ട്രെയിനിന് നേരെ കല്ലേറ്, കാസര്‍കോട് ജില്ലയില്‍ പൊലീസും ആര്‍പിഎഫും ട്രാക്ക് പട്രോളിങ് നടത്തി

കാസര്‍കോട്: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ട്രെയിനിന് നേരെ കല്ലേറ് നടന്ന സംഭവങ്ങളെ തുടര്‍ന്ന് കല്ലേറ് സാധ്യത പരിഗണിച്ച് കാസര്‍കോട് ജില്ലയിലെ വിവിധ റെയില്‍വേ സ്‌റ്റേഷനുകളില്‍ ബുധനാഴ്ച രാത്രി റെയില്‍വേ പൊലീസും ആര്‍പിഎഫും സംയുക്ത പരിശോധന നടത്തി. കാഞ്ഞങ്ങാട്, ബേക്കല്‍ കോട്ട, കോട്ടിക്കുളം, കളനാട് തുടങ്ങിയ സ്ഥലങ്ങളിലാണ് ട്രാക്ക് പട്രോളിങ് നടന്നത്. വൈകീട്ട് അഞ്ചുമുതല്‍ രാത്രി പത്തരവരെ നടത്തിയ പരിശോധനയില്‍ കാസര്‍കോട് റെയില്‍വേ പൊലീസ് സ്റ്റേഷന്‍ എസ്.ഐ സനില്‍കുമാര്‍, ആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ ശശി, ഉദ്യോഗസ്ഥരായ വിവി ശശീധരന്‍, ആര്‍ …

പാലക്കാട് പതിനാലുകാരന്‍ ജീവനൊടുക്കിയ സംഭവത്തില്‍ അധ്യാപികക്കെതിരെ ആരോപണം; സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നും ജയിലിലിടുമെന്നും ഭീഷണിപ്പെടുത്തിയെന്ന് കുടുംബം, കെ.എസ്.യു സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി

പാലക്കാട്: പല്ലന്‍ചാത്തൂരില്‍ പതിനാലുകാരന്‍ ജീവനൊടുക്കിയ സംഭവത്തില്‍ അധ്യാപകിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. കണ്ണാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ അര്‍ജുനാണ് ജീവനൊടുക്കിയത്. ക്ലാസിലെ അധ്യാപിക അര്‍ജുനെ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇന്‍സ്റ്റഗ്രാമില്‍ കുട്ടികള്‍ തമ്മില്‍ മെസേജ് അയച്ചതിന് അധ്യാപിക അര്‍ജുനെ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബം പറയുന്നത്. സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നും ജയിലിലിടുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും കുടുംബം ആരോപിക്കുന്നു. കുഴല്‍മന്ദം പൊലീസില്‍ പരാതി നല്‍കുമെന്നും കുടുംബം അറിയിച്ചു. എന്നാല്‍ സ്‌കൂള്‍ ഈ ആരോപണം അധ്യാപിക …

വി എസ് അച്യുതാനന്ദന്റെ ഏക സഹോദരി വെന്തലത്തറ വീട്ടില്‍ ആഴിക്കുട്ടി അന്തരിച്ചു, സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ

ആലപ്പുഴ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഏക സഹോദരി പറവൂര്‍ വെന്തലത്തറ വീട്ടില്‍ ആഴിക്കുട്ടി അന്തരിച്ചു. 95 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. ദീർഘനാളായി കിടപ്പിലായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച ഉച്ചയോടെ പുന്നപ്ര പറവൂരിലെ വീട്ടു വളപ്പില്‍ നടക്കും. മറ്റ് രണ്ട് സഹോദരങ്ങളായ ഗംഗാധരനും പുരുഷോത്തമനും നേരത്തെ അന്തരിച്ചിരുന്നു. വി എസ് അച്യുതാനന്ദന്റെ മരണ വിവരം അറിഞ്ഞിരുന്നില്ല. വിഎസ് മരിച്ച ശേഷം ടിവിയിൽ വാർത്തകൾ കാണിച്ചെങ്കിലും ആഴിക്കുട്ടി അതു തിരിച്ചറിഞ്ഞിരുന്നില്ല. അസുഖ ബാധിതയായി …

