വ്യാജ രേഖകൾ ചമച്ച്പാസ്പോർട്ട് വെരിഫിക്കേഷൻ;പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ

മംഗളൂരു: അധികാരികളിൽ നിന്ന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനു വ്യാജ രേഖകൾ നിർമ്മിച്ച് വെരിഫിക്കേഷൻ രേഖകളിൽ കൃത്രിമം കാണിച്ചുവെന്നതിന് വിട്ടൽ പൊലീസ് ഒരു കോൺസ്റ്റബിളിനെയും പാസ്‌പോർട്ട് അപേക്ഷകനെയും അറസ്റ്റ് ചെയ്തു.വിട്ടൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരനാണെന്ന് അവകാശപ്പെടുന്ന ശക്തിദാസ് , കോൺസ്റ്റബിൾ എന്നിവർക്ക് എതിരെയാണ് കേസ്.ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തി.ശക്തി ദാസ് എന്നയാൾ കഴിഞ്ഞ ഫെബ്രുവരിയിൽ പാസ്‌പോർട്ടിന് അപേക്ഷിച്ചതായി പൊലീസ് പറഞ്ഞു .പരിശോധനയിൽ അപേക്ഷയിൽ പരാമർശിച്ച വിലാസം ഔദ്യോഗിക രേഖകളുമായി പൊരുത്തപ്പെടുന്നില്ലെന്ന് കണ്ടെത്തി. തുടർന്ന് അപേക്ഷ ശുപാർശ ചെയ്തില്ല.പിന്നീട് ശക്തിദാസ് …

തെയ്യം കാണാനെത്തി ബോളിവുഡ് താരം മനീഷ കൊയ്‌രാള

കാസര്‍കോട്: ബോംബെ എന്ന സിനിമയിലൂടെ മലയാളിക്ക് പരിചിതയായ ബോളിവുഡ് താരം മനീഷ കൊയ്‌രാള തെയ്യം കാണാനെത്തി. ഉദുമ ആറാട്ടുകടവ് കണ്ണംകുളം രക്തേശ്വരി ക്ഷേത്രത്തിലെ കളിയാട്ടം കാണാനാണ് താരം എത്തിയത്. മനീഷയുടെ മാതാവ് സുഷമ കൊയ്‌രാളക്കൊപ്പമാണ് ക്ഷേത്ര സന്നിധിയിലെത്തിയത്. രക്തേശ്വരിയുടെയും വിഷ്ണുമൂര്‍ത്തിയുടെയും കോലങ്ങള്‍ അരങ്ങിലെത്തിയപ്പോള്‍ അതു മനംകുളിര്‍ക്കെ കണ്ട് അനുഗ്രഹവും വാങ്ങി നിര്‍വൃതിയോടെയാണ് താരം മടങ്ങിയത്. ബോംബെ സിനിമയുടെയും ബിആര്‍ഡിസിയുടെയും 30-ാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനാണ് മനീഷയും കുടുംബവും ബേക്കലിലെത്തിയത്. ബിആര്‍ഡിസി അധികൃതര്‍ തെയ്യങ്ങളെക്കുറിച്ച് വിവരിച്ചതോടെയാണ് നടിക്ക് തെയ്യം കാണാന്‍ …

വസതിയില്‍ അതിക്രമിച്ച് കയറി ഡ്രോണ്‍ ഉപയോഗിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു; മാധ്യമങ്ങള്‍ക്കെതിരെ പരാതി നല്‍കി ദിലീപിന്റെ സഹോദരി

കൊച്ചി: വസതിയില്‍ അതിക്രമിച്ച് കയറി ഡ്രോണ്‍ ഉപയോഗിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച സംഭവത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ പരാതി നല്‍കി നടന്‍ ദിലീപിന്റെ സഹോദരി എസ്. ജയലക്ഷ്മി സുരാജ്. റിപ്പോര്‍ട്ടര്‍ ടിവി, ഏഷ്യാനെറ്റ് ന്യൂസ് എന്നീ ചാനലുകള്‍ക്കും മേധാവികള്‍ക്കുമെതിരെ നിയമനടപടി ആവശ്യപ്പെട്ടാണ് ആലുവ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്ക് പരാതി നല്‍കിയത്. 2025 ഡിസംബര്‍ 8 ന് ആലുവയിലെ ‘പത്മസരോവരം’ എന്ന വസതിയില്‍ അതിക്രമിച്ചു കയറി ഡ്രോണ്‍ ഉപയോഗിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ഉള്‍പ്പെടെയുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി …

