പാറ ശ്രീ ഭഗവതി ആലിചാമുണ്ഡി ക്ഷേത്ര ജീര്‍ണ്ണോദ്ധാരണ ബ്രഹ്മകലശ സമിതി നറുക്കെടുപ്പ് ഫലം

പാറ ശ്രീ ഭഗവതി ആലിചാമുണ്ഡി ക്ഷേത്ര ജീര്‍ണ്ണോദ്ധാരണ ബ്രഹ്മകലശ സമിതി| പാറസ്ഥാന, ആരിക്കാടി ലക്കി ഡ്രോ നറുക്കെടുപ്പ് ഫലം

ഇന്ദിരാഗാന്ധി ഭാരതമാതാവ്; കരുണാകരനോട് ആരാധന, സുരേഷ്ഗോപി ലൂര്‍ദ് മാതാവിന്റെ പള്ളിയില്‍ സ്വര്‍ണ്ണക്കൊന്ത സമര്‍പ്പിച്ചു

തൃശൂര്‍: ഇന്ദിരാഗാന്ധി ഭാരതത്തിന്റെ മാതാവാണെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. കെ. കരുണാകരന്റെ സ്മൃതി കുടീരത്തില്‍ ശനിയാഴ്ച രാവിലെയെത്തി പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് കേന്ദ്രമന്ത്രി ഇങ്ങനെ പറഞ്ഞത്. ഭാരതത്തിന്റെ മാതാവായ ഇന്ദിരാ ഗാന്ധി ദീപസ്തംഭം ആണ്. ആ സ്തംഭത്തിലുള്ള കരുണാകരന്റെ സ്വാധീനം കേരളത്തിന് നന്മയായി ഭവിച്ചിട്ടുണ്ട്. ധീരനായ ഭരണകര്‍ത്താവ് എന്ന നിലയില്‍ കരുണാകരനോട് ആരാധനയുണ്ട്. കേന്ദ്രമന്ത്രിയെന്ന പദവിയില്‍ ഇരുന്ന് കൊണ്ട് ഗുരുത്വം നിര്‍വ്വഹിക്കാനാണ് മുരളിമന്ദിരത്തില്‍ എത്തിയത്. മുരളി മന്ദിരം സന്ദര്‍ശിച്ചതില്‍ രാഷ്ട്രീയമില്ല. കേരളത്തിലെ കോണ്‍ഗ്രസിന്റെ പിതാവാണ് കെ. …

പാലക്കാട്ടും തൃശൂരിലും നേരിയ ഭൂചലനം; ജനം പരിഭ്രാന്തരായി

തൃശൂര്‍: പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ നേരിയ ഭൂചലനം. കുന്ദംകുളം, ഗുരുവായൂര്‍, വടക്കാഞ്ചേരി, എരുമപ്പെട്ടി പ്രദേശങ്ങളിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്.4 സെക്കന്‍ഡ് നീണ്ടുനിന്ന ഭൂചലനം ആണ് ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 3 തീവ്രത രേഖപ്പെടുത്തി. ശനിയാഴ്ച രാവിലെ 8.15 മണിയോടെയാണ് ഭൂചലനം ഉണ്ടായത്.വീടുകളുടെ ജനച്ചില്ലുകള്‍ക്ക് കുലുക്കം അനുഭവപ്പെട്ടു. ആളുകള്‍ വീട്ടിനുള്ളില്‍ നിന്ന് ഇറങ്ങിയോടി.നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂചലനം അനുഭവപ്പെട്ടത് പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കി. എന്നാല്‍ ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടങ്ങള്‍ അറിയിച്ചു.

