പഴം കാട്ടി മൂന്ന് വയസുകാരിയെ അരികിലേക്ക് വിളിപ്പിച്ചു, വിവാഹത്തിൽ പങ്കെടുക്കാൻ വന്ന മൂന്നര വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു, പീഡനത്തിടെ മരിച്ച പെൺകുട്ടിയെ വഴിയിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞു, അറസ്റ്റ്

ഹൈദരാബാദ്: മൂന്ന് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ആന്ധ്രപ്രദേശിലെ കടപ്പയിലാണ് സംഭവം. സംഭവത്തിൽ കടപ്പ സ്വദേശിയായ റഹ്മത്തുള്ള എന്നയാൾ പൊലീസ് കസ്റ്റഡിയിലാണ്. മാതാപിതാക്കൾക്കൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ വന്ന പെൺകുട്ടിയാണ് 26 കാരൻ ക്രൂരതയ്ക്ക് ഇരയായത്.കഴിഞ്ഞ ദിവസം മാതാപിതാക്കളുമായി ഒരു കല്യാണത്തിനെത്തിയതായിരുന്നു മൂന്ന് വയസ്സുകാരി. കല്യാണ വീടിന് മുന്നിൽ സുഹൃത്തുക്കളുമായി കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് പ്രതി റഹ്മത്തുള്ള അടുത്തേക്ക് വന്നത്. കയ്യിലൊരു പഴം കരുതിയിരുന്നു. കുട്ടിക്ക് ഇത് നൽകാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി. ശേഷം തൊട്ടടുത്തുള്ള വിജനമായ സ്ഥലത്ത് …

സംസ്ഥാനത്ത് ഇന്ന് വൈകിട്ട് മൂന്നരയ്ക്ക് സൈറൺ മുഴങ്ങും; ആരും പരിഭ്രാന്തരാകരുത്, കാസർകോട് ഇന്നും റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ ഇന്ന് കവചം സൈറൺ മുഴങ്ങും. വൈകിട്ട് മൂന്നരയ്ക്ക് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സൈറൺ മുഴങ്ങുമെന്നാണ് അറിയിപ്പ്. തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിലാണ് തീരുമാനം.കേന്ദ്ര കാലാവസ്ഥ വകുപ്പ് കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യപിച്ചിരിക്കുകയാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യപിച്ചിരിക്കുകയാണ്. റെഡ് …

മഴ; 27 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി കെഎസ്ഇബി, വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം, മലപ്പുറത്ത് വിദ്യാഭ്യാസ കേന്ദ്രങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ രൂക്ഷമായിക്കൊണ്ടിരിക്കെ ശക്തമായ കാറ്റിലും മഴയിലും 27 കോടിയോളം രൂപയുടെ നഷ്ടം സംഭവിച്ചതായി കെഎസ്ഇബി. ഇതുവരെ 257 ഹൈടെൻഷൻ പോസ്റ്റുകളും 2505 ലോ ടെൻഷൻ പോസ്റ്റുകളും തകർന്നു. 7,12,679 ഉപഭോക്താക്കൾക്ക് വൈദ്യുതി തടസ്സപ്പെട്ടു. ഇതിൽ 5,39,976 പേർക്കു വൈദ്യുതി ബന്ധം പുനസ്ഥാപിച്ചതായും കെഎസ്ഇബി അറിയിച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കാറ്റും മഴയും കനത്തതോടെ പലേ ടത്തും ഉരുൾ പൊട്ടൽ, മണ്ണിടി ച്ചിൽ ഭീഷണിയുമുണ്ട്. ജലാശയങ്ങളിൽ ബോട്ടിങ്, കയാക്കിങ്, റാഫ്റ്റിങ്, കുട്ടവഞ്ചി സവാരി എന്നിവയും …

കൊച്ചിയിൽ ചരക്കു കപ്പല്‍ അപകടം; 21 പേരെ രക്ഷപ്പെടുത്തി, 3 പേരെ കണ്ടെത്താൻ രക്ഷാപ്രവര്‍ത്തനം

