പാലക്കാട്: ചിറ്റൂരില്‍ ബന്ധുവിനെ യുവാവ് താക്കോല്‍ കൊണ്ട് കുത്തിക്കൊന്നു. പൊല്‍പ്പുള്ളി സ്വദേശി ശരത്(35) ആണ് മരിച്ചത്. സംഭവത്തില്‍ വേര്‍കോലി സ്വദേശി പ്രമോദിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രമോദിന്റെ ഭാര്യയുടെ സഹോദരി ഭര്‍ത്താവാണ് കൊല്ലപ്പെട്ട ശരത്. കുടുംബ പ്രശ്‌നത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം. പ്രതി പ്രമോദ് ഏറെക്കാലമായി ഭാര്യയുമായി പിരിഞ്ഞ് കഴിയുകയാണ്. പ്രമോദിന്റെ കുട്ടിയെ ബന്ധുവായ ശരത്ത് സ്‌കൂളില്‍ നിന്ന് വിളിക്കാന്‍ വന്ന സമയത്താണ് ബൈക്കിന്റെ താക്കോല്‍ കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചത്. കഴുത്തിനാണ് കുത്തേറ്റത്. പൊല്‍പ്പുള്ളി കെവിഎം സ്‌കൂളിന് മുന്നില്‍ വെച്ചാണ് സംഭവം. ഉടന്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഏഴുമണിയോടെ മരിക്കുകയായിരുന്നു. പൊല്‍പ്പുള്ളി പഞ്ചായത്തിലെ ആറാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു കൊലപാതകം നടത്തിയ പ്രമോദ്. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.