സ്വപ്നങ്ങള്‍ ബാക്കിയാക്കി രഞ്ജിത്തും കേളു പൊന്മലേരിയും മണ്ണിലേക്ക് മടങ്ങി; കുണ്ടടുക്കവും തൃക്കരിപ്പൂരും കണ്ണീര്‍ക്കടലായി

കാസര്‍കോട്: സ്വപ്നങ്ങള്‍ ബാക്കിയാക്കി കെ. രഞ്ജിത്ത് കുണ്ടടുക്കവും കേളു പൊന്മലേരിയും മണ്ണിലേക്ക് മടങ്ങി. ഇരുവരുടെയും ചേതനയറ്റ മൃതദേഹങ്ങള്‍ അവസാനമായി ഒരു നോക്കു കാണാന്‍ എത്തിയവരെ കൊണ്ട് കുണ്ടടുക്കവും തൃക്കരിപ്പൂരും ജനസാഗരമായി തീര്‍ന്നപ്പോള്‍ ആര്‍ക്കും ആരെയും പരസ്പരം ആശ്വസിപ്പിക്കാനാകാതെ കണ്ണീരണിഞ്ഞു. കുവൈത്തില്‍ ഉണ്ടായ ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞ ഇരുവരുടെയും മൃതദേഹങ്ങള്‍ മറ്റു മൃതദേഹങ്ങള്‍ക്കൊപ്പം വെള്ളിയാഴ്ച രാവിലെയാണ് വ്യോമസേനാ വിമാനത്തില്‍ നെടുമ്പാശ്ശേരിയില്‍ എത്തിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആദരവ് നല്‍കിയ ശേഷം വെവ്വേറെ ആംബുലന്‍സുകളിലാണ് മൃതദേഹങ്ങള്‍ സ്വദേശങ്ങളിലേക്ക് എത്തിച്ചത്.ഇന്നലെ രാത്രിയോടെയാണ് …

ഗര്‍ഭിണിയായ ഭാര്യയെ കാണാനെത്തിയ യുവാവിനെ അയല്‍വാസി കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി

കട്ടപ്പന: ഗര്‍ഭിണിയായ ഭാര്യയെ കാണാനെത്തിയ യുവാവിനെ അയല്‍വാസി കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി. കാഞ്ചിയാര്‍ കക്കാട്ട് കടവിലെ കളപ്പുരയ്ക്കല്‍ സുബിന്‍ ഫ്രാന്‍സിസ് (35) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് കട്ടപ്പന സുവര്‍ണഗിരിയിലുള്ള ഭാര്യയെ കാണാന്‍ എത്തിയതായിരുന്നു സുബിന്‍. ഭാര്യ ലിബിയയുടെ വീട്ടിലെത്തിയ സുബിനും അയല്‍വാസി ബാബുവും തമ്മില്‍ സംസാരത്തിനിടയില്‍ വാക്കേറ്റമുണ്ടാവുകയും അത് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. ഇതിനിടയില്‍ ബാബു സുബിനെ കോടാലി കൊണ്ട് വെട്ടി. ഗുരുതരമായി പരിക്കേറ്റ സുബിനെ ഉടന്‍ കട്ടപ്പന ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തിന് ശേഷം സ്വന്തം വീട്ടില്‍ …

അയോധ്യ രാമക്ഷേത്രത്തിന് നേരെ ഭീകരാക്രമണ ഭീഷണി; പിന്നില്‍ ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ്

ലക്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന് നേരെ ഭീകരാക്രമണ ഭീഷണി. ശബ്ദസന്ദേശത്തിലൂടെ ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് ആണ് ഭീഷണി മുഴക്കിയത്. ഭീഷണിയെ അധികൃതര്‍ വലിയ ഗൗരവത്തോടെയാണ് കാണുന്നത്. ഭീഷണി കണക്കിലെടുത്ത് രാമക്ഷേത്രത്തിനും പരിസരങ്ങളിലും സുരക്ഷ കര്‍ശനമാക്കി. അയോധ്യയിലെത്തുന്ന വാഹനങ്ങളെയെല്ലാം വിശദമായ പരിശോധനക്കു വിധേയമാക്കാന്‍ നിര്‍ദ്ദേശം നല്‍കി. ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ അയോധ്യയിലെ വാല്‍മീകി വിമാനത്താവളത്തിനും സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. അതേ സമയം ഭീഷണി സന്ദേശത്തിന്റെ ഉറവിടത്തിന്റെ നിജസ്ഥിതി കണ്ടെത്താനുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

