ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിപ്പിച്ചത് പ്രതി അറിഞ്ഞില്ല; യുവതിയെ തട്ടിക്കൊണ്ടു പോയി ഒരു കിലോയോളം സ്വര്‍ണം തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി ഗള്‍ഫിലേക്ക് കടക്കവേ പിടിയില്‍; പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റുചെയ്തു

കണ്ണൂര്‍: യുവതിയെ തട്ടിക്കൊണ്ടു പോയി ഒരുകിലോയോളം സ്വര്‍ണം തട്ടിയെടുത്ത സംഭവത്തില്‍ ഡല്‍ഹിയില്‍ പിടിയിലായ മുഖ്യപ്രതിയെ കൂത്തുപറമ്പിലെത്തിച്ചു കോടതിയില്‍ ഹാജരാക്കി. മാങ്ങാട്ടിടം കണ്ടേരി സ്വദേശി നൂര്‍മഹലില്‍ മര്‍വാനെയാ(31)ണ് കൂത്തുപറമ്പ് ഇന്‍സ്പെക്ടര്‍ ഇന്‍ ചാര്‍ജ് അനില്‍കുമാര്‍, എസ്.ഐ അഖില്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റു ചെയ്തത്. കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതിയുടെ ചുമതല വഹിക്കുന്ന മട്ടന്നൂര്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വിദേശത്ത്് കടക്കാന്‍ ശ്രമിക്കുന്നതിനിടെ വ്യാഴാഴ്ചയാണ് ഡല്‍ഹി ഇന്ദിരാഗാന്ധിവിമാനത്താവളത്തില്‍ വച്ച് മര്‍വാന്‍ പിടിയിലായത്. ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിപ്പിച്ചിരുന്നു. ഇത് മര്‍വാന്‍ അറിഞ്ഞിരുന്നില്ല. വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ നോട്ടിസ് കൈമാറിയതാണ് പ്രതിയെ പിടികൂടാന്‍ പൊലിസിന് സഹായകരമായത്. സംഭവത്തില്‍ കോട്ടയം മലബാര്‍ കൂവപ്പാടിയിലെ ജംഷീര്‍ മന്‍സിലില്‍ ടി.വി റംഷാദ്, കൂത്തുപറമ്പ് താഴെപുരയില്‍ സലാം, പൂക്കോട് ശ്രീധരന്‍ മാസ്റ്റര്‍ റോഡിലെ ജമീല മന്‍സിലില്‍ ടി.അഫ്സല്‍, മൂര്യാട്ടെ മുഹ്സിന്‍ എന്നിവരെ കഴിഞ്ഞ ദിവസം കൂത്തുപറമ്പ് പൊലിസ് അറസ്റ്റു ചെയ്തിരുന്നു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചു കോഴിക്കോട് നരിക്കുനി സ്വദേശിനി ബുഷറയില്‍ നിന്നാണ് മര്‍വാന്റെ നേതൃത്വത്തിലുളള ക്വട്ടേഷന്‍ സംഘം ഒരുകിലോയോളം വരുന്ന സ്വര്‍ണം തട്ടിയെടുത്തത്. കൂത്തുപറമ്പ് എ.സി.പി വിനോദ്്കുമാറിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. ഇദ്ദേഹം ശബരിമല ഡ്യൂട്ടിയിലായതിനാല്‍ തലശേരി എ.സി.പി ഷഹന്‍ഷാക്കാണ് അന്വേഷണ ചുമതല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page