കൊച്ചി: കൊച്ചിയില്‍ അപകടത്തിൽപ്പെട്ട ചരക്ക് കപ്പലിലെ 21 ജീവനക്കാരെ രക്ഷപ്പെടുത്തി. 3 പേരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു. വിഴിഞ്ഞം തുറമുഖത്ത് നിന്ന് പുറപ്പെട്ട എംഎസ്സി എല്‍സ3 കപ്പലാണ് അപകടത്തില്‍പ്പെട്ടത്. 9 പേര്‍ ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് രക്ഷപ്പെട്ടിരുന്നു. അപകടത്തില്‍ എട്ടു കാര്‍ഗോകൾ അറബിക്കടലില്‍ വീണു. കോസ്റ്റ് ഗാഡിന്റെ രണ്ട് കപ്പലും നേവിയുടെ ഒരു കപ്പലും അപകട സ്ഥലത്തേക്ക് തിരിച്ചു. നേവിയുടെ ഒരു ഡോര്‍ണിയര്‍ ഹെലികോപ്റ്ററും രക്ഷാപ്രവര്‍ത്തനത്തിനായി എത്തിച്ചിട്ടുണ്ട്. കോസ്റ്റ് ഗാര്‍ഡിന്റെയും ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങിന്റെയും നേതൃത്വത്തില്‍ …

ഇന്ത്യയിൽ 2 പുതിയ കോവിഡ് വകഭേദങ്ങൾ കൂടി; അപകടകാരികളല്ലെന്ന് ഡബ്ല്യുഎച്ച്ഒ

ന്യൂഡൽഹി: ആഗോളതലത്തിൽ കോവിഡ് വ്യാപനത്തിനു കാരണമായ 2 വകഭേദങ്ങൾ ഇന്ത്യയിലും കണ്ടെത്തി. എൻബി.1.8.1, എൽഎഫ്.7 എന്നീ വകഭേദങ്ങളാണ് സ്ഥിരീകരിച്ചതെന്ന് ഇന്ത്യൻ സാർസ് കോവിഡ് 2 ജീനോമിക്സ് കൺസോർഷ്യത്തിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ചൈനയിലും ദക്ഷിണ ഏഷ്യയിലും പുതുതായി കോവിഡ് വ്യാപനത്തിനു കാരണമായ വൈറസുകളാണിവ.എന്നാൽ ഇവ അപകടകാരികളല്ലെന്നാണ് ലോകാരോഗ്യസംഘടനയുടെ വിലയിരുത്തൽ. നിലവിലെ കോവിഡ് വാക്സീനുകൾ കൊണ്ട് ഇവയെ പ്രതിരോധിക്കാനാകുമെന്നും ഡബ്ല്യുഎച്ച്ഒ അറിയിക്കുന്നു. കഴിഞ്ഞ ഏപ്രിലിൽ തമിഴ്നാട്ടിൽ ഒരാൾക്കാണ് എൻബി.1.8.1 സ്ഥിരീകരിച്ചത്. ഈ മാസം ഗുജറാത്തിൽ എൽഎഫ്.7 വകഭേദവുമായി 4 കേസുകളും …

ബാഫഖി തങ്ങൾ മെമ്മോറിയൽ ട്രസ്റ്റ്‌ ചെയർ മാനും ജിദ്ദ കെഎംസിസി സി പ്രഥമ ചെയർമാനുമായ സയ്യിദ് അബൂബക്കര്‍ ബാഫഖി തങ്ങള്‍ വിടവാങ്ങി

