നായ കുരച്ചതിനെ ചൊല്ലി വധുവിന്റേയും വരന്റേയും കുടുംബങ്ങള്‍ തമ്മില്‍ പൊരിഞ്ഞ അടി; വിവാഹം മുടങ്ങി, പിന്നാലെ വന്‍ ട്വിസ്റ്റ്

ല ക്‌നൗ: നായയുടെ കുരച്ചിനെ ചൊല്ലിയുള്ള ബഹളത്തിന് പിന്നാലെ വിവാഹം മുടങ്ങിയ വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഉത്തര്‍പ്രദേശിലെ ഫത്തേപ്പുര്‍ ജില്ലയിലുള്ള സുമിത്തിന്റെയും തനുവിന്റെയും വിവാഹമാണ് ഒരു നായയുടെ കുരച്ചിലിനെ ചൊല്ലി അടിയില്‍ കലാശിച്ച് തകര്‍ന്നത്.വിവാഹം ആഘോഷപൂര്‍വം നടത്താനുള്ള എല്ലാ തയാറെടുപ്പുകളും കുടുംബം നടത്തിയിരുന്നു. വരന്റെ കുടുംബം വിവാഹ ചടങ്ങുകള്‍ക്കായി വധുവിന്റെ വീട്ടിലേക്കെത്തുകയും ചെയ്തു. വിവാഹം പ്രമാണിച്ച് തനുവിന്റെ വീട്ടിലെ വളര്‍ത്തുനായയെ വേദിയില്‍ നിന്നും അല്‍പം അകലെയാണ് കെട്ടിയിട്ടിരുന്നത്. അതിഥികള്‍ എത്തുമ്പോള്‍ കുരയ്ക്കുന്നതിനാലാണ് നായയെ മാറ്റി കെട്ടിയത്. …

ഏകത സമ്മേളനത്തില്‍ പങ്കെടുത്ത സിപിഐ പ്രാദേശിക നേതാവ് സുന്ദരി ഷെട്ടിയോട് പാര്‍ട്ടി നേതൃത്വം വിശദീകരണം തേടി

മഞ്ചേശ്വരം: ഹൊസങ്കടിയില്‍ നടന്ന ഏകത സമ്മേളനത്തില്‍ പങ്കെടുത്ത സിപിഐ പ്രാദേശിക നേതാവും മീഞ്ച പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ സുന്ദരി ഷെട്ടിയോട് സിപിഐ നേതൃത്വം വിശദീകരണം ആവശ്യപ്പെട്ടു. ഇത്തവണ കടമ്പാര്‍ വാര്‍ഡില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഇവര്‍ മത്സരിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയായിരുന്നു. യോഗത്തില്‍ പങ്കെടുത്തതിന്റേയും പ്രസംഗിക്കുന്നതിന്റേയും ചിത്രങ്ങള്‍ വൈറലായിട്ടുണ്ട്.

ഇനി കേരള അല്ല ‘കേരളം’; ബില്ലിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി

ന്യൂഡല്‍ഹി: കേരള മാറ്റി കേരളം ആക്കാനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഭരണഘടന ഭേദഗതി ബില്‍ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തില്‍ അവതരിപ്പിക്കാനാണ് സാധ്യത. ഭരണഘടനയില്‍ കേരളയ്ക്ക് പകരം കേരളം എന്ന് നിര്‍ദ്ദേശിക്കുന്ന ബില്ലാണ് മന്ത്രിസഭാ യോഗം അംഗീകരിച്ചത്. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ സേവതീര്‍ത്ഥില്‍ ചേര്‍ന്ന ആദ്യ ക്യാബിനറ്റ് യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. സേവതീര്‍ത്ഥിലെ ആദ്യ തീരുമാനം എന്ന പേരിലും ബില്‍ ചരിത്രത്തില്‍ ഇടം പിടിക്കും. കേരള എന്ന് ഇംഗ്ലീഷിലും കേരള്‍ എന്ന് ഹിന്ദിയിലും …

ബാല്‍ക്കണിയില്‍ വീണുപോയ സാരിയെടുക്കാന്‍ മകന്റെ ജീവിതം പണയംവച്ച് അമ്മ കാണിച്ച സാഹസത്തിന്റെ വീഡിയോ വൈറല്‍; ഉയരുന്നത് വ്യാപക വിമര്‍ശനം