അരളി പൂവ് കഴിച്ചെന്നു സംശയം; രണ്ട് വിദ്യാർത്ഥികൾ ആശുപത്രിയിൽ

അരളി പൂവ് കഴിച്ചു എന്ന സംശയത്തെ തുടർന്ന് രണ്ട് വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളം കോലഞ്ചേരിയിൽ ആണ് സംഭവം. കടയിരുപ്പ് ഗവൺമെൻ്റ് ഹൈസ്കൂളിലെ 2 വിദ്യാർഥികളെയാണ് ഛർദിയും തലവേദനയും തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. അരളി പൂ കഴിച്ചതായാണ് സംശയിക്കുന്നത്. അരളി പൂ കഴിച്ചെന്ന് വിദ്യാർഥികൾ ഡോക്ടർമാരോട് പറഞ്ഞിരുന്നു. ഇതേ തുടർന്ന് ഇവരുടെ രക്ത സാമ്പിളുകൾ വിദഗ്ധ പരിശോധയ്ക്ക് നൽകിയിട്ടുണ്ട്. 24 മണിക്കൂർ കർശന നിരീക്ഷണത്തിനുശേഷം തുടർ ചികിത്സാ നിശ്ചയിക്കാനാണ് മെഡിക്കൽ ബോർഡിന്റെ തീരുമാനം. രണ്ടു …

കുവൈത്തിൽ മരിച്ച രഞ്ജിത്തിനും കുഞ്ഞി കേളുവിനും ജന്മനാടിന്റെ യാത്രാമൊഴി; ഒരു നോക്ക് കാണാൻ ഒഴുകിയെത്തിയത് ആയിരങ്ങൾ

കാസർകോട് : കുവൈറ്റിൽ തീപിടുത്തത്തിൽ മരിച്ച രഞ്ജിത്തിനും കുഞ്ഞി കേളുവിനും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ കാസർകോട് ജില്ലയിൽ എത്തിച്ചത്. ജില്ലാ അതിർത്തിയായ ആണൂരിൽ വച്ച് സൗത്ത് തൃക്കരിപ്പൂർ തെക്കുമ്പാട് കേളുവിൻ്റെ മൃതദേഹം കാലിക്കടവിൽ എം. രാജഗോപാലൻ, സബ്കളക്ടർ സൂഫിയാൻ അഹമ്മദ്, ഹൊസ്ദുർഗ് തഹസിൽദാർ എം.മായ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ തുടങ്ങിയവരും തദ്ദേശസ്ഥാപന ജനപ്രതിനിധികളും ചേർന്ന് ഏറ്റുവാങ്ങി. പിന്നെ കാലിക്കടവിൽ പൊതു ദർശനം. ജന്മനാട്ടിലെ ആയിരങ്ങളാണ് കേളുവിനെ …

ജോലിക്കിടെ ലൈന്‍മാന്‍ ഷോക്കേറ്റ് മരിച്ചു

ജോലിക്കിടെ കെ.എസ്.ഇ.ബി. ലൈന്‍മാന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. പാലക്കാട് എലവഞ്ചേരി കരിംകുളം കുന്നില്‍ വീട്ടില്‍ രഞ്ജിത്ത് (35) ആണ് മരിച്ചത്. കൊല്ലങ്കോട് പഴയങ്ങാടി ഭാഗത്തുവെച്ച് വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ഒരു വീട്ടില്‍ വച്ചാണ് സംഭവം. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

സിറ്റൗട്ടിലുണ്ടായിരുന്ന ഏഴ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; രണ്ടു ആന്ധ്ര സ്വദേശികള്‍ പിടിയില്‍

ഏഴുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. തിരുവനന്തപുരത്ത് വിതുര തോട്ടുമുക്ക് സ്വദേശി ഷാനിന്റെ കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ആന്ധ്ര സ്വദേശിയെയും സുഹൃത്തിനെയും നാട്ടുകാര്‍ പിടികൂടി വിതുര പൊലീസില്‍ ഏല്‍പ്പിച്ചു. വെള്ളിയാഴ്ച രാവിലെ 8.45 ഓടെയാണ് സംഭവം. വിതുര തോട്ടുമുക്കില്‍ 7 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. ഷാനും ഭാര്യയും രണ്ട് മക്കളുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഷാനിന്റെ ഭാര്യ മൂത്ത കുട്ടിക്ക് ആഹാരം കൊടുക്കുകയായിരുന്നു. ഈസമയത്ത് വീടിന്റെ സിറ്റ് ഔട്ടിന് സമീപം കളിച്ച് കൊണ്ട് ഇരുന്ന …

