തൃക്കണ്ണാട്ടെ അപകടാവസ്ഥയിലുള്ള ഹൈമാസ്റ്റ് ലൈറ്റ് അഴിച്ചു നീക്കി

കാസര്‍കോട്: തൃക്കണ്ണാട് ക്ഷേത്രത്തിനു മുന്‍വശം അപകടാവസ്ഥയിലായിരുന്ന 40 അടി ഉയരമുള്ള ഹൈമാസ്റ്റ് ലൈറ്റ് അഗ്നിശമന സേന അഴിച്ചുമാറ്റി. ശക്തമായ മഴയിലും കടല്‍ക്ഷോഭത്തെയും തുടര്‍ന്ന് ഏത് സമയവും നിലം പതിച്ച് വീഴാവുന്ന അവസ്ഥയിലായിരുന്ന ലൈറ്റ്. കഴിഞ്ഞ ഒരുമാസമായി നാട്ടുകാര്‍ക്കും കടല്‍ക്കരയില്‍ കയറ്റി വെച്ചിരുന്ന മീന്‍പിടുത്ത വള്ളങ്ങള്‍ക്കും ഭീഷണിയായി നിലനില്‍ക്കുകയായിരുന്നു. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശാനുസരണം അഗ്നിശമന സേന സംഭവസ്ഥലം സന്ദര്‍ശിച്ച് കെഎസ്ഇബിയുടെ സഹായത്താല്‍ ഹൈമാസ്റ്റ് ലൈറ്റിലേക്കുള്ള വൈദ്യുത ബന്ധം വിച്ഛേദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ തൃക്കണ്ണാട് കടല്‍തീരത്തെ കടലാക്രണ ഭീതിയെ …

ഷിരൂർ ദുരന്തത്തിന് ഇന്നേക്ക് ഒരു വർഷം; കേരളം കൈകൂപ്പി കാത്തിരുന്ന ദിനങ്ങൾ, മരിച്ചത് അർജുൻ ഉൾപ്പെടെ 11 പേർ, 2 പേർ ഇപ്പോഴും കാണാമറയത്ത്

കോഴിക്കോട്: കണ്ണാടിക്കൽ സ്വദേശിയായ ലോറി ഡ്രൈവർ അർജുൻ ഉൾപ്പടെ 11 പേരുടെ ജീവനെടുത്ത ഷിരൂർ ദുരന്തത്തിന് ഇന്നേക്ക് ഒരു വർഷം. 2024 ജൂലൈ 16നായിരുന്നു കനത്ത മഴയിൽ ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത്. 72 ദിവസം നീണ്ടുനിന്ന രക്ഷാ ദൗത്യത്തിനൊടുവിലാണ് അർജുന്റെ മൃതദേഹാവശിഷ്ടവും ട്രക്കും ഗംഗാവലി പുഴയുടെ അടിത്തട്ടിൽ നിന്ന് കണ്ടെടുത്തത്. അപകടത്തിൽ പെട്ട രണ്ടുപേരുടെ മൃതദേഹങ്ങൾ പുഴയുടെ ആഴങ്ങളിൽ തന്നെ അവശേഷിക്കുന്നു. ഷിരൂരിൽ അന്നുണ്ടായ വൻ മണ്ണിടിച്ചിൽ വലിയ ദുരന്തമാണ് വിതച്ചത്. അർജുന്റെ തിരോധാനം സംഭവത്തെ ദേശീയ ശ്രദ്ധയിലെത്തിച്ചിരുന്നു. …

മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് അടിമ; അക്രമം ഭയന്ന് കുടുംബം മാറി താമസിച്ചു, ഭക്ഷണവുമായി എത്തിയ പിതാവിനെ മകൻ അടിച്ചുകൊന്നു

തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് അടിപ്പെട്ട യുവാവ് ഭക്ഷണവുമായി എത്തിയ പിതാവിനെ അടിച്ചുകൊന്നു. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി സുനില്‍കുമാർ ആണ് കൊല്ലപ്പെട്ടത്. മരണത്തില്‍ മകന്‍ സിജോയ് അറസ്റ്റിലായി. മകനെ പേടിച്ച് കുടുംബവീട്ടില്‍ നിന്ന് വാടകയ്ക്ക് മാറിയ കുടുംബത്തിലാണ് ദാരുണ സംഭവം. വെളളിയാഴ്ച ഉച്ചയോടെയാണ് സുനില്‍കുമാറിനെ മകന്‍ സിജോയ് സാമുവല്‍ മാരകമായി മര്‍ദിച്ചത്. കമ്പുകൊണ്ടുളള അടിയില്‍ തലയോട്ടി പൊട്ടിയിരുന്നു. വാരിയെല്ലുകളും തകര്‍ന്നു. ചികില്‍സയിലിരിക്കെ ചൊവ്വാഴ്ച പുലര്‍ച്ചെ മരിച്ചു. മൊബൈല്‍ ഫോണിന് അടിപ്പെട്ട സിജോയ് മാനസിക അസ്വാസ്ഥ്യവും പ്രകടിപ്പിച്ചിരുന്നതായാണ് നാട്ടുകാര്‍ …

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത; കാസർകോട് അടക്കം 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടാണ്.നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് നാളെ കാലാവസ്ഥാ …

കൊച്ചി വിമാനത്താവളത്തിലെ കൊക്കെയ്ൻ കടത്ത്; പിടിയിലായ ബ്രസീലിയൻ ദമ്പതികളുടെ വയറ്റിൽ നിന്നു പുറത്തെടുത്തത് 16 കോടി രൂപ വിലയുള്ള കൊക്കെയ്ൻ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ ലഹരിക്കടത്തിനു പിടിയിലായ ബ്രസീലിയൻ ദമ്പതികളുടെ വയറ്റിൽ നിന്നും കണ്ടെത്തിയത് 1.67 കിലോ കൊക്കെയ്ൻ. ഇവർ വിഴുങ്ങിയ 163 കൊക്കെയ്ൻ ഗുളികകൾ പുറത്തെടുത്തു. ഇവയ്ക്കു 16 കോടി രൂപ വില വരുമെന്ന് ഡിആർഐ ഉദ്യോഗസ്ഥർ വ്യക്തമാക്കി. അങ്കമാലി കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. ശനിയാഴ്ച രാവിലെയാണ് ബ്രസീൽ നിന്നുള്ള ബ്രൂണോയെയും ലൂക്കാസിനെയും കൊച്ചി ഡിആർഡിഒ പിടികൂടുന്നത്. ബ്രസീലിലെ സാവോപോളോയിൽ നിന്നും എത്തിയ ഇവരുടെ ശരീരത്തിൽ കൊക്കെയ്ൻ ഗുളികകൾ ഒളിപ്പിച്ചിട്ടുണ്ടെന്ന് സ്കാനിങ്ങിലൂടെയാണ് കണ്ടെത്തിയത്. തുടർന്ന് …