കോഴിക്കോട് :ബാഫഖി തങ്ങള്‍ മെമ്മോറിയല്‍ ട്രസ്റ്റ് ചെയര്‍മാനും ജിദ്ദ കെഎം സി സി പ്രഥമ ചെയർമാനും സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങളുടെ മകനുമായ സയ്യിദ് അബൂബക്കര്‍ ബാഫഖി തങ്ങള്‍ (75) വിടവാങ്ങി. ദീര്‍ഘകാലം ജിദ്ദ കെഎംസിസി ഉപദേശകസമിതി ചെയര്‍മാനുമായിരുന്നു. കോഴിക്കോട് നടക്കാവിലെ ജില്ലാ പള്ളി കമ്മിറ്റിയുടെ ട്രഷററായും പ്രവര്‍ത്തിച്ചു. പരേതയായ ശരീഫാ ഖദീജ ബീബിയാണ് മാതാവ്.ഭാര്യ: ശരീഫ നഫീസ ബീവി (കാരക്കാട്). മക്കള്‍: സയ്യിദ് സമീര്‍ ബാഫഖി (സൗദി), ശരീഫ ശബീല ബീവി, ശരീഫ സഫീറ ബീവി. …

വയനാട്ടിൽ പുലി റോഡിൽ; ജനങ്ങൾ ആശങ്കയിൽ

സുൽത്താൻ ബത്തേരി: വയനാടു ജില്ലയിൽ വീണ്ടും പുലി ഇറങ്ങി. വെള്ളിയാഴ്ച രാത്രി സുൽത്താൻ ബത്തേരി ടൗണിൽ ഉലാത്തുകയും റോഡിൻ്റെ ഒരു കരയിൽ നിന്നു മറുകരയിലേക്കു ചാടിക്കയറുകയും ചെയ്ത പുലിയുടെ ദൃശ്യം യാത്രക്കാർ മൊബൈലിൽ പകർത്തി. വീഡിയോ വൈറലാകുന്നതിനൊപ്പം ജനങ്ങളിൽ ആശങ്കയും വർധിച്ചിട്ടുണ്ട്. സുൽത്താൻബത്തേരി പാലാവയൽ റോഡിലെ സെൻറ് ജോസഫ് സ്കൂളിനടുത്തെ മതിലിനു മുകളിലൂടെ ഒരു ഭീതിയുമില്ലാതെ പുലി നടന്നു പോവുകയും മതിലിൽ നിന്നു റോഡിൻ്റെ മറുഭാഗത്തേക്കു ചാടി നടന്നു പോവുകയുമായിരുന്നെന്നു ദൃക്സാക്ഷികൾ പറയുന്നു.

റെഡ് അലർട്ട്; കാസർകോട് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം

കാസർകോട്: അടുത്ത മൂന്ന് ദിവസം കാസർകോട് ജില്ലയിൽ റെഡ് അലർട്ടും മഴ അതി ശക്തമാകുമെന്നുള്ള കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പും പരിഗണിച്ച് ബീച്ചുകളിലും റാണിപുരം ഉൾപ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കും യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ കെ ഇമ്പശേഖരൻ അറിയിച്ചു. മുന്നറിയിപ്പുകൾ പിൻവലിക്കുന്നത് വരെ നിയന്ത്രണങ്ങൾ തുടരും.ക്വാറികൾ പ്രവർത്തനം താൽക്കാലികമായി നിർത്തിവക്കണം.അപകട സാധ്യതയുള്ള മരങ്ങൾ, മരച്ചില്ലകൾ എന്നിവ മുറിച്ചു മാറ്റാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും കലക്ടർ നിർദേശിച്ചു.

ചെറുപുഴയിൽ ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു

ചെറുപുഴ: ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു. ചെറുപുഴ മേലെ ബസാറിലെ ഓട്ടോ ഡ്രൈവർ സന്തോഷ്(54) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 5 ന് മലയോര പാതയുടെ പെരിങ്ങാല ഇറക്കത്തിൽ ഓട്ടോറിക്ഷകൾ കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സുനിതയാണ് ഭാര്യ. മക്കൾ: നയന, സജന. മരുമകൻ ജിത്തു. സഹോദരങ്ങൾ: പ്രസാദ്, ഓമന, രമണി, ശൈലജ.

