിനെ പിടികൂടാന്‍ 3 സ്‌ക്വാഡുകള്‍ രൂപീകരിച്ചു, അന്വേഷണ സംഘം മുംബൈയില്‍, ഒളിവില്‍ പോകാന്‍ പണം നല്‍കി സഹായിച്ചവരെയും പ്രതികളാക്കും
ബന്തിയോട്ട് കണ്ടെത്തിയ അജ്ഞാത മൃതദേഹം; മരണപ്പെടുന്നതിന് മുമ്പ് മധ്യവയസ്‌കന്‍ നടന്നുപോകുന്ന സിസിടിവി ദൃശ്യം ലഭിച്ചു, ആളെ അറിയുന്നവര്‍ കുമ്പള പൊലീസുമായി ബന്ധപ്പെടണമെന്ന് എസ്.എച്ച്.ഒ
കാഞ്ഞങ്ങാട്ടെ ടാങ്കർ ലോറി അപകടം; പടന്നക്കാട് ദേശീയപാത വഴിയുള്ള ഗതാഗതം പുന:സ്ഥാപിച്ചു, ദുരന്തം ഒഴിവാക്കുന്നതിന് കാര്യക്ഷമമായി പ്രവർത്തിച്ചവർക്ക് ജില്ലാ ഭരണകൂടത്തിന്റെ അഭിനന്ദനം

You cannot copy content of this page