ദുൽഖർ സൽമാന്‍റെ നിർമാണ കമ്പനിയുടെ പേരിൽ കാസ്റ്റിങ് കൗച്ച്; അസോസിയേറ്റ് ഡയറക്ടര്‍ക്കെതിരെ പരാതി, പൊലീസ് കേസെടുത്തു

കൊച്ചി: സിനിമയില്‍ അഭിനയിക്കാനെന്ന പേരില്‍ വിളിച്ചു വരുത്തി തന്നെ അപമാനിച്ചെന്നു യുവതിയുടെ പരാതി. ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ദിനില്‍ ബാബുവിനെതിരെയാണ് യുവതി തേവര പൊലീസ് സ്റ്റേഷനിലും ഫെഫ്കയ്ക്കും പരാതി നൽകിയത്. വേഫറെർ ഫിലിംസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ അഭിനയിക്കുന്ന കാര്യം സംസാരിക്കാനായി നേരിട്ട് കാണാം എന്ന ആവശ്യവുമായി തന്നെ ദിനിൽ ബാബു വിളിപ്പിച്ചെന്നു യുവതി പറയുന്നു. പനമ്പിള്ളി നഗറിൽ ഉള്ള വേഫേററിന്റെ ഓഫീസിനടുത്തുള്ള ഒരു കെട്ടിടത്തിൽ വരാനാണ് ആവശ്യപ്പെട്ടതെന്നും യുവതി വെളിപ്പെടുത്തി. ആരോപണത്തിനൊപ്പം ദിനിൽ ബാബുവിന്റെ ശബ്ദ …

ഭര്‍ത്താവ് മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്ത് നൽകിയില്ല; സോഷ്യൽ മീഡിയ ഉപയോഗിക്കാൻ കഴിഞ്ഞില്ല, വീടിന് മുകളില്‍ നിന്ന് ചാടി ഭാര്യ ജീവനൊടുക്കി

ബംഗളൂരു: മൊബൈല്‍ ഫോണ്‍ റീചാർജ് ചെയ്യാന്‍ ഭര്‍ത്താവ് തയ്യാറായില്ല. തുടര്‍ന്നുണ്ടായ തർക്കത്തിന് പിന്നാലെ യുവതി വീടിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി. ബംഗളൂരു കെങ്കേരിയില്‍ താമസിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശി ശിഖാദേവിയാണ്(28) ആണ് മരിച്ചത്. ഭര്‍ത്താവ് സന്ദീപ് കുമാറിനോട് ഫോണ്‍ റീചാർജ് ചെയ്യാൻ യുവതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ സന്ദീപ് അതിനു തയ്യാറായില്ല. റീചാർജ് ചെയ്യാത്തതിനാൽ സോഷ്യൽ മീഡിയ ഉപയോഗിക്കാൻ കഴിഞ്ഞില്ല. റീചാർജ് ചെയ്യാത്തതിന്റെ പേരില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ശിഖാദേവി ഫോണ്‍ വലിച്ചെറിഞ്ഞശേഷം വീടിൻ്റെ രണ്ടാം നിലയിൽ പോയി …

മേൽപ്പറമ്പിൽ ചരക്കു ലോറിയിടിച്ചു പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

കാസർകോട്: ചരക്കു ലോറിയിടിച്ച് പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ചെമ്പരിക്ക തുരുത്തി വീട്ടിലെ ടി എം അബ്ദുൽ റഹ്മാൻ(62) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ മേൽപ്പറമ്പ് ജംഗ്ഷനിൽ വച്ചായിരുന്നു അപകടം സംഭവിച്ചത്. ടി എം അബ്ദുൽ റഹ്മാൻ ഓടിച്ച സ്കൂട്ടറിൽ കാസർകോട്ടേക്ക് പോവുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. ലോറിയുടെ ടയർ കയറി വലതു കൈക്ക് ഗുരുതരമായ പരിക്ക് പറ്റിയിരുന്നു. ശസ്ത്രക്രിയക്ക് ശേഷം ആന്തരികാവയവങ്ങൾക്ക് അണുബാധയുണ്ടായതിനെ തുടർന്ന് വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച വൈകീട്ടോടെ മരിച്ചു. മദ്രസ അധ്യാപകനായും കാസർകോട്ട് …