കനത്ത മഴയില്‍ മാത്തിൽ ചൂരലിൽ ചെങ്കൽ ക്വാറിയിൽ മണ്ണിടിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

കണ്ണൂർ: കനത്ത മഴയില്‍ കണ്ണൂരിലെ ചെങ്കല്‍ ക്വാറിയിൽ മണ്ണിടിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. അസം സ്വദേശി ഗോപാല്‍വർമനാണ് ചൂരൽ ഓയോളത്തെ ചെങ്കല്‍ ക്വാറിയിലുണ്ടായ അപകടത്തില്‍ മരിച്ചത്.ടിപ്പർ ഡ്രൈവർ ജിതിന് പരിക്കേറ്റു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. പത്തോളം തൊഴിലാളികൾ ചെങ്കൽ ക്വാറിയിൽ ഉണ്ടായിരുന്നു. ജോലി ചെയ്യുന്നതിനിടെ മണ്ണിടിഞ്ഞു വീഴുകയായിരുന്നു. മരിച്ച ഗോപാലിന്‍റെ മൃതദേഹം പരിയാരം ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരിക്കേറ്റ ജിതിൻ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചീമേനി …

കാസർകോട് മുണ്ട്യത്തടുക്ക സ്വദേശിയായ ഹജ്ജ് തീർഥാടകൻ സൗദിയിൽ മരിച്ചു

കാസർകോട്: ഹജ്ജ് കർമ്മം നിർവഹിക്കാൻ പോയ കാസർകോട് സ്വദേശി സൗദിയിൽ മരിച്ചു. എൻമകജെ പഞ്ചായത്തിലെ ഗുണാജെ മുണ്ട്യത്തടുക്ക സ്വദേശിയും റിട്ട. അധ്യാപകനുമായ ബാപ്പുഞ്ഞി(77) ആണ് മരിച്ചത്. വ്യാഴാഴ്ച ഹറം ശരീഫിനടുത്ത് വച്ചാണ് സംഭവം. മൃതദേഹം വ്യാഴാഴ്ച മദീനയിൽ ഖബറടക്കി. 6 ന് ഭാര്യ ആയിഷ, സഹോദരി മറിയമ്മ എന്നിവരോടൊപ്പമാണ് ഹജ്ജ് കർമ്മത്തിന് പോയത്. ഗുണാജെ വാർഡ് ലീഗ് പ്രസിഡൻ്റ്, പള്ളം ബദർ ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡൻ്റ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ജി.എച്ച്.എസ്.എസ്.കുമ്പള, ആദൂർ ഗവ.ഹയർ …

കണ്ണൂരിലും ദേശീയപാതയിൽ വിള്ളൽ; വിമർശനവുമായി കോടതി

കണ്ണൂർ: പയ്യന്നൂരിലും ദേശീയപാതയിൽ വിള്ളൽ കണ്ടെത്തി. കോത്തായി മുക്കിനും പുതിയങ്കാവിനും ഇടയിൽ ടാറിങ് പൂർത്തിയായ റോഡിൽ 20 മീറ്ററോളം നീളത്തിലാണ് വിള്ളലുണ്ടായത്. ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥർ പരിശോധന നടത്തും. കുപ്പമടക്കമുള്ള പ്രദേശങ്ങളിൽ നേരത്തേ മണ്ണിടിച്ചിൽ ഉൾപ്പെടെ പ്രശ്നങ്ങളുണ്ടായിരുന്നു.കോഴിക്കോട്ട് പലയിടത്തും ദേശീയപാതയിൽ ഇന്ന് വിള്ളൽ കണ്ടെത്തിയിരുന്നു. വെങ്ങളം രാമനാട്ടുകര ബൈപ്പാസ് റൂട്ടിലെ അമ്പലപ്പടി-ചെറുകുളം അടിപ്പാതയിലും തിരുവങ്ങൂർ മേൽപാലത്തിനു മുകളിലുമാണ് പുതുതായി വിള്ളൽ ഉണ്ടായത്.അതിനിടെ ദേശീയ പാതയുടെ തകർച്ചയിൽ ദേശീയ പാത അതോറിറ്റിക്കെതിരെ (എൻഎച്ച്എഐ) ഹൈക്കോടതി രൂക്ഷ വിമർശനം …