കുളിക്കുന്നതിനിടെ കുളത്തിൽ പോയ സ്വർണ്ണമാല മുങ്ങിയെടുത്ത് അഗ്നി രക്ഷാസേന

കാസർകോട്: കുളിക്കുന്നതിനിടയിൽ കുളത്തിൽ പോയ സ്വർണ്ണമാല മുങ്ങിയെടുത്ത് അഗ്നിരക്ഷാസേനയുടെ സ്കൂബ ടീം. കാഞ്ഞങ്ങാട് തെരുവത്ത് അറയിൽ ഭഗവതി ക്ഷേത്രം കുളത്തിലാണ് പ്രവാസിയായ അജേഷിന്റെ സ്വർണ്ണ മാല നഷ്ടപ്പെട്ടത്. സംഭവത്തെ തുടർന്ന് തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച രാവിലെയുമായി നാട്ടുകാരും മുങ്ങൽ വിദഗ്ധർ അടക്കമുള്ളവർ ഏറെ ശ്രമിച്ചിട്ടും മാലവീണ്ടെടുക്കാനായില്ല. തുടർന്നാണ് ചൊവ്വാഴ്ച ഉച്ചയോടെ അഗ്നിരക്ഷാസേനയുടെ സഹായം തേടിയത്. തുടർന്ന് കാഞ്ഞങ്ങാട് അഗ്നിരക്ഷാ നിലയ തലവൻ ആദർശ് അശോകിൻ്റെ നേതൃത്വത്തിൽ സേനയെത്തി. കാസർകോട് നിലയത്തിലെ സ്കൂബ ടീം അംഗങ്ങളായ ഫയർ ആൻ്റ് …

ബന്തിയോട് പഴയ സർവീസ് സ്റ്റേഷൻ കെട്ടിടത്തിൽ അജ്ഞാത മൃതദേഹം; പൊലീസ് അന്വേഷണം ആരംഭിച്ചു

കാസർകോട്: ബന്തിയോട്ടെ പഴയ സർവീസ് സ്റ്റേഷൻ കെട്ടിടത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. 50 വയസ്സ് പ്രായം വരുന്ന പുരുഷന്റേതാണ് മൃതദേഹം. ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെ സർവീസ് സ്റ്റേഷൻ കെട്ടിടത്തിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് ആദ്യം മൃതദേഹം കണ്ടത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. കർണാടക സ്വദേശിയുടേതാണെന്ന് സംശയിക്കുന്നു. നാട്ടുകാരുടെ വിവരത്തെ തുടർന്ന് കുമ്പള പൊലീസ് സ്ഥലത്തെത്തി. നടപടികൾക്ക് ശേഷം മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

കണ്ടോത്ത് കുളത്തിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

കണ്ണൂർ: കണ്ടോത്ത് കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് കുളത്തിൽ മുങ്ങിമരിച്ചു. തൃക്കരിപ്പൂർ സ്വദേശി ആഷിഖ് (27) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. പെരുമ്പയിലെ സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു യുവാവ്. സുഹൃത്ത് കുളിക്കാൻ പോയപ്പോൾ ഒപ്പം പോവുകയായിരുന്നു ആഷിഖ്. കണ്ടോത്ത് വടക്കേ കുളത്തിൽ നീന്താൻ ഇറങ്ങിയ ആഷിഖ് മുങ്ങിത്താഴുകയായിരുന്നു. ഒപ്പമുള്ളവരും നാട്ടുകാരും പയ്യന്നൂർ ഫയർഫോഴ്സും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിലേക്ക് മാറ്റി. തൃക്കരിപ്പൂരിലെ പ്രവാസി നീതി മെഡിക്കൽ …

സൈനികർക്കെതിരെ അപകീർത്തി പരാമർശം നടത്തിയെന്ന കേസ്: രാഹുൽ ഗാന്ധിക്ക് ജാമ്യം

ലക്നൗ: സൈനികരെ അപമാനിക്കുന്ന പരാമർശം നടത്തിയെന്ന കേസിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കു ലക്നൗ കോടതി ജാമ്യം അനുവദിച്ചു. 2022ൽ ഭാരത് ജോഡോ യാത്രയ്ക്കിടെ സൈനികരെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സംസാരിച്ചെന്ന കേസാണിത്. അഭിഭാഷകർക്കൊപ്പം കോടതിയിൽ നേരിട്ടു ഹാജരായി രാഹുൽ ജാമ്യമെടുക്കുകയായിരുന്നു. പ്രതിരോധ മന്ത്രാലയത്തിലെ റിട്ട. ഉദ്യോഗസ്ഥനായ ശങ്കർ ശ്രീവാസ്തവയാണ് രാഹുലിനെതിരെ കോടതിയെ സമീപിച്ചത്. 2022ൽ ഇന്ത്യയും ചൈനയും തമ്മിൽ അരുണാചൽപ്രദേശ് അതിർത്തിയിലുണ്ടായ സൈനിക സംഘർഷത്തെക്കുറിച്ച് രാഹുൽ നടത്തിയ പരാമർശത്തിനെതിരെയാണ് കേസ്. ഇതു സൈനികരെ അപമാനിക്കുന്നതാണെന്ന് ശങ്കർ …