വിജയ് ഹസാരെ ട്രോഫി; ഡല്‍ഹി- ആന്ധ്ര മത്സരം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്നും മാറ്റി

ബെംഗളൂരു: ബുധനാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഡല്‍ഹിയും ആന്ധ്രയും തമ്മില്‍ നടക്കേണ്ടിയിരുന്ന വിജയ് ഹസാരെ ട്രോഫി മത്സരം സുരക്ഷാപരമായ കാരണങ്ങളാല്‍ മാറ്റിവെച്ചു. മത്സരം നടത്താനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയശേഷമാണ് അപ്രതീക്ഷിതമായി വേദി മാറ്റിയത്. കാണികളെ പ്രവേശിപ്പിക്കാതെ മത്സരം നടത്താനായിരുന്നു കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ പദ്ധതിയിട്ടിരുന്നതെങ്കിലും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ മത്സരം നടത്താനാവില്ലെന്ന് വിദഗ്ദ സമിതി റിപ്പോര്‍ട്ട് നല്‍കി. ഇതോടെയാണ് വേദി മാറ്റിയത്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയതില്‍ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സുരക്ഷാ സമിതി മത്സരത്തിന് അനുമതി നിഷേധിച്ചത്. മത്സരത്തില്‍ ഡല്‍ഹിക്കായി …

എസ്‌ഐആര്‍ കരടു വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു; കാസര്‍കോട്ടെ 5 നിയമസഭാ മണ്ഡലങ്ങളില്‍ 56911 വോട്ടര്‍മാര്‍ കുറഞ്ഞു

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ എസ്‌ഐആര്‍ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു.പട്ടികയുടെ പകര്‍പ്പു രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കു കലക്ടറേറ്റില്‍ ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ വിതരണം ചെയ്തു. ഓണ്‍ലൈനിലും പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.പട്ടികയില്‍ പേരു വന്നിട്ടുണ്ടോ എന്ന് മുഴുവന്‍ സമ്മതിദായകരും ഉറപ്പാക്കണമെന്നു ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. കരടുപട്ടികയില്‍ പേരില്ലാത്തവര്‍ ജനുവരി 14നുള്ളില്‍ അതു സംബന്ധിച്ച് അധികൃതര്‍ക്കു പരാതി നല്‍കണം. ഇത്തരക്കാരെ സംബന്ധിച്ച വിവരങ്ങള്‍ പരിശോധിച്ചു 22നു തിരുത്തിയ പട്ടിക പുറത്തിറക്കും. ഇന്നു പ്രസിദ്ധീകരിച്ച കരടുപട്ടിക അനുസരിച്ചു കാസര്‍കോട് ജില്ലയിലെ അഞ്ചു …

രാത്രി അസാധാരണ ശബ്ദം; വാതില്‍ തുറന്ന് വീടിന് പുറത്തിറങ്ങി; വയോധികയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് മുഖംമൂടി സംഘം, ആക്രമിച്ച് ആഭരണങ്ങള്‍ കവര്‍ന്നു

മലപ്പുറം: അമ്പലപ്പടി ബൈപ്പാസിലെ വീട്ടില്‍ തനിച്ചുതാമസിക്കുന്ന വയോധികയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് രണ്ടുപവന്‍ ആഭരണം കവര്‍ന്നു. മൂന്നംഗ സംഘമാണ് മുഖംമൂടി ധരിച്ച് സ്വര്‍ണാഭരണം കവര്‍ന്നത്. പരേതനായ വിമുക്തഭടന്‍ പാലിക്കത്തോട്ടില്‍ വിജയകുമാറിന്റെ ഭാര്യ കെ. ചന്ദ്രമതിയുടെ (63) ആഭരണങ്ങളാണ് കവര്‍ന്നത്. സ്വര്‍ണാഭരണം മോഷ്ടിക്കുന്നതിനിടെയില്‍ നടത്തിയ മല്‍പ്പിടുത്തത്തില്‍ ചന്ദ്രമതിക്ക് വീഴ്ചയിലും പരിക്കേറ്റിരുന്നു. തുടര്‍ന്ന് ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. തിങ്കളാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. രാത്രി വീടിനു പുറത്തുനിന്ന് പടക്കം പൊട്ടുന്നത് പോലെ ശബ്ദം കേട്ടു. തേങ്ങ …