പാമ്പുകടിയേറ്റ് മധ്യപ്രദേശിൽ 47 പേർ 280 തവണ മരിച്ചു; സർക്കാർ നഷ്ടപരിഹാരമായി 11.26 കോടി രൂപ അടിച്ചു മാറ്റി

ഭോപാൽ: മധ്യപ്രദേശിലെ സിയോനി ജില്ലയിൽ ഔദ്യോഗിക രേഖകളനുസരിച്ചു പാമ്പുകടിയേറ്റ് ഒരാൾ 30 തവണ മരിച്ചു. ഒരു സ്ത്രീ 29 തവണയും. പാമ്പുകടിയേറ്റ് മരിക്കുന്നവർക്കു സർക്കാർ നൽകുന്ന നഷ്ടപരിഹാരം വ്യാജ ഇടപെടലുകളിലൂടെ തട്ടിയെടുത്തതിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. സംസ്ഥാന ധന വകുപ്പ് ജില്ലയിലെ പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ ആശ്രിതർക്കു നഷ്ടപരിഹാരം നൽകിയതിന്റെ കണക്കുകൾ പരിശോധിച്ചതോടെയാണ് ക്രമക്കേട് കണ്ടെത്തിയത്. 2018 മുതൽ 2022 വരെയാണ് തട്ടിപ്പ് നടന്നത്. 4 ലക്ഷം രൂപയാണ് പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ ആശ്രിതർക്കു നഷ്ടപരിഹാരമായി സർക്കാർ നൽകുന്നത്. ഇതുപ്രകാരം …

‘ചത്താലും വിടില്ലെടാ’; കുത്തിയ ആളെ പിടികൂടി, ഓട്ടോവിളിച്ച് കുത്തേറ്റ 60 കാരന്‍ ആശുപത്രിയിലെത്തി

പാലക്കാട്: കുത്തേറ്റ വയറുമായി ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ 60 കാരനെ കണ്ട് പാലക്കാട് ജില്ലാ ആശുപത്രി അധികൃതര്‍ അമ്പരന്നു. കുത്തിയ ആളെ പിടിച്ച് ഓട്ടോയിലാണ് വയോധികന്‍ ചികിത്സയ്ക്ക് ആശുപത്രിയിലെത്തിയത്. മാട്ടുമന്ത സ്വദേശി കെ.രാധാകൃഷ്ണനാണ് (60) പരുക്കുമായി ആശുപത്രിയിലെത്തിയത്. രാധാകൃഷ്ണനെ കുത്തിപരുക്കേല്‍പ്പിച്ച വടക്കന്തറ സ്വദേശി കൃഷ്ണന്‍കുട്ടിയെ പാലക്കാട് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡിനു സമീപമാണ് കത്തിക്കുത്ത് നടന്നത്. മൂത്രമൊഴിക്കാന്‍ ഓട്ടോ ഡ്രൈവറായ രാധാകൃഷ്ണന്‍ സ്റ്റേഡിയത്തിനോടു ചേര്‍ന്ന ഒഴിഞ്ഞ സ്ഥലത്തെത്തി. വഴിയോരത്ത് തുണിക്കട നടത്തിയിരുന്ന …

മഴ: ദേശീയപാതയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സത്വര ഇടപെടലുകളുമായി ജില്ലാ ഭരണ സംവിധാനം