26 ദിവസം പ്രായമായ കുഞ്ഞിനെ വിറ്റതാണോ എന്ന് ആശങ്ക; പടന്നയിലെ ഒരു വീട്ടിൽ കണ്ട കുഞ്ഞ് പിലാത്തറ സ്വദേശിനിയുടേത്, നാട്ടുകാരും പൊലീസും ചോദ്യം ചെയ്തു, പിന്നിൽ അസാന്മാർഗികവും അപമാനഭീതിയും എന്നും സംശയം

കാസർകോട്: കുട്ടികളുണ്ടാവാൻ ഇടയില്ലാത്ത വീട്ടിൽ 26 ദിവസം പ്രായമുള്ള കുഞ്ഞിന്റെ പെട്ടെന്നുള്ള സാന്നിധ്യം നാട്ടുകാരെ അമ്പരപ്പിച്ചു. നാട്ടുകാർക്ക് തോന്നിയ അതിശയം കാട്ടുതീ പോലെ പടർന്നതിനെത്തുടർന്ന് പ്രശ്നത്തിൽ പൊലീസ് ഇടപെട്ടു. കുട്ടിയുടെ യഥാർത്ഥ മാതാവിനെയും വളർത്തമ്മയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം കുട്ടിയെ യഥാർത്ഥ മാതാവിനു തിരിച്ചു കൊടുത്തതായി അറിയുന്നു. കുഞ്ഞിനെ വിറ്റതാണോ, അല്ലയോ എന്ന് അന്വേഷിക്കുമെന്ന് പറയുന്നു. കുട്ടിയെ വിൽക്കൽ വാങ്ങൽ നടത്തിയതാണെന്ന് പരാതിയില്ല. മാത്രമല്ല ഇത് സംബന്ധിച്ച് പരാതിപ്പെടാൻ ആരും തയ്യാറാകാത്തത് അന്വേഷണത്തെ വഴിമുട്ടിക്കുമോ എന്നു …

ആദ്യം പരിഗണിച്ചിരുന്നത് അർജുനന്റെ വേഷത്തിൽ; മീശയെടുക്കാൻ വിസമ്മതിച്ചതോടെ മഹാഭാരതത്തിലെ കർണ്ണനായി, വിഖ്യാത ടെലിവിഷൻ പരമ്പരയായ മഹാഭാരതത്തിലെ കർണ്ണനെ അനശ്വരമാക്കിയ നടൻ പങ്കജ് ധീർ ഇനി ഓർമ്മയിൽ

മുംബൈ: ബിആർ ചോപ്രയുടെ വിഖ്യാത ടെലിവിഷൻ പരമ്പരയായ മഹാഭാരതത്തിലെ ഇതിഹാസ കഥാപാത്രം കർണ്ണനെ അനശ്വരമാക്കിയ നടൻ പങ്കജ് ധീർ(68) യാത്രയായി. മാസങ്ങൾക്ക് മുമ്പ് രോഗം മൂർച്ചിച്ചതായും അദ്ദേഹം ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനായതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതിനുശേഷം അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിൽ ഒന്നായ കർണ്ണൻ എന്ന വേഷമാണ് പങ്കജ് ധീറിനെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കിയത്.1980കളിൽ ചെറിയ വേഷങ്ങളിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് കടന്നുവന്നതെങ്കിലും മഹാഭാരതമാണ് താരത്തെ ജനപ്രിയനാക്കിയത്.കർണ്ണൻ എന്ന …

മഞ്ചേശ്വരം കോഴക്കേസ്: ബിജെപി നേതാവ് കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ് അയച്ചു, നടപടി സർക്കാരിൻ്റെ ഹർജിയിൽ, 30ന് കേസ് വീണ്ടും പരിഗണിക്കും

