ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

കോട്ടയം : കോട്ടയം ഭരണങ്ങാനത്ത് ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. പൊരിയത്ത് സിബിച്ചന്റെ മകള്‍ ഹെലൻ അലക്സിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.എട്ടാം ക്ളാസ് വിദ്യാര്‍ഥിനിയാണ്. ഏറ്റുമാനൂരിന് സമീപം മീനച്ചിലാര്‍ വേണാട്ടുമാലി കടവില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.കുട്ടി വീണയിടത്തുനിന്നും 25 കിലോമീറ്ററുകള്‍ക്ക് അകലെ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. പുഴയിലൂടെ ഒഴുകിവരുന്ന നിലയിലായിരുന്നു മൃതദേഹം.

ബുധനാഴ്ച വൈകീട്ട് അഞ്ചോടെ ചിറ്റാനപ്പാറയ്ക്ക് സമീപമാണ് സംഭവം. ചിറ്റാനപ്പാറ-അയ്യമ്ബാറ റോഡില്‍ മഴവെള്ളപ്പാച്ചിലില്‍ കാല്‍വഴുതിയ വിദ്യാര്‍ഥിനി കുന്നനാകുഴി കൈത്തോട്ടിലേക്ക് വീഴുകയായിരുന്നു. പ്രദേശത്ത് കനത്തമഴയായതിനാല്‍ പാലാ അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേര്‍ന്ന് കണ്ടെത്താനായിരുന്നില്ല. വ്യാഴാഴ്ച രാവിലെയോടെ തിരച്ചില്‍ വീണ്ടും ആരംഭിക്കുകയായിരുന്നു.

ഹെലൻ ഉള്‍പ്പെടെ രണ്ട് കുട്ടികള്‍ ഓട്ടോറിക്ഷയിലാണ് സംഭവസ്ഥലത്തു വന്നിറങ്ങിയത്. തോട്ടിലെ വെള്ളം റോഡില്‍ക്കയറി ഒഴുകുകയായിരുന്നു. ഇരുവരും ശക്തമായ ഒഴുക്കില്‍പെട്ട് റോഡില്‍തന്നെ വീണു. ഈ സമയം ഇതുവഴി കടന്നുപോയ സ്കൂള്‍ബസിലെ ഡ്രൈവര്‍ അപകടംകണ്ട് കുട്ടികളെ രക്ഷിക്കാൻ ഓടിയെത്തി പിടിച്ചെങ്കിലും ഹെലൻ പിടിവിട്ട് ഒഴുക്കില്‍പെടുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page