പള്ളിക്ക് ഭൂമി നൽകിയത് ഏക്കറിന് 100 രൂപ തോതിൽ; യു.ഡി.എഫ് സർക്കാരിൻ്റെ ഭൂമി ദാനം റദ്ദാക്കി ഹൈക്കോടതി; മൂന്ന് കോടിയുടെ ഭൂമിക്ക് ഇടാക്കിയത്  വെറും 1200 രൂപ മാത്രം

മാനന്തവാടി:മാനന്തവാടി കല്ലോടിയിൽ സെൻ്റ്. ജോർജ്ജ് പള്ളിക്ക് യു.ഡി.എഫ്. സർക്കാർ ഭൂമി നൽകിയ നടപടി  ഹൈക്കോടതി റദ്ദാക്കി.
  2015-ൽ ഒരേക്കറിന് നൂറ് രൂപ നിരക്കിൽ 5.5358 ഹെക്ടർ ഭൂമിയാണ് പള്ളിക്ക് പതിച്ചു നൽകിയത്. പള്ളിക്ക് ഭൂമി ദാനം ചെയ്തത് ചോദ്യം ചെയ്ത് ആദിവാസി വിഭാ​ഗത്തിൽപ്പെട്ടവരാണ് കോടതിയെ സമീപിച്ചത്.
കണക്കുകൾ പ്രകാരം മൂന്ന് കോടിയിലധികം രൂപ വിലമതിക്കുന്ന ഭൂമിയാണ് വെറും 1,200 രൂപയ്ക്ക് കൈമാറിയത്. വിപണി വില നൽകിയാൽ മാത്രം ഭൂമി വിട്ടു നൽകിയാൽ മതിയെന്ന് കോടതി നിർദ്ദേശിച്ചു. ഒരു മാസത്തിനുള്ളിൽ തുക നൽകി വാങ്ങാൻ തയാറാകുന്നില്ലെങ്കിൽ ഭൂമി തിരിച്ചെടുക്കാനുള്ള നടപടികൾ സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി
ആദിവാസികളടക്കം വീട് വയ്ക്കുന്നതിന് 5 സെന്റ് ഭൂമിക്കു വേണ്ടി സർക്കാരിന് മുന്നിൽ കാത്തുനിൽക്കുമ്പോഴാണ് ഇത്തരത്തിലുള്ള ഭൂമി ദാനങ്ങൾ നടക്കുന്നതെന്ന് കോടതി വിമർശിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബന്തിയോട്ട് ദേശീയ പാതയില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പിനു പിന്നില്‍ ബൈക്ക് ഇടിച്ച് മരിച്ചത് ചെങ്കള, പാണലത്തെ പള്ളി ഇമാം: അപകടം ആദ്യ കണ്‍മണിയുടെ മുടികളയല്‍ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ, അപകടമരണം നാടിനെ കണ്ണീരിലാഴ്ത്തി

You cannot copy content of this page