കാഞ്ഞങ്ങാട്ട് ബാലികയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസ്; കുറ്റപത്രം തയ്യാറാക്കല്‍ അന്തിമഘട്ടത്തില്‍

കാസര്‍കോട്: കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി വയലിലെത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ശേഷം കമ്മലുകളുമായി കടന്നു കളഞ്ഞുവെന്ന കേസിന്റെ കുറ്റപത്രം തയ്യാറാക്കല്‍ അന്തിമ ഘട്ടത്തില്‍. ജൂണ്‍ 20ന് അകം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകളാണ് അതിവേഗം നടന്നുകൊണ്ടിരിക്കുന്നത്. മെയ് 15ന് ആണ് കേരളത്തെ ഞെട്ടിച്ച സംഭവം ഉണ്ടായത്. ഈ സംഭവത്തിന് ജൂണ്‍ 15ന് ഒരു മാസം തികയും. കര്‍ണ്ണാടക, കുടക്,നാക്പോക് സ്വദേശിയായ പി സലിം (35)ആണ് കേസിലെ പ്രതി. മേല്‍പ്പറമ്പ് …

പുലി പതുങ്ങുന്നത് ഒളിക്കാനല്ല; കുതിക്കാനാണ്, കോഴിക്കോട് കെ. മുരളീധരനെ പുലിയായി ചിത്രീകരിച്ച് ഫ്ളക്സ് ബോര്‍ഡുകള്‍

കോഴിക്കോട്: തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ചുവെന്ന് വ്യക്തമാക്കിയ കെ. മുരളീധരനെ പുലിയായി ചിത്രീകരിച്ച് ഫ്ളക്സ് ബോര്‍ഡുകള്‍. വെള്ളിയാഴ്ചയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫ്ളക്സ് ബോര്‍ഡുകളില്‍ കാണപ്പെട്ടത്. ‘തിരിച്ചു വരും ഒരു കൊടുങ്കാറ്റായി’ എന്നും ബോര്‍ഡില്‍ എഴുതിയിട്ടുണ്ട്.നേരത്തെ പാലക്കാട്ടും തൃശൂരിലും തിരുവനന്തപുരത്തും കെ. മുരളീധരനായി ഫ്ളക്സുകളും പോസ്റ്ററുകളും ഉയര്‍ന്നിരുന്നു. നയിക്കാന്‍ നായകന്‍ വരട്ടെ, നയിക്കാന്‍ മുരളിയേട്ടന്‍ വരട്ടെ, നയിക്കാന്‍ നിങ്ങളില്ലെങ്കില്‍ ഞങ്ങളുമില്ല എന്നിങ്ങനെയായിരുന്നു ഫ്ളക്സുകളിലും പോസ്റ്ററുകളിലും എഴുതിയിരുന്നത്.

മലയോരത്തെ നൂറിലേറെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും മോര്‍ഫ് ചെയ്ത നഗ്‌നചിത്രം തയ്യാറാക്കിയത് ആര്? 19കാരനെ തെരയുന്നു

കാസര്‍കോട്: എഐ-ബോട്ട് എന്ന ആപ്പ് ഉപയോഗിച്ച് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ നിര്‍മ്മിച്ച് വിതരണം ചെയ്ത സംഭവത്തിന് പിന്നിലെ സൂത്രധാരനെന്ന് കരുതുന്ന യുവാവിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി. ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനായ 19 കാരനെ കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം.മലയോരത്തെ നിരവധി പേരാണ് യുവാവ് ഒരുക്കിയ ചതിക്കുഴിയില്‍ കുരുങ്ങിയത്. സാമൂഹ്യമാധ്യമങ്ങളില്‍ നിന്നും കൈക്കലാക്കിയ ഫോട്ടോകള്‍ നഗ്നചിത്രങ്ങളുമായി മോര്‍ഫ് ചെയ്ത യുവാവ് സുഹൃത്തുക്കള്‍ വഴി വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മലയോരത്തെ നൂറുകണക്കിന് …