മഞ്ചേശ്വരം കുഞ്ചത്തൂരിൽ ലോറിയിടിച്ച് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം; ഒരാൾക്ക് ഗുരുതരം

കാസർകോട്: മഞ്ചേശ്വരം , കുഞ്ചത്തൂരിൽ ലോറിയിടിച്ച് രണ്ട് തൊഴിലാളികൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ദേശീയ പാത നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്ന തൊഴിലാളികളാണ് മരിച്ചത്. ബീഹാർ സ്വദേശി രാജ്കുമാർ മാത്തൂർ (25), രാജസ്ഥാൻ സ്വദേശി ദാമൂർ അമിത്ത് ഗണപതി ഭായി (23) എന്നിവരാണ് മരിച്ചത്. മണ്ണാർക്കാട് നിന്നു നിന്നു മംഗ്ളൂരുവിലേയ്ക്ക് പോവുകയായിരുന്ന ലോറിയാണ് ഇടിച്ചത്. ദേശീയപാതയിൽ വാഹനം നിർത്തിയിട്ട് ജോലി ചെയ്യുകയായിരുന്നു തൊഴിലാളികൾ. ഗുരുതരമായി പരിക്കേറ്റ തൊഴിലാളിയെ മംഗ്ളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് …

അബുദാബിയിൽ വാഹനാപകടം; കാസർകോട് നെല്ലിക്കുന്ന് സ്വദേശി മരിച്ചു

ദുബൈ: അബുദാബിയിൽ വാഹനാപകടത്തിൽ കാസർകോട് സ്വദേശിക്ക് ദാരുണാന്ത്യം. നെല്ലിക്കുന്ന് ബദരിയാ ഹൗസിലെ അയ്യൂബ് അൻസാരി (43) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെയാണ് അപകടം. ഉച്ചയോടെയാണ് അയ്യൂബ് അൻസാരിയുടെ മരണം സ്ഥിരീകരിച്ചത്. അപകടസമയത്ത് വാഹനത്തിൽ ഉണ്ടായിരുന്ന സ്പോൺസർക്കും പരിക്കേറ്റതായി വിവരമുണ്ട്. മരണവിവരം നാട്ടിലെ ബന്ധുക്കളെ അറിയിച്ചു. പുതിയൊരു വ്യാപാര സ്ഥാപനം തുടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു സ്പോൺസർ. അബുദാബിയിലെ ഒരു കമ്പനി ഉടമയുടെ പി ആർ ഒ ആയി ജോലി ചെയ്തുവരികയായിരുന്നു അയ്യൂബ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് ബന്ധുക്കൾ. നെല്ലിക്കുന്നിലെ …

കോളജ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി വീണ്ടും പീഡനം; ബെംഗളൂരുവിൽ 2 അധ്യാപകർ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