സര്‍ക്കാര്‍ ആശുപത്രിയിലെ നവജാതശിശു തീവ്രപരിചരണ വിഭാഗത്തില്‍ എലികള്‍; ദൃശ്യങ്ങള്‍ പുറത്ത്

ഭോപ്പാല്‍: മധ്യപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയിലെ നവജാതശിശു തീവ്രപരിചരണ വിഭാഗത്തില്‍ എലികള്‍ സൈ്വര്യവിഹാരം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. . ഇതിനെ തുടര്‍ന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നു. അടുത്തിടെ ജബല്‍പൂരിലെ വിക്ടോറിയ ആശുപത്രിയില്‍ രോഗികളുടെ കിടക്കകള്‍ക്ക് മുകളിലൂടെ എലികള്‍ ഓടുന്ന വീഡിയോ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് സത്നയില്‍ നിന്നും സമാനമായ വാര്‍ത്ത പുറത്തുവരുന്നത്. സത്ന ജില്ലാ ആശുപത്രിയിലെ അതീവ ജാഗ്രത വേണ്ട എസ്.എന്‍.സി.യു (SNCU) വാര്‍ഡിനുള്ളില്‍ എലികള്‍ ഓടിനടക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. കുഞ്ഞുങ്ങളുടെ സുരക്ഷയെയും ആശുപത്രിയിലെ ശുചിത്വത്തെയും കുറിച്ച് …

ദുബായിലെ ജ്വല്ലറിയില്‍ നിന്ന് 10 കിലോ സ്വര്‍ണവുമായി മുങ്ങിയ മലയാളി ജീവനക്കാര്‍ക്ക് ഒരു വര്‍ഷം തടവും 14 ലക്ഷം ദിര്‍ഹം പിഴയും

ദുബായ്: സ്വര്‍ണക്കടയില്‍ നിന്ന് 10 കിലോ സ്വര്‍ണവുമായി മുങ്ങിയ മലയാളി ജീവനക്കാര്‍ക്ക് ദുബായ് അപ്പീല്‍ കോടതി ഒരു വര്‍ഷം തടവും മൂന്ന് കോടിയിലേറെ രൂപ (14 ലക്ഷം ദിര്‍ഹം) പിഴയും വിധിച്ചു. കോട്ടയം സ്വദേശികളായ മുഹമ്മദ് അജാസ്, അജ്മല്‍ കബീര്‍ എന്നിവരെയാണ് ശിക്ഷിച്ചത്. ദെയ്‌റ ഗോള്‍ഡ് സൂഖിലെ ‘റിച്ച് ഗോള്‍ഡ്’ ജ്വല്ലറിയില്‍ മാനേജരായും സൂപ്പര്‍വൈസറായും ജോലി ചെയ്തിരുന്നവരാണ് മോഷണം നടത്തിയത്. മുഹമ്മദ് അജാസ് ആറുവര്‍ഷമായി ജ്വല്ലറിയില്‍ മാനേജറായി പ്രവര്‍ത്തിച്ചുവരികയാണ്. മോഷണത്തിന്റെ ആസൂത്രകന്‍ ഇയാളാണെന്ന് കുറ്റപത്രം ചൂണ്ടിക്കാട്ടി. കേസില്‍ …

‘ഞങ്ങള്‍ ഇവിടെ സുരക്ഷിതരല്ല’: ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ബംഗ്ലാദേശില്‍ ആള്‍ക്കൂട്ട കൊലപാതകത്തിനിരയായ ദിപുചന്ദ്രദാസിന്റെ സഹോദരന്‍

ധാക്ക: ബംഗ്ലാദേശില്‍ ആള്‍ക്കൂട്ട കൊലപാതകത്തിനിരയായ ദിപുചന്ദ്ര ദാസിന്റെ സഹോദരന്‍ അപുദാസ് ഇന്ത്യയിലേക്ക് മടങ്ങാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. കൊലപാതകം കുടുംബത്തെ തകര്‍ക്കുകയും ജീവന് ഭീഷണിയുണ്ടാക്കുകയും ചെയ്തു.കുടുംബം ഇനി ബംഗ്ലാദേശില്‍ സുരക്ഷിതരല്ലെന്നും പിന്തുണ നല്‍കിയാല്‍ രാജ്യം വിട്ട് ഇന്ത്യയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നുവെന്നും അപുദാസ് പറഞ്ഞു. വ്യാഴാഴ്ച രാത്രിയാണ് ദൈവനിന്ദ ആരോപിച്ച് 25 കാരനായ ദിപുചന്ദ്രദാസിനെ ജനക്കൂട്ടം മൈമെന്‍സിങ് നഗരത്തില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ജോലി ചെയ്തിരുന്ന ഫാക്ടറിക്ക് പുറത്തുവച്ച് ആക്രമിച്ച ശേഷം ഒരു മരത്തില്‍ കെട്ടിത്തൂക്കി. പിന്നീട് അക്രമികള്‍ അദ്ദേഹത്തിന്റെ മൃതദേഹം …