കാസര്‍കോട് സ്വദേശികളുടെ മൃതദേഹങ്ങള്‍ വഹിച്ച ആംബുലന്‍സുകള്‍ ജന്മനാട്ടിലേക്ക് പുറപ്പെട്ടു; കണ്ണീരില്‍ നാട്‌

കാസര്‍കോട്: കുവൈറ്റില്‍ തീപിടുത്തത്തില്‍ മരിച്ച ചെര്‍ക്കള കുണ്ടടുക്കത്തെ കെ.രഞ്ജിത്, സൗത്ത് തൃക്കരിപ്പൂര്‍ തെക്കുമ്പാട് സ്വദേശി പി. കുഞ്ഞിക്കേളു എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്ന് സന്ധ്യയോടെ പ്രത്യേക ആംബുലന്‍സുകളില്‍ നാട്ടിലെത്തിക്കും. ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ കെ.രഞ്ജിത്തിന്റേയും സബ്കളക്ടര്‍ സൂഫിയാന്‍ അഹമ്മദ് കേളുവിന്റേയും മൃതദേഹത്തില്‍ അന്ത്യാഞ്ജലിയര്‍പ്പിക്കും. ജില്ലാ കളക്ടര്‍ ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിക്ക് തെക്കുമ്പാട് പി.കുഞ്ഞിക്കേളുവിന്റെ വീട് സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കും. പി കുഞ്ഞി കേളുവിന്റെ മൃതദേഹം ആദ്യം അദ്ദേഹത്തിന്റെ ജന്മനാടായ കാലിക്കടവിലെ രമ്യ ഫൈനാട്‌സ് സൊസൈറ്റി ഹാളില്‍ പൊതുദര്‍ശനത്തിന് …

‘ഞാന്‍ ആത്മഹത്യചെയ്യുകയാണ്, ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി തയ്യാറായിക്കോളൂ’; സഹപ്രവര്‍ത്തകനെ ഫോണില്‍ വിളിച്ച് അറിയിച്ച് പൊലീസുകാരന്‍ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ചു

കുമളിയിലെ സ്വകാര്യ ഹോട്ടലില്‍ പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി വണ്ടന്മേട് പൊലീസ് സ്റ്റേഷനിലെ സി.പി.ഒ. ആലപ്പുഴ സ്വദേശി എ.ജി. രതീഷാണ് മരിച്ചത്. കഴിഞ്ഞ കുറച്ച് നാളുകളായി ഇയാള്‍ മെഡിക്കല്‍ ലീവിലായിരുന്നു. വ്യാഴാഴ്ച ഡ്യൂട്ടിക്ക് പോകാനായി വീട്ടില്‍ നിന്നും ഇറങ്ങിയെങ്കിലും സ്റ്റേഷനിലെത്തിയില്ല. വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഇയാളുടെ ഫോണ്‍ ഓഫായിരുന്നു. ഉച്ചക്ക് പന്ത്രണ്ടോടെ ഇയാളുടെ ഫോണ്‍ ഓണാകുകയും സഹപ്രവര്‍ത്തകന്‍ ബന്ധപ്പെട്ടു. താന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്നും ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി തയ്യാറായി കൊള്ളാനും ഫോണില്‍ അറിയിച്ചിട്ടാണ് …

നീലേശ്വരത്തെ പട്ടാപ്പകല്‍ മോഷണം; കൂട്ടാളിയായ വിദ്യാനഗര്‍ സ്വദേശിയും പിടിയില്‍, വില്‍പ്പന നടത്തിയ സ്വര്‍ണ്ണം പൊയിനാച്ചിയില്‍ നിന്ന് കണ്ടെടുത്തു