കാസർകോട്: ഏറെ കോളിളക്കമുണ്ടാക്കിയ മഞ്ചേശ്വരം കോഴക്കേസിൽ ബിജെപി നേതാവ് കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ് അയച്ചു. വിചാരണ കൂടാതെ കേസിൽ നിന്ന് കുറ്റവിമുക്തനാക്കിയതിനെതിരെ സര്‍ക്കാര്‍ സമർപ്പിച്ച അപ്പീല്‍ ഫയലില്‍ സ്വീകരിച്ചാണ് ജസ്റ്റിസ് വി.ജി.അരുൺ നോട്ടീസ് അയച്ചത്. സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയത് സിപിഎം – ആർഎസ്എസ് ഡീൽ എന്നായിരുന്നു പ്രതിപക്ഷ ആരോപണം. കെ സുരേന്ദ്രനെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കിയ സെഷന്‍സ് കോടതി വിധിയില്‍ പിഴവുണ്ടെന്നും നിയമ വിരുദ്ധമാണ് എന്നുമാണ് അപ്പീലില്‍ സര്‍ക്കാരിന്റെ വാദം. പൊലീസ് നല്‍കിയ തെളിവുകള്‍ പരിശോധിക്കാതെയാണ് വിചാരണക്കോടതി തീരുമാനമെടുത്തത്. …

സംസ്ഥാനത്ത് മഴ കനക്കുന്നു; ഇടിമിന്നലിനെ സൂക്ഷിക്കണം, ഈ 6 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും കനക്കുന്നു. മധ്യ- തെക്കന്‍ ജില്ലകളില്‍ പരക്കെ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ആറു ജില്ലകളില്‍ ഇന്ന് അതിശക്ത മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. നാളെയും മറ്റന്നാളും എട്ടു ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ …

പഞ്ചായത്തിലേക്കുള്ള സംവരണ വാര്‍ഡ് നറുക്കെടുപ്പ് പൂര്‍ത്തിയായി, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ സംവരണ വാർഡുകൾ ഇതാണ്

കാസർകോട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് 2025ന്റെ ഭാഗമായി ജില്ലയിലെ ഗ്രാമത്തുകളിലേക്കുള്ള സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കുമ്പള, ബദിയഡുക്ക, മൊഗ്രാല്‍ പുത്തൂര്‍, മധൂര്‍, ചെമ്മനാട്, ചെങ്കള എന്നീ പഞ്ചായത്തുകളിലെയും നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കയ്യൂര്‍ ചീമേനി, ചെറുവത്തൂര്‍, വലിയപറമ്പ, പടന്ന, പിലിക്കോട്, തൃക്കരിപ്പൂര്‍ എന്നീ പഞ്ചായത്തുകളിലെയും പരപ്പ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍പ്പെടുന്ന കോടോം-ബേളൂര്‍, കള്ളാര്‍, പനത്തടി, ബളാല്‍, കിനാനൂര്‍ കരിന്തളം, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി എന്നീ പഞ്ചായത്തുകളിലെയും …

ബി.പി പരിശോധിക്കാൻ വിസമ്മതിച്ചു: ബദിയടുക്ക സാമൂഹികാരോഗ്യ കേന്ദ്രത്തിലെ വനിതാ ഡോക്ടർക്കെതിരെ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കാസർകോട്: ബദിയടുക്ക സാമൂഹികാരോഗ്യകേന്ദ്രത്തിൽ ചികിത്സക്കെത്തിയ രോഗിയുടെ ബ്ലഡ് പ്രഷർ പരിശോധിക്കാൻ വിസമ്മതിച്ച വനിതാ ഡോക്ടർക്കെതിരെ വകുപ്പുതല നടപടികൾ സ്വീകരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. സ്വീകരിച്ച നടപടികൾ രണ്ടു മാസത്തിനുള്ളിൽ കാസർകോട് ഡി.എം.ഒ. രേഖാമൂലം അറിയിക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. 2021 സെപ്റ്റംബർ 29 നാണ് പരാതിക്ക് ആസ്പദമായ സംഭവമുണ്ടായത്. താൻ രക്തസമ്മർദ്ദത്തിന് മരുന്ന് കഴിക്കുകയായിരുന്നുവെന്ന് ഡോക്ടറോട് പറഞ്ഞിട്ടും ബി.പി. പരിശോധിക്കണമെങ്കിൽ വെള്ളിയാഴ്ച വരാൻ നിർദ്ദേശിക്കുകയായിരുന്നുവെന്ന് പരാതിക്കാരനായ കെ.വി ജോൺസൺ പറഞ്ഞു.2021 സെപ്റ്റംബർ …