പാണത്തൂര്‍ കമ്മാടിയില്‍ കാട്ടുപോത്തിന്റെ ആക്രമണം; ടാപ്പിംഗ് ജോലിക്കിടെ തൊഴിലാളിക്ക് കുത്തേറ്റു

കാസര്‍കോട്: പാണത്തൂര്‍ കമ്മാടിയില്‍ ടാപ്പിംഗ് ജോലിക്കിടെ തൊഴിലാളിക്ക് കാട്ടുപോത്തിന്റെ കുത്തേറ്റു. കമ്മാടിയിലെ കെ. കെ.രാമന്‍ (46)നാണ് കുത്തേറ്റത്. ചൊവ്വാഴ്ച രാവിലെ പാണത്തൂര്‍ എസ്റ്റേറ്റില്‍ ടാപ്പിംഗ് ജോലിക്ക് എത്തിയപ്പോഴാണ് സംഭവം. ഉടന്‍ കൂടെയുണ്ടായിരുന്നവര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് സുള്ള്യയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കമ്മാടിയില്‍ ആനകളുടെയും കാട്ടുപോത്തുകളുടെ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇവിടെ കാട്ടുപോത്തുകള്‍ കൃഷികള്‍ നശിപ്പിക്കുന്നത് പതിവാണെങ്കിലും മനുഷ്യരെ ആക്രമിച്ച സംഭവം കുറവാണെന്നു നാട്ടുകാര്‍ പറയുന്നു.

മംഗളൂരു സര്‍വകലാശാലയിലെ 22 സ്വകാര്യ കോളജുകള്‍ അടച്ചു പൂട്ടുന്നു

മംഗളൂരു:വിദ്യാര്‍ത്ഥികളുടെ എണ്ണം കുറവായതിനാല്‍ മംഗളൂരു സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്ത 22 സ്വകാര്യ കോളേജുകള്‍ അടച്ചുപൂട്ടാന്‍ അക്കാദമിക് കൗണ്‍സില്‍ തീരുമാനിച്ചു. വൈസ് ചാന്‍സലര്‍ പ്രൊഫ. പി.എല്‍. ധര്‍മ്മയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അക്കാദമിക് കൗണ്‍സിലിന്റെ ഓണ്‍ലൈന്‍ യോഗത്തിലാണ് ഈ നിര്‍ണായക തീരുമാനം.ഈ കോളേജുകള്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നത് നിര്‍ത്തും. എന്നാല്‍ നിലവിലെ വിദ്യാര്‍ത്ഥികളെ അവരുടെ കോഴ്സുകള്‍ തടസ്സമില്ലാതെ പൂര്‍ത്തിയാക്കാന്‍ അനുവദിക്കും. അടച്ചു പൂട്ടുന്ന കോളേജുകള്‍: എബിഎ വിമന്‍സ് ഫസ്റ്റ് ഗ്രേഡ് കോളേജ് സൂറത്കല്‍,,അഞ്ജുമാന്‍ ഫസ്റ്റ് ഗ്രേഡ് …

പക്ഷാഘാതത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന തൃക്കരിപ്പൂരിലെ ഹോട്ടല്‍ വ്യാപാരി മരിച്ചു

കാസര്‍കോട്: പക്ഷാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഹോട്ടല്‍ വ്യാപാരി മരിച്ചു. തൃക്കരിപ്പൂര്‍ മെട്ടമ്മലിലെ എന്‍ നൂറുദ്ദീനാ(34)ണ് മരിച്ചത്. പയ്യന്നൂരിലെ സുബീ ഹോട്ടലുടമയായിരുന്നു. രണ്ടുദിവസം മുമ്പ് പക്ഷാഘാതത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ ചികില്‍സയിലിരിക്കെ മരിച്ചു. സംസ്‌കാരം മെട്ടമ്മല്‍ ജുമാമസ്ജിദ് അങ്കണത്തില്‍ നടക്കും. പരേതനായ എം സലാമിന്റെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: ഷഹര്‍ബാന. മക്കള്‍: ലന, ഷാസ്മി. സഹോദരി: നൂറാബി. യുവവ്യാപാരിയുടെ മരണം നാടിനെ ദുഖത്തിലാഴ്ത്തി.