കാസര്‍കോട്: നീലേശ്വരം, പള്ളിക്കരയിലെ വീട്ടില്‍ നിന്ന് പട്ടാപ്പകല്‍ അഞ്ചു പവന്‍ സ്വര്‍ണ്ണം കവര്‍ച്ച ചെയ്ത കേസിലെ കൂട്ടുപ്രതിയും അറസ്റ്റില്‍. കാസര്‍കോട്, വിദ്യാനഗര്‍, പടുവടുക്കത്തെ ഷഹനാബാഗിലെ അഹമ്മദ് അന്‍വറി(22)നെയാണ് നീലേശ്വരം പൊലീസ് ഇന്‍സ്പെക്ടര്‍ കെ.വി ഉമേശനും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വില്‍പ്പന നടത്തിയ അഞ്ചു പവന്‍ സ്വര്‍ണ്ണം പൊയ്നാച്ചിയിലെ ഒരു ജ്വല്ലറിയില്‍ നിന്ന് കണ്ടെടുത്തു.കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നര മണിയോടെ നീലേശ്വരം, പള്ളിക്കരയിലെ സെന്റ് ആനീസ് യുപി സ്‌കൂളിന് സമീപത്തെ വ്യാപാരിയായ …

പ്രവര്‍ത്തനം നിലച്ച കോളേജ് കെട്ടിടത്തിന്റെ ജനലുകള്‍ പട്ടാപ്പകല്‍ ഇളക്കിയെടുക്കാന്‍ ശ്രമം; മോഷ്ടാക്കളെ കാവല്‍ക്കാര്‍ പിടികൂടി പൊലീസിന് കൈമാറി

കാസര്‍കോട്: പെര്‍ള, ദേവലോകത്ത് പ്രവര്‍ത്തനം നിലച്ച കോളേജ് കെട്ടിടത്തിന്റെ ഇരുമ്പ് ജനലുകള്‍ പട്ടാപ്പകല്‍ അടര്‍ത്തിയെടുത്ത് കടത്താന്‍ ശ്രമം. രണ്ട് പേരെ പരിസരവാസികളായ കാവല്‍ക്കാര്‍ കയ്യോടെ പിടികൂടി പൊലീസിന് കൈമാറി. ഷേണി, ബെല്‍ത്തക്കല്ലുവിലെ സുധീര്‍ (29), കാട്ടുകുക്കെയിലെ രവിപ്രസാദ് (25) എന്നിവരെയാണ് പിടികൂടി ബദിയടുക്ക പൊലീസിന് കൈമാറിയത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരുന്നു. മഞ്ചേശ്വരം ഭാഗത്ത് നടന്ന കവര്‍ച്ചാ സംഭവങ്ങളില്‍ ഇവര്‍ക്ക് ബന്ധം ഉണ്ടോയെന്ന് അന്വേഷിച്ചു വരികയാണ് പൊലീസ്.പെര്‍ള, ദേവലോകത്തെ സെന്റ് ഗ്രിഗോറിയസ് കോളേജ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പ്രവര്‍ത്തനം …

കുവൈറ്റ് ദുരന്തം: മൃതദേഹങ്ങള്‍ എത്തി; നിറകണ്ണുകളോടെ നാട്

കൊച്ചി: തൊഴിലെടുത്തു ജീവിക്കുന്നതിനും ഉറ്റവരുടെ ജീവിത സുരക്ഷിതത്വത്തിനും വേണ്ടി തൊഴില്‍ തേടി കുവൈറ്റിലെത്തിയ മലയാളികളായ 23 ഹതഭാഗ്യരുടെ മൃതദേഹവുമായി വ്യോമസേനാ വിമാനം കൊച്ചി വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ നാട് നെടുവീര്‍പ്പിച്ചു.മൃതദേഹങ്ങള്‍ രാവിലെ കൊച്ചിയില്‍ എത്തിക്കുമെന്നു വിവരം ലഭിച്ചതിനെ തുടര്‍ന്നു മരണപ്പെട്ടവരുടെ ആശ്രിതരും കുടുംബാംഗങ്ങളും പുലര്‍ച്ചെ തന്നെ വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഇതോടെ നാട്ടുകാരും തടിച്ചു കൂടിയിരുന്നു. കേന്ദ്ര മന്ത്രിമാരും സംസ്ഥാന മന്ത്രിമാരും കൂടി എത്തിയതോടെ ജനങ്ങള്‍ കൂട്ടമായി വിമാനത്താവളത്തിനു മുന്നില്‍ കൂട്ടം ചേര്‍ന്നു. അടുത്തിടെ വീട്ടിലെത്തി മടങ്ങിയവരും അടുത്തു തന്നെ …