ബെംഗളൂരു: കോളജ് വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച 2 അധ്യാപകർ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ. മൂഡബിദ്രിയിലെ സ്വകാര്യ കോളജിലെ ഫിസിക്സ് അധ്യാപകൻ നരേന്ദ്ര, ബയോളജി അധ്യാപകൻ സന്ദീപ് ഇവരുടെ സുഹൃത്തായ അനൂപ് എന്നിവരാണ് അറസ്റ്റിലായത്. ഇതേ കോളജിലെ വിദ്യാർഥിനിയെയാണ് മൂവരും ചേർന്ന് ബെംഗളൂരുവിലെ മാറത്തഹള്ളിയിലെത്തിച്ച് ബലാത്സംഗം ചെയ്തത്. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ വനിത കമ്മീഷൻ പൊലീസിനോടു നിർദേശിക്കുകയായിരുന്നു.പഠനസഹായിയും നോട്ടുകളും നൽകി നരേന്ദ്ര വിദ്യാർഥിനിയുമായി സൗഹൃദത്തിലായി. തുടർന്ന് ബെംഗളൂരു മാറത്തഹള്ളിയിലെ അനൂപിന്റെ വീട്ടിലേക്കു വിളിച്ചു വരുത്തി. …

എഴുത്തുകാരി വിനീത കുട്ടഞ്ചേരി തൂങ്ങി മരിച്ച നിലയില്‍, അന്ത്യം പുസ്തകം പ്രകാശനം ചെയ്തതിനു പിറ്റേന്ന്

തൃശൂര്‍: എഴുത്തുകാരിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ വിനീത കുട്ടഞ്ചേരിയെ (44) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ എരുമപ്പെട്ടി സ്വദേശിനിയാണ്. ഇന്നലെ രാത്രി 7.30ഓടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.ജൂലൈ 13ന് വിനീതയുടെ ‘വിന്‍സന്റ് വാന്‍ഗോക്കിന്റെ വേനല്‍പക്ഷി’ എന്ന പുസ്തകം മന്ത്രി ആര്‍. ബിന്ദു തൃശൂര്‍ പ്രസ്‌ക്ലബില്‍ വച്ച് പ്രകാശനം ചെയ്തിരുന്നു. പിറ്റേ ദിവസമാണ് അന്ത്യം. ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ 2019ലെ മലയാള സാഹിത്യ പുരസ്‌കാര ജേതാവാണ്. നിനക്കായ് എന്ന ഗാനത്തിന്റെ സംഗീത സംവിധാനവും …

എംപി അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ടിയുടെ അംഗീകാരം റദ്ദാക്കണമെന്ന ഹര്‍ജി സുപ്രിംകോടതി തള്ളി

ന്യൂഡല്‍ഹി: ഹൈദരാബാദ് എംപി അസദുദ്ദീന്‍ ഒവൈസിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ ആള്‍ ഇന്ത്യ മജിലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍(എ.ഐ.എം.ഐ.എം)ന്റെ അംഗീകാരം റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ സൂര്യ കാന്ത്, ജോയ്മാല ബാഗ്ചി എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് ആണ് ഹര്‍ജി തള്ളിയത്. പാര്‍ടിയുടെ അംഗീകാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിരുപതി നരസിംഹ മുരാരിയെന്ന വ്യക്തിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. നേരത്തെ ഇതേ വാദങ്ങള്‍ ഉന്നയിച്ച് തിരുപതി നരസിംഹ മുരാരി നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയും തള്ളിയിരുന്നു. പാര്‍ട്ടിയുടെ …

കുടുംബ കലഹം; ഭര്‍ത്താവിനെ കൊന്ന് കുഴിച്ചു മൂടി, പുറത്തറിയാതിരിക്കാന്‍ കേരളത്തില്‍ ജോലിക്ക് പോയെന്ന് പ്രചരിപ്പിച്ചു, ഒടുവില്‍ 38 കാരി പിടിയില്‍

