ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് അധ്യാപകന്‍ തടഞ്ഞുവച്ചു; 16 കാരന്‍ ജീവനൊടുക്കി

സ്‌കൂള്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് 16 കാരന്‍ ജീവനൊടുക്കി. കര്‍ണാടക ബൈന്ദൂര്‍ ഷിരുരു സ്വദേശി നിതിന്‍ ആചാരി ആണ് മരിച്ചത്. ബൈന്ദൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നിന്ന് എസ്എസ്എല്‍സി പരീക്ഷ വിജയിച്ചിരുന്നു. ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റിനുവേണ്ടി സ്‌കൂളിലെത്തിയ നിതിനെ ഒരു അധ്യാപകന്‍ ശകാരിച്ചതാണ് കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്ന് കുടുംബം പറയുന്നു. സംഭവസ്ഥലത്ത് നിന്ന് മരണക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സ്‌കൂളിലെ സിസിടിവിയും ടോയ്ലറ്റ് ഗേറ്റും തകര്‍ത്തത് താനാണെന്ന് അധ്യാപകന്‍ ആരോപിച്ചതായി കുറിപ്പില്‍ പറയുന്നു. രക്ഷിതാക്കളെ കൂട്ടിവന്ന് പിഴയടച്ചാല്‍ മാത്രമേ ടിസി തരികയുള്ളൂവെന്ന് സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധം പിടിച്ചുവെന്നും പറയുന്നു. നിരപരാധിയായ എന്നെ അധ്യാപകന്‍ മനപ്പൂര്‍വം അക്രമിയാക്കുകയാണ്. എന്നിട്ടും കുറ്റപ്പെടുത്തുന്നത് തുടര്‍ന്നുവെന്നും കത്തില്‍ പറയുന്നു. നിതിന്റെ ആത്മഹത്യ സംബന്ധിച്ച് ബൈന്ദൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അധ്യാപകര്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിന് കേസെടുക്കണമെന്ന് മാതാപിതാക്കള്‍ ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page