കാസര്‍കോട്: കാലവര്‍ഷത്തിന്റെ മുന്നോടിയായി ജില്ലയിലെ ദേശീയപാതയില്‍ ഗതാഗതവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനു ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജിതമാക്കി. വിവിധ വകുപ്പ് ജീവനക്കാര്‍ സംയുക്ത പരിശോധന നടത്തുകയും പ്രശ്നങ്ങള്‍ വിലയിരുത്തുകയും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ജില്ലാതലത്തില്‍ കണ്ടിജന്‍സി പ്ലാന്‍ അവതരിപ്പിച്ചു. ജനപ്രതിനിധികള്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ കൂടി ചേര്‍ത്ത് വീണ്ടും സ്ഥലപരിശോധന നടത്തിയതിനെ തുടര്‍ന്ന് നിലവില്‍ ദേശീയപാതയിലെ വിവിധ ഇടങ്ങളിലായി 101 പ്രശ്നങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞു. ഈ പ്രശ്നങ്ങളെല്ലാം ഗൂഗിള്‍ ഷീറ്റില്‍ ഉള്‍പ്പെടുത്തി ഓരോ പ്രശ്നങ്ങളുടെയും നിലവിലെ സ്ഥിതിവിവരങ്ങള്‍ അതില്‍ …

കുമ്പളയിലെ ടോള്‍ ബൂത്ത്; വീണ്ടും പ്രവൃത്തി ആരംഭിക്കാനുള്ള നീക്കം ആക്ഷന്‍ കമ്മിറ്റി തടഞ്ഞു

കാസര്‍കോട്: കുമ്പളയില്‍ നിര്‍ത്തിവച്ച ടോള്‍ ബൂത്ത് നിര്‍മാണ പ്രവൃത്തി വീണ്ടും ആരംഭിക്കാനുള്ള നീക്കം ആക്ഷന്‍ കമ്മിറ്റി തടഞ്ഞു. വെള്ളിയാഴ്ച ഉച്ചയോടെയാണ് ടോള്‍ ബൂത്ത് സ്ഥലത്ത് തൊഴിലാളികള്‍ എത്തിയത്. ഇതറിഞ്ഞ ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ സംഘടിച്ച് സ്ഥലത്തെത്തി. പ്രവൃത്തി അവസാനിപ്പിക്കാന്‍ തൊഴിലാളികളോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനെയും കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയെയും കാണുന്നതുവരെ നിര്‍മാണം നിര്‍ത്തിവക്കാന്‍ കാസര്‍കോട് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു. കളക്ടറുടെ ഈ തീരുമാനത്തിന് വിരുദ്ധമായാണ് ദേശീയപാതാ അധികൃതര്‍ വീണ്ടും നിര്‍മാണവുമായി മുന്നോട്ട് …

മഴ മുന്നറിയിപ്പില്‍ മാറ്റം; നാളെ കാസര്‍കോട് ജില്ലയില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: മഴ മുന്നറിയിപ്പില്‍ മാറ്റം. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മൂന്നു ദിവസം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, …

പേര് ‘ഐസക് ന്യൂട്ടന്‍’; ജോലി അത്ര ശരിയല്ല, അറസ്റ്റില്‍

മലപ്പുറം: സ്‌കൂട്ടറില്‍ മദ്യം എത്തിച്ച് വില്‍പന നടത്തുന്ന വെസ്റ്റ് ബംഗാള്‍ സ്വദേശി പിടിയില്‍. ബര്‍ദ്ദമാന്‍ ഹമീദ്പൂര്‍ ഐസക് ന്യൂട്ടന്‍ (30) നെയാണ് തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. അതിഥി തൊഴിലാളിയായ ഇയാള്‍ കൊടിഞ്ഞി ചെറുപാറയിലും പരിസരപ്രദേശങ്ങളിലുമുള്ള അതിഥി തൊഴിലാളികള്‍ക്കും മറ്റും സ്‌കൂട്ടറില്‍ മദ്യം എത്തിച്ചു കൊടുക്കലാണ് ഇയാളുടെ തൊഴില്‍. പോണ്ടിച്ചേരിയില്‍ മാത്രം വില്‍പന നടത്താനും ഉപയോഗിക്കാനും അനുവാദമുള്ള ഏഴ് ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം പിടിച്ചെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.