പുക ഉയർന്ന് നിമിഷങ്ങൾക്കകം തീ പിടിത്തം, രാജസ്ഥാനിൽ ബസ് കത്തി 20 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്, മൃതദേഹം തിരിച്ചറിയാൻ ഡി എൻ എ ടെസ്റ്റ് നടത്തും, മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചു നഷ്ടപരിഹാരം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ജയ്സാൽമിർ: രാജസ്ഥാനില്‍ ബസ്സിന് തീപിടിച്ച് 20 പേർ വെന്തു മരിച്ചു. ജയ്സാൽമിറിനടുത്തുള്ള ഒരു പ്രദേശത്ത് വെച്ച് എസി സ്ലീപ്പർ ബസ്സിനാണ് തീപിടിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ജയ്സാൽമീർ-ജോധ്പൂർ ഹൈവേയിൽ വെച്ച് ഏകദേശം 3.30ഓടെ തീപിടുത്തം നടന്നതായാണ് വിവരം. ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. ബസ്സിൽ 57 യാത്രക്കാർ ഉണ്ടായിരുന്നു. ബസിന് പിൻഭാഗത്ത് നിന്ന് പുക ഉയർന്നപ്പോൾ ഡ്രൈവർ ബസ് നിർത്തി. എങ്കിലും നിമിഷങ്ങൾക്കുള്ളിൽ തീ ആളിപ്പടർന്നു. 20 യാത്രക്കാർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. …

ശ്രീകണ്ഠപുരം നിടിയേങ്ങയിൽ ഇടിമിന്നലേറ്റ് 2 മരണം, ഒരാൾക്ക് ഗുരുതര പരിക്ക്; അപകടം ചെങ്കൽക്വാറിയിലെ ജോലിക്കിടെ

കണ്ണൂർ: ശ്രീകണ്ഠപുരം നിടിയേങ്ങയിൽ ഇടിമിന്നലേറ്റ് ചെങ്കൽപണയിൽ ജോലി ചെയ്യുകയായിരുന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. ഒരാൾക്ക് സാരമായി പരിക്കേറ്റു. അസാം സ്വദേശി ജോസ് (35), ഒഡീഷ സ്വദേശി രാജേഷ് (25) എന്നിവരാണ് മരിച്ചത്. അസം സ്വദേശി ഗൗതമിനാണ് (40) പരിക്കേറ്റത്. ഇയാൾ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. ചെങ്ങളായി പഞ്ചായത്തിലെ കക്കണ്ണംപാറയില്‍ ചെങ്കല്‍ പണയില്‍ ജോലി ചെയ്യുന്നതിനിടയിലാണ് സംഭവം. ഭക്ഷണശേഷം ജോലിചെയ്യാനായി നടന്നുപോകുമ്പോഴാണ് മിന്നലേറ്റത്. ഉടന്‍തന്നെ ശ്രീകണ്ഠാപുരത്തെ സ്വകാര്യ …

ചിറ്റാരിക്കാല്‍ ഇന്‍സ്‌പെക്ടറെയും ഉദ്യോഗസ്ഥരെയും അക്രമിച്ച കേസ്; ആറു പ്രതികള്‍ക്ക് 11 വര്‍ഷം തടവും പിഴയും

കാസര്‍കോട്: ചിറ്റാരിക്കാല്‍ ഇന്‍സ്‌പെക്ടറെയും ഉദ്യോഗസ്ഥരെയും അക്രമിച്ച കേസിലെ ആറു പ്രതികള്‍ക്ക് 11 വര്‍ഷം ഏഴുമാസം തടവും 60,500 രൂപ പിഴയും ശിക്ഷവിധിച്ചു. ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) ആണ് ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായുള്ള ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. 7 മുതല്‍ 20 വരെ പ്രതികളെ വെറുതെ വിട്ടു. സണ്ണി കൊട്ടാരം, ജോസ് കുത്തിയതോട്ടില്‍, ദീപു ജോസഫ്, ജോസ് കുട്ടി തോണക്കര, സാജു മണ്ണനാല്‍, ജിസണ്‍ ജോര്‍ജ് എന്നിവരാണ് കേസിലെ പ്രതികള്‍. 2018 ഏപ്രില്‍ …