ഫരീദാബാദ്: ബാല്‍ക്കണിയില്‍ വീണുപോയ സാരിയെടുക്കാന്‍ മകന്റെ ജീവിതം പണയംവച്ച് അമ്മ കാണിച്ച സാഹസത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ഫരീദാബാദിലെ ഒരു വലിയ കെട്ടിടത്തിന്റെ ഒമ്പതാം നിലയിലെ ബാല്‍ക്കണിയില്‍ വീണുപോയ സാരി എടുക്കാനാണ് മകനെ വച്ച് അമ്മ സാഹസം നടത്തിയത്. ഉണക്കാനിട്ട സാരി ചെന്നുവീണ അപ്പാര്‍ട്ട്‌മെന്റ് താമസക്കാരില്ലാതെ പൂട്ടിക്കിടക്കുകയാണ്. പത്താം നിലയിലാണ് യുവതി താമസിക്കുന്നത്. ഈ ബാല്‍ക്കണിയില്‍നിന്ന് മറ്റൊരു സാരി ഉപയോഗിച്ച് മകന്റെ അരയില്‍ കെട്ടിയിട്ടശേഷം അമ്മ താഴേക്ക് ഇറക്കി വിടുകയായിരുന്നു. …

തണുത്ത് മരവിച്ച നായയെ പുതപ്പിച്ചതിന് ഡെലിവറി ബോയിയെ മാനേജ്‌മെന്റ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു; വ്യാപക പ്രതിഷേധം

മോസ്‌കോ: തണുത്ത് മരവിച്ച നായയെ പുതപ്പിച്ചതിന് ഡെലിവറി ബോയിയെ മാനേജ്‌മെന്റ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. പ്രമുഖ പിസ്സ ശൃംഖലയായ ‘ഡോഡോ പിസ്സ’യുടെ ചെല്യാബിന്‍സ്‌ക് നഗരത്തിലെ ശാഖയിലാണ് സംഭവം. മിഖായേല്‍ സാവിറ്റ്സ്‌കി എന്ന ഡെലിവറി ജീവനക്കാരനെയാണ് മാനേജര്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. മൈനസ് 20 ഡിഗ്രി തണുപ്പില്‍ മരവിച്ചു നിന്ന തെരുവ് നായയെ പുതപ്പിച്ചതാണ് മാനേജരെ പ്രകോപിപ്പിച്ചത് എന്ന് പറയുന്നു. സംഭവം പുറത്തുവന്നതിന് പിന്നാലെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ഒന്നര വര്‍ഷമായി ഈ പിസ്സ ഷോപ്പിന് മുന്നിലാണ് …

തീരദേശ സംരക്ഷണം:കേന്ദ്ര ബഡ്ജറ്റ് ‘ആമ’യിലൊതുങ്ങി, കേരളം ഫണ്ടില്ല പല്ലവിയില്‍, ഈ വര്‍ഷവും കടലാക്രമണ ആശങ്കയില്‍ തീരദേശവാസികള്‍

കാസര്‍കോട് : വരാനിരിക്കുന്ന കാലവര്‍ഷം കടലോര വാസികളെ ഭയപ്പെടുത്തുന്നു. മഴയെതുന്നതോര്‍ത്തു ഇവര്‍ക്ക് നെഞ്ചിടിപ്പ് വര്‍ദ്ധിക്കുന്നു. വീട് നഷ്ടപ്പെട്ടവര്‍, ജീവന്‍ നഷ്ടപ്പെട്ടവര്‍, തൊഴില്‍ ഉപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍, സ്ഥലം നഷ്ടപ്പെട്ടവര്‍ എന്നിങ്ങനെ നഷ്ടങ്ങളുടെ കണക്കാണ് ഓരോ വര്‍ഷവും തീരദേശ ജനതപറയുന്നത്. ഇതിന് ശാശ്വതമായ പരിഹാരം കാണാന്‍ വര്‍ഷങ്ങളായി തീരദേശ ജനത അധികൃതരെ കാണുന്നു, നിവേദനങ്ങള്‍ നല്‍കുന്നു, മന്ത്രിമാരെയും ജനപ്രതിനിധികളെയും കാണുന്നു. ജില്ലാ ഭരണകൂടവും, റവന്യൂ ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും കടലാക്രമണ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചുപോകുന്നു. എന്നാല്‍ സമഗ്രമായ തീര സംരക്ഷണത്തിനായുള്ള ശാസ്ത്രീയ പദ്ധതികളൊന്നും …