ഗുവാഹത്തി: അസമില്‍ ഭര്‍ത്താവിനെ കൊന്ന് വീടിന്റെ പരിസരത്ത് കുഴിച്ചിട്ട 38-കാരി പിടിയില്‍. ഗുവാഹത്തിയിലെ പാണ്ടു ജോയ്മതി നഗറിലെ റഹീമാ ഖാത്തൂന്‍ ആണ് ഭര്‍ത്താവ് സബിയാലി(40)നെകൊലപ്പെടുത്തിയത്. ജൂണ്‍ 26നാണ് കുടുംബ വഴക്കിനെ തുടര്‍ന്ന് കൊല നടത്തിയത്. ആക്രിക്കച്ചവട ജോലി കഴിഞ്ഞ് മദ്യപിച്ചെത്തിയ സബിയാലുമായി റഹീമ വഴക്കിടുകയായിരുന്നു. വാക്കേറ്റം സംഘര്‍ഷത്തിലെത്തിയതോടെ ഭര്‍ത്താവിനെ അടിച്ചു കൊലപ്പെടുത്തി. തുടര്‍ന്ന് വീടിന്റെ പരിസരത്തുതന്നെ അഞ്ചടി താഴ്ച്ചയുള്ള കുഴിയെടുത്ത് സബിയാലിന്റെ മൃതദേഹം മറവുചെയ്തു. അടുത്ത ദിവസം സബിയാലിന്റെ ബന്ധുക്കള്‍ അന്വേഷിച്ചു വന്നപ്പോള്‍ ജോലിക്കായി കേരളത്തില്‍ പോയെന്നായിരുന്നു …

ചരിത്രദൗത്യം; ആക്സിയം 4 സംഘം ഭൂമിയില്‍ തിരിച്ചെത്തി

കാലിഫോര്‍ണിയ: എല്ലാം ശുഭം, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) 19 ദിവസത്തെ വാസം പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല ഭൂമിയില്‍ തിരിച്ചെത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗണ്‍ പേടകം തെക്കന്‍ കാലിഫോര്‍ണയന്‍ തീരത്ത് പസഫിക് കടലില്‍ വന്നു പതിച്ചത്. സഞ്ചാരികളെല്ലാം സുരക്ഷിതരായി തിരിച്ചെത്തി. ഇതോടെ ആക്സിയം 4 ദൗത്യം വിജയകരമായി പൂര്‍ത്തിയായി. ശുഭാംശു ശുക്ലയ്ക്ക് പുറമെ മുതിര്‍ന്ന അമേരിക്കന്‍ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്‌സണ്‍, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്‌നാന്‍സ്‌കി, …

കാസര്‍കോട് തീവ്രമഴ മുന്നറിയിപ്പ്; ഇന്നുമുതല്‍ ശനിയാഴ്ച വരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവന്തനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച വരെ ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും, മറ്റന്നാള്‍ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇന്ന് ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, …

ബോവിക്കാനം ടൗണില്‍ വെള്ളക്കെട്ട്; മഴവെള്ളം റോഡിലൊഴുകുന്നു

കാസര്‍കോട്: മതിയായ ഓവുചാലില്ലാത്തനാല്‍ ബോവിക്കാനം ടൗണില്‍ മഴ വെള്ളറോഡിലേക്ക് ഒഴുകുന്നു. മീന്‍ മാര്‍ക്കറ്റിന് സമീപത്ത് മഴവെള്ളം കെട്ടിക്കിടക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഓവുചാല്‍ ശുചീകരിക്കാത്തതിനാലാണ് വെള്ളം റോഡിലേക്ക് ഒഴുകുന്നതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഓവുചാലില്‍ മണ്ണും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും അടിഞ്ഞ് കൂടിയിരിക്കുകയാണ്. ബോവിക്കാനം സ്‌കൂളിന് മുന്‍ വശത്തായതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് റോഡ് മുറിച്ച് കടക്കാനും പറ്റാത്ത സ്ഥിതിയാണ്. കെട്ടിക്കിടക്കുന്ന വെള്ളം കാല്‍നട യാത്രക്കും തടസം സൃഷ്ടിക്കുകയാണ്. ഓരോ വര്‍ഷവും ബന്ധപെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും അനങ്ങാപാറ നയമാണ് സ്വീകരിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. വെള്ളക്കെട്ട് …