സുഹൃത്തിനെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍; പിടിയിലായത് മടിക്കൈയിലെ ഒളികേന്ദ്രത്തില്‍ വച്ച്

 

കാസര്‍കോട്: സുഹൃത്തിനെ പെട്രോള്‍ ബോംബ് എറിഞ്ഞു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി അറസ്റ്റില്‍. ചിറ്റാരിക്കാല്‍, കൂവപ്പാറയിലെ അജേഷി(32)നെയാണ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തത്.
മെയ് 11ന് ആണ് കേസിനാസ്പദമായ സംഭവം. വ്യക്തിവൈരാഗ്യത്തെത്തുടര്‍ന്ന് കൂവപ്പാറയിലെ അഖിലിനു നേരെയാണ് ബോംബേറുണ്ടായത്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ അജേഷ് കര്‍ണ്ണാടകയില്‍ പല സ്ഥലങ്ങളില്‍ മുങ്ങി നടന്നു. അടുത്തിടെയാണ് മടിക്കൈ, അമ്പലത്തുകരയിലെ വാടക വാട്ടിലേക്ക് താമസം മാറിയെത്തിയത്. ഇക്കാര്യം മണത്തറിഞ്ഞാണ് പൊലീസ് സംഘം അജേഷിനെ അറസ്റ്റു ചെയ്തത്. ചിറ്റാരിക്കാല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ രാജീവന്‍ വലിയവളപ്പില്‍, എ.എസ്.ഐ ഷാജു, സി.വി ബാബുരാജ്, എസ്.പി.ഒ ജയരാജന്‍, ഹോം ഗാര്‍ഡ് ജോസ് തോമസ് എന്നിവരും പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.

 

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page