എഫ്ബി പരസ്യം കണ്ട് കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് കാര്‍ഡ് വാങ്ങാന്‍ ശ്രമിച്ചു;പണം നഷ്ടമായി

മംഗളൂരു: ഫേസ്ബുക്ക് പരസ്യത്തിലൂടെ കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് കാര്‍ഡ് വാങ്ങാന്‍ ശ്രമിച്ച യുവാവില്‍ നിന്ന് 55,000 രൂപ തട്ടിയെടുത്തതായി പരാതി.ഉഡുപ്പി താലൂക്കിലെ അമ്പലപ്പാടിയില്‍ നിന്നുള്ള അനിരുദ്ധ് റാവു(23) എന്നയാള്‍ ഫേസ്ബുക്കില്‍ കുറഞ്ഞ വിലയുള്ള പിസി ഘടകങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന പരസ്യം കണ്ടു. ഗ്രാഫിക്‌സ് കാര്‍ഡിനായി ഓര്‍ഡര്‍ നല്‍കിയ ശേഷം, ഒരു അജ്ഞാത വ്യക്തി വാട്ട്സ്ആപ്പ് വഴി അദ്ദേഹത്തെ ബന്ധപ്പെടുകയും പണം നല്‍കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.ഇതിന്റെ അടിസ്ഥാനത്തില്‍ അനിരുദ്ധ് റാവു ഡിസംബര്‍ 17 ന് യുപിഐ വഴി 55,000 രൂപ ഒരു …

മുംബൈയില്‍ നിന്ന് ബംഗളൂരുവിലേക്ക് 1.20 കോടിയുടെ കൊക്കെയ്ന്‍ കടത്തിയ വിദേശ യുവതി അറസ്റ്റില്‍

ബംഗളൂരു: സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെ ബ്രെഡ് കവറുകളിൽ ഒളിപ്പിച്ച് മുംബൈയിൽ നിന്ന് ബംഗളൂരുവിലേക്ക് 1.20 കോടി രൂപ വിലമതിക്കുന്ന 121 ഗ്രാം കൊക്കെയ്ൻ കടത്തിയതിന് വിദേശ വനിതയെ ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു.കള്ളക്കടത്തിനൊപ്പം കുറ്റകൃത്യത്തിന് ഉപയോഗിച്ചതായി പറയുന്ന മൊബൈൽ ഫോണും അവരിൽ നിന്ന് പിടിച്ചെടുത്തു.എന്നാൽ പ്രതിയുടെ പേര് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.വർത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന വിദേശ വനിത അറിയപ്പെടുന്ന വ്യക്തികൾക്ക് കൊക്കെയ്ൻ വിതരണം ചെയ്യുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബംഗളൂരു സിസിബി നാർക്കോട്ടിക് കൺട്രോൾ …

അഴിമതി:കര്‍ണാടകയില്‍ വിവിധ ജില്ലകളില്‍ ലോകായുക്ത റെയ്ഡ്

ബംഗളൂരു: അഴിമതി, വരുമാനത്തിന് ആനുപാതികമല്ലാത്ത സ്വത്ത് സമ്പാദനം എന്നീ ആരോപണങ്ങളെത്തുടര്‍ന്ന് കര്‍ണാടക ലോകായുക്ത ചൊവ്വാഴ്ച സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീടുകളിലും ഓഫീസുകളിലും ഒരേസമയം റെയ്ഡ് നടത്തി.ബാഗല്‍കോട്ട്, വിജയപുര, കാര്‍വാര്‍, റായ്ച്ചൂര്‍ ജില്ലകളിലാണ് ഏകോപിതമായ റെയ്ഡ്. ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട ബംഗ്ലാവുകള്‍, വീടുകള്‍, ഓഫീസുകള്‍ എന്നിവിടങ്ങളില്‍ പരിശോധന പുരോഗമിക്കുകയാണ്.ബാഗല്‍കോട്ട് ജില്ലയില്‍ ജില്ലാ ഗ്രാമവികസന ഏജന്‍സി (ഡിആര്‍ഡിഎ) പ്രോജക്ട് ഡയറക്ടറുടെ വസതികളില്‍ ലോകായുക്ത ഉദ്യോഗസ്ഥര്‍ അതിരാവിലെ റെയ്ഡ് ആരംഭിച്ചു. ബാഗല്‍കോട്ട് പട്ടണത്തിലും അയല്‍ ജില്ലയായ ഗദഗ് ജില്ലയിലെ …