കായംകുളത്ത് നവജാത ശിശു മരിച്ചു; ചികിത്സാ പിഴവെന്ന് കുടുംബം

കായംകുളം: കായംകുളത്ത് നവജാത ശിശു മരിച്ചു. അജീഷ്- അതുല്യ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ചികിത്സാ പിഴവെന്നാണ് കുടുംബത്തിന്റെ ആരോപണം. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിക്കെതിരെ കുടുംബം പരാതി നല്‍കി. കുഞ്ഞിന് വിദഗ്ധ ചികിത്സ വേണമെന്ന് ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജിലെത്തിച്ചു. അപ്പോഴേക്കും കുഞ്ഞ് മരിച്ചതായി ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കി ഒരു വര്‍ഷം: ബദല്‍ സംവിധാനത്തിന് നടപടിയില്ല, കെട്ടിട നിര്‍മ്മാണത്തിന് ഫണ്ടുമില്ല, ആരോഗ്യ-വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ദുരിതത്തില്‍

കുമ്പള/മൊഗ്രാല്‍: കഴിഞ്ഞ മഴക്കാലത്ത് കോട്ടയത്ത് സര്‍ക്കാര്‍ ആശുപത്രി കെട്ടിടം നിലം പതിച്ചതോടെ പരിശോധനയുടെ ഭാഗമായി സംസ്ഥാനത്തൊട്ടുക്കും നിരവധി ആരോഗ്യ- വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പൂട്ടിട്ടെങ്കിലും ബദല്‍ നടപടിയില്ലാതെ രോഗികളും വിദ്യാര്‍ഥികളും വിഷമിക്കുന്നു. കാലപ്പഴക്കവും ചോര്‍ന്നൊലിക്കുന്നതുമായ കെട്ടിടങ്ങളാണ് അടച്ചുപൂട്ടിയത്. എന്നാല്‍ പകരം നടപടിയില്ലാത്തതു ജനങ്ങള്‍ക്ക് ദുരിതം വര്‍ധിപ്പിക്കുന്നു.കാസര്‍കോട് ജില്ലയിലും ഇത്തരം സ്ഥാപനങ്ങള്‍ക്ക് താഴ് വീണിരുന്നു. കുമ്പളയില്‍ പ്രവര്‍ത്തിച്ചുവരുന്ന സര്‍ക്കാര്‍ ബ്ലോക്ക് ഫാമിലി ഹെല്‍ത്ത് സെന്റര്‍ (ബി എഫ് എച്ച് സി) കെട്ടിടം ഒഴിപ്പിച്ചു. ഇവിടെയുണ്ടായിരുന്ന ഡ്രസ്സിംഗ്- ഇഞ്ചക്ഷന്‍ റൂമും, ഫാര്‍മസിയും …

‘നീറ്റ് പരീക്ഷ എഴുതാന്‍ നിരന്തരം സമ്മര്‍ദം’; പിതാവിനെ വെടിവച്ച് കൊലപ്പെടുത്തിയശേഷം ശരീരം വെട്ടിനുറുക്കി വീപ്പയില്‍ സൂക്ഷിച്ചു; മകന്‍ അറസ്റ്റില്‍