പാലക്കാട് കല്ലിക്കോട് അയല്‍വാസികളായ 2 യുവാക്കള്‍ വെടിയേറ്റ് മരിച്ചു

പാലക്കാട്: കല്ലിക്കോട് അയല്‍വാസികളായ രണ്ടു യുവാക്കളെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നേക്കര്‍ മരുതുംക്കാട് സ്വദേശി ബിനു, നിതിന്‍ എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് സംഭവം. മരുതുംകാട് സര്‍ക്കാര്‍ സ്‌കൂളിന് സമീപത്തെ പാതയിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിനുവിന്റെ മൃതദേഹത്തിന് സമീപത്താണ് നിതിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്തുനിന്ന് നാടന്‍ തോക്ക് കണ്ടെത്തിയിട്ടുണ്ട്. നിതിനെ കൊലപ്പെടുത്തിയ ശേഷം ബിനു സ്വയം വെടിവെച്ച് മരിച്ചതാകാമെന്നാണ് സൂചന. കല്ലടിക്കോട് പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു

മൊഗ്രാല്‍ സ്‌കൂളിലെ ഫണ്ട് തിരിമറി; വിജിലന്‍സ് സ്‌കൂളിലെത്തി അന്വേഷണം ആരംഭിച്ചു, മുന്‍ പ്രിന്‍സിപ്പല്‍ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് പ്രാഥമിക വിവരം

കാസര്‍കോട്: മൊഗ്രാല്‍ ജിവിഎച്ച്എസ്എസിലെ വികസന ഫണ്ടില്‍നിന്ന് 34 ലക്ഷത്തോളം രൂപ സാമ്പത്തിക ക്രമക്കേട് നടന്നെന്ന ആരോപണത്തെ തുടര്‍ന്ന് വിജിലന്‍സ് സംഘം ചൊവ്വാഴ്ച സ്‌കൂളിലെത്തി അന്വേഷണം ആരംഭിച്ചു. ഡിവൈ.എസ്.പി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലാണ് സംഘം അന്വേഷണം നടത്തുന്നത്.മുന്‍ ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് അനില്‍ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് വിജിലന്‍സിന്റെ അന്വേഷണത്തില്‍ വ്യക്തമായതായി വിവരമുണ്ട്. സ്‌കൂള്‍ പി.ടി.എ കുമ്പള പൊലീസിനും വിജിലന്‍സിനും ഡി.ഡി.ഇയ്ക്കും പരാതി നല്‍കിയിരുന്നു. സ്‌കൂളിന് അനുവദിച്ച 33.5 ലക്ഷം രൂപ കാണ്‍മാനില്ലെന്നാണ് പരാതി. നേരത്തെ സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി …

ക്ലാസ് മുറിയില്‍ ചുംബിക്കുന്ന വിദ്യാര്‍ത്ഥികള്‍, ചുറ്റും സഹപാഠികളും അദ്ധ്യാപികയും; വിഡിയോ വൈറല്‍, സംഭവം പ്രമുഖ സര്‍വകലാശാലയില്‍

ബറോഡ: രണ്ട് വിദ്യാര്‍ത്ഥികള്‍ ക്ലാസ് മുറിക്കുള്ളില്‍ ചുംബിക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് ബറോഡയിലെ മഹാരാജ സയജിറാവു സര്‍വകലാശാല അന്വേഷണം പ്രഖ്യാപിച്ചു. ക്ലാസ് നടക്കുന്ന സമയത്ത് ചിത്രീകരിച്ചതെന്ന് സംശയിക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. വിശദാംശങ്ങള്‍ പരിശോധിച്ച് ആവശ്യമെങ്കില്‍ നടപടി ശുപാര്‍ശ ചെയ്യുന്നതിനായി സര്‍വകലാശാല ഒരു ഉന്നതതല വസ്തുതാന്വേഷണ സമിതിക്ക് രൂപം നല്‍കി. വിദ്യാര്‍ത്ഥികള്‍ നിറഞ്ഞ ഒരു ക്ലാസ് മുറിയാണ് ദൃശ്യത്തിലുള്ളത്. സംഭവം നടന്നത് പരീക്ഷയ്ക്കിടെയാണെന്ന അവകാശവാദത്തോടെ ക്ലിപ്പ് വ്യാപകമായി പ്രചരിച്ചെങ്കിലും, പ്രാഥമിക നിരീക്ഷണങ്ങള്‍ അങ്ങനെയല്ല സൂചിപ്പിക്കുന്നതെന്ന് …