അലഞ്ഞു നടന്നിരുന്ന വയോധികനെ പുനരധിവാസ കേന്ദ്രത്തിലെത്തിച്ചു; അന്തേവസികള്‍ക്കായി ക്രിസ്മസ് ആഘോഷം ഒരുക്കി ജനമൈത്രി പൊലീസ്

നീലേശ്വരം: ആരോരുമില്ലാതെ അലഞ്ഞു നടക്കുകയായിരുന്ന വയോധികന് ആശ്രയമായി ജനമൈത്രി പൊലീസ്. കാര്യങ്കോട് സ്വദേശി പൊക്കനെയാണ് നീലേശ്വരം ജനമൈത്രി പൊലീസ് ചേര്‍ത്തു പിടിച്ചത്. പൊക്കനെ മലപ്പച്ചേരി ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്രത്തില്‍ എത്തിച്ച് സംരക്ഷണം ഒരുക്കി. പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികള്‍ക്ക് ക്രിസ്മസ് ആഘോഷിക്കാന്‍ കേക്കും പൊലീസ് വാങ്ങിയിരുന്നു. കേക്ക് മുറിച്ച് മുഴുവന്‍ അന്തേവാസികള്‍ക്കും വിതരണം ചെയ്തു. പൊലീസിനൊപ്പമുള്ള ക്രിസ്മസ് ആഘോഷം അന്തേവാസികള്‍ക്ക് നവ്യാനുഭവം സമ്മാനിച്ചു. നിറഞ്ഞ സന്തോഷത്തോടെയാണ് അന്തേവാസികള്‍ ക്രിസ്മസ് ആഘോഷിച്ചത്. നീലേശ്വരം സബ് ഇന്‍സ്പെക്ടര്‍ കെവി രതീശന്‍, …

ഉഡുപ്പിയില്‍ വിചാരണ പൂര്‍ത്തിയാവാതെ 39 നക്‌സല്‍ കേസുകള്‍

മംഗളൂരു: ഉഡുപ്പി ജില്ലയില്‍ നക്‌സല്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ രജിസ്റ്റര്‍ ചെയ്ത 68 കേസുകളില്‍ 39 എണ്ണം നിലവില്‍ ജുഡീഷ്യല്‍ വിചാരണയിലാണെന്ന് ജില്ല പൊലീസ് സൂപ്രണ്ട് ഹരിറാം ശങ്കര്‍ പറഞ്ഞു. 28 കേസുകള്‍ തീര്‍പ്പാക്കി. ഒരു കേസില്‍ അധിക കുറ്റപത്രം സമര്‍പ്പിക്കുന്നത് കാത്തിരിക്കുന്നു. മൂന്ന് പ്രതികള്‍ക്കെതിരായ കേസുകളില്‍ കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാനുണ്ട്. ഒരു കേസ് സിഐഡിയുടെ അന്വേഷണത്തിലാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ 39 കേസുകളുമായി ബന്ധപ്പെട്ട് 11 നക്‌സല്‍ പ്രതികളെ കോടതികളില്‍ ഹാജരാക്കിയിട്ടുണ്ട്. ഈ കേസുകളിലെ പ്രതികള്‍ക്കെതിരെ …

വൃക്കദാതാവിനെ കണ്ടെത്തിത്തരാമെന്ന് പറഞ്ഞ് തട്ടിപ്പ്; നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെതിരെ വീണ്ടും കേസ്

തളിപ്പറമ്പ്: വൃക്കദാതാവിനെ കണ്ടെത്തി നല്‍കാമെന്ന് പ്രലോഭിപ്പിച്ച് വീട്ടമ്മയില്‍ നിന്ന് രണ്ടു ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. പറശ്ശിനിക്കടവ്, സ്‌നേക്ക് പാര്‍ക്കിനു സമീപത്തെ കുഴിച്ചാലില്‍ കെ. സുപ്രഭയുടെ പരാതിയില്‍ കീഴ്പ്പള്ളി, വേങ്ങശ്ശേരിയിലെ വി.എം നൗഫലി(32)നെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു.സമാനരീതിയില്‍ നിരവധി പേരില്‍ നിന്നു ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്ത സംഘത്തിലെ പ്രധാനിയാണ