ലക്‌നൗ: നീറ്റ് പരീക്ഷ എഴുതാന്‍ നിരന്തരം സമ്മര്‍ദം ചെലുത്തിയ പിതാവിനെ വെടിവച്ച് കൊലപ്പെടുത്തിയശേഷം ശരീരം വെട്ടിനുറുക്കി വീപ്പയില്‍ സൂക്ഷിച്ച കേസില്‍ മകന്‍ അറസ്റ്റില്‍. ലക്‌നൗ സ്വദേശി മാനവേന്ദ്ര പ്രതാപിനെ(50) കൊലപ്പെടുത്തിയ കേസില്‍ 21 കാരനായ മകന്‍ അക്ഷിത് പ്രതാപ് ആണ് അറസ്റ്റിലായത്. ഫെബ്രുവരി 20 നാണ് വര്‍ധമാന്‍ പാത്തോളജി ഉടമയായ മാനവേന്ദ്ര പ്രതാപ് സിംഗിന്റെ മൃതദേഹം വീട്ടിലെ വീപ്പയില്‍ നിന്ന് കണ്ടെടുത്തത്. തുടര്‍ന്ന് മകന്‍ അക്ഷിത് പ്രതാപിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ക്രൂരമായ കൊലപാതക വിവരം …

കെ എസ് ടി പി റോഡിന്റെ ശോചനീയാവസ്ഥ; യൂത്ത് കോണ്‍ഗ്രസ് പൊതുമരാമത്ത് ഓഫീസ് ഉപരോധിച്ചു; പൊലീസെത്തി ബലം പ്രയോഗിച്ചു മാറ്റി

കാസര്‍കോട്: കാസര്‍കോട്- കാഞ്ഞങ്ങാട് കെ എസ് ടി പി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പുലിക്കുന്നിലെ പൊതുമരാമത്ത് ഓഫീസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് അസംബ്ലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ഉപരോധസമരം. പൊലീസെത്തി സമരക്കാരെ അറസ്റ്റു ചെയ്തു നീക്കി.സമരത്തിന് നേതാക്കളായ അബ്ദുള്ള എടച്ചേരി, സാഹിദ് പുലിക്കുന്ന്‌, മനാഫ് മധൂര്‍, സജീര്‍, നരസിംഹ, സലാം നേതൃത്വം നല്‍കി.

സുഹൃത്തുക്കള്‍ക്കൊപ്പം നടന്നു പോകുന്നതിനിടയില്‍ ഐഐടി വിദ്യാര്‍ഥിനിക്ക് തലയ്ക്കടിയേറ്റു; അജ്ഞാതനെ പൊലീസ് തെരയുന്നു

പാലക്കാട്: സുഹൃത്തുക്കള്‍ക്കൊപ്പം നടന്നു പോകുന്നതിനിടയില്‍ ഐഐടി വിദ്യാര്‍ഥിനിക്ക് തലയ്ക്കടിയേറ്റു. പാലക്കാട് കഞ്ചിക്കോട് ഐഐടിയിലെ ഡാറ്റ സയന്‍സ് എന്‍ജിനീയറിങ് നാലാം വര്‍ഷ വിദ്യാര്‍ഥിനിയായ സേലം സ്വദേശിനി അശ്വിനി കണ്ണനാണ് അപ്രതീക്ഷിതമായി തലയ്ക്ക് അടിയേറ്റത്. സുഹൃത്തുക്കള്‍ക്കൊപ്പം ഡൈനിങ് ഹാളിലേക്ക് നടന്നു പോകുമ്പോഴാണ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ കോയമ്പത്തൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ കസബ പൊലീസ് അന്വേഷണം ആരംഭിച്ചു. അടിച്ചയാളെ അറിയില്ലെന്നും കണ്ടില്ലെന്നുമാണ് അടിയേറ്റ കുട്ടിയും കൂടെയുണ്ടായിരുന്നവരും പറയുന്നത്. അജ്ഞാതനെ കണ്ടെത്താന്‍ ക്യാമ്പസിലെ …

മകന്‍ ജീവനൊടുക്കിയ വിഷമം; പിതാവ് കിണറ്റില്‍ ചാടി ജീവനൊടുക്കി, സംഭവം ബേഡകം ശങ്കരംപാടിയില്‍

കാസര്‍കോട്: മകന്‍ തൂങ്ങി മരിച്ചതിന്റെ മനോവിഷമത്തിലാണെന്നു പറയുന്നു, പിതാവ് കിണറ്റില്‍ ചാടി ജീവനൊടുക്കി. ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ശങ്കരംപാടി, കൊരമ്പാറയിലെ എ ബാലകൃഷ്ണന്‍ നായര്‍ (70) ആണ് ജീവനൊടുക്കിയത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം കിണറ്റില്‍ നിന്നു പുറത്തെടുത്തത്. ബേഡകം പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.ജനുവരി 31ന് ബാലകൃഷ്ണന്‍ നായരുടെ മകന്‍ മണികണ്ഠനെ (47) അഡൂര്‍, പാണ്ടിവനത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിനു ശേഷം ബാലകൃഷ്ണന്‍ നായര്‍ മാനസിക വിഷമത്തിലായിരുന്നുവത്രെ. …

ശബരിമലയില്‍ ഇനി സ്വര്‍ണമെന്തെങ്കിലും ബാക്കിയുണ്ടോ? സ്വര്‍ണക്കൊള്ളക്കേസില്‍ സുപ്രീംകോടതിയുടെ പരിഹാസ ചോദ്യം

ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ സുപ്രീം കോടതിയുടെ പരിഹാസ ചോദ്യം. ബാക്കി എന്തെങ്കിലും സ്വര്‍ണം ശബരിമലയില്‍ അവശേഷിക്കുന്നുണ്ടോ എന്നാണ് കോടതി ചോദിച്ചത്.കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍ ഇത് ചോദിക്കാതിരിക്കാനാകില്ലെന്ന് പറഞ്ഞാണ് ജസ്റ്റിസ് സതീശ് ചന്ദ്രശര്‍മ ശബരിമലയില്‍ സ്വര്‍ണം വല്ലതും ബാക്കിയുണ്ടോ എന്ന് ചോദിച്ചത്. അറസ്റ്റ് ചോദ്യം ചെയ്ത് പങ്കജ് ഭണ്ഡാരി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ദിപാങ്കര്‍ ദത്തയും സതീഷ് ചന്ദ്ര ശര്‍മയും അടങ്ങിയ ബെഞ്ച് സ്വര്‍ണക്കൊള്ളയ്ക്കെതിരെ പരിഹാസ പരാമര്‍ശം നടത്തിയത്. പങ്കജ് ഭണ്ഡാരിയുടെ ജാമ്യ ഹര്‍ജി സുപ്രീംകോടതി മാര്‍ച്ച് …

സംസ്ഥാന സര്‍ക്കാരിന് ആശ്വാസം: നവകേരള സര്‍വെ തടഞ്ഞ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു

ന്യൂഡല്‍ഹി: നവകേരള സര്‍വെ തടഞ്ഞ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. സുപ്രീം കോടതി വിധി സംസ്ഥാന സര്‍ക്കാരിന് ആശ്വാസമാണ്. സര്‍വേയില്‍ അപാകതയെന്തെന്ന് സുപ്രീം കോടതി ചോദിച്ചു. ക്ഷേമ പദ്ധതികള്‍ എങ്ങനെ നടക്കുന്നു എന്നറിയാന്‍ സംസ്ഥാന സര്‍ക്കാരിന് അവകാശമുണ്ട്. അത് എങ്ങനെ മെച്ചപ്പെടുത്താം എന്ന് സര്‍ക്കാരിന് പരിശോധിക്കാം എന്ന് കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതി ഉത്തരവിന് പിന്നാലെ നിര്‍ത്തിവച്ച സര്‍വെയുമായി ഇനി സര്‍ക്കാരിന് മുന്നോട്ടു പോകാന്‍ കഴിയും. ഭരണ നിര്‍വഹണത്തെ ബാധിക്കുന്ന വിധിയെന്നാണ് ഇതിനോട് മന്ത്രി പി. …

വിവാഹാഘോഷങ്ങളുടെ ചിത്രങ്ങള്‍ പങ്കുവച്ച് റാപ്പര്‍ വേടന്‍

തൃശൂര്‍: വിവാഹാഘോഷങ്ങളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച് റാപ്പര്‍ വേടന്‍. തൃശൂര്‍ സബ് റജിസ്ട്രാര്‍ ഓഫിസില്‍ വച്ചാണ് ഇരുവരും വിവാഹിതരാകുന്നത്. വേടനും പ്രതിശ്രുത വധു നവമി ലതയും സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് പങ്കുവച്ചത്. ചിത്രങ്ങള്‍ വളരെ പെട്ടെന്ന് തന്നെ വൈറലായി. ഇന്ത്യന്‍ ഭരണഘടനയെ സാക്ഷിയാക്കി വളരെ ലളിതമായ ചടങ്ങോടെയാണ് വിവാഹം നടക്കുകയെന്ന് വേടന്‍ പറഞ്ഞു. എഴുത്തുകാരിയാണ് നവമി ലത. ഇരുവരും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. പൊതുവേദികളില്‍ വേടനൊപ്പം നവമി ലതയും എത്താറുണ്ടായിരുന്നു. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സ്വീകരിക്കാന്‍ …

റെയില്‍വേ ട്രാക്കിന് സമീപം കണ്ടെത്തിയത് കോട്ടയം സ്വദേശിനിയുടെ മൃതദേഹം;കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു

കൊച്ചി: വൈറ്റില റെയില്‍വേ ട്രാക്കിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു. മരിച്ചത് കോട്ടയം സ്വദേശിനി സുധ ബേബിയാണെന്നും സംഭവം കൊലപാതകമെന്നും പൊലീസ് സ്ഥിരീകരിച്ചു. സമീപത്തുനിന്ന് കണ്ടെത്തിയ ഫോണിലെ സിം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇവര്‍ തന്നെയാണോ കൊല്ലപ്പെട്ടതെന്ന അന്വേഷണത്തിലാണ് പൊലീസ്. ചൊവ്വാഴ്ച രാവിലെയാണ് യുവതിയുടെ മൃതദേഹം ട്രാക്കിനടുത്ത് കിടക്കുന്ന വിവരം ലോക്കോ പൈലറ്റ് പൊലീസ് സ്റ്റേഷനില്‍ വിളിച്ചറിയിച്ചത്. തുടര്‍ന്ന് പൊലീസെത്തി പരിശോധിച്ചപ്പോള്‍ ട്രെയിനില്‍ നിന്ന് വീണുള്ള മരണമല്ലെന്ന് വ്യക്തമായി. മുഖത്തും ശരീരത്തിലും …

പെരിയ, കായക്കുളത്തെ കെ ജനാര്‍ദ്ദനന്‍ അന്തരിച്ചു

കാസര്‍കോട്: പെരിയ, കായക്കുളം, വടക്കുപ്പുറം, കപ്പാത്തിക്കാലിലെ കെ ജനാര്‍ദ്ദനന്‍(71) അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.ഭാര്യ: സരോജനി. മക്കള്‍: ശ്രീജിത്ത്, ശ്രീരാജ് (ഗള്‍ഫ്). മരുമകള്‍: നിത്യ. സഹോദരങ്ങള്‍: ഓമന, നളിനി, പരേതരായ ശ്രീധരന്‍, ഗംഗാധരന്‍, രത്‌നാകരന്‍, വിജയന്‍, ലക്ഷ്മി.സംസ്‌ക്കാരം ചൊവ്വാഴ്ച രാത്രി 9.30ന് നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ്; വെള്ളരിക്കുണ്ട് സ്വദേശിയുടെ 87,31,000 രൂപ സ്വാഹ

കാസര്‍കോട്: ഓണ്‍ലൈന്‍ ട്രോഡിംഗ് വഴി വലിയ വൻ ലാഭം വാഗ്ദാനം ചെയ്ത് 87,31,000 രൂപ തട്ടിയെടുത്തതായി പരാതി. വെള്ളരിക്കുണ്ട്, തവളക്കുണ്ടിലെ ജനാര്‍ദ്ദനന്റെ പരാതിയില്‍ കാസര്‍കോട് സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.2025 ഡിസംബര്‍ 18 മുതല്‍ 2026 ഫെബ്രുവരി 16 വരെയുള്ള ദിവസങ്ങളിലായി ഫേസ്ബുക്ക്, വാട്‌സ്ആപ്പ് എന്നിവ വഴി ബന്ധപ്പെട്ട് അമിതലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്നാണ് കേസ്. പലതവണകളായി വിവിധ അക്കൗണ്ടുകളിലേയ്ക്ക് 87,04,000 രൂപ അയപ്പിക്കുകയായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു. അതിനുശേഷം 27,000 രൂപ മാത്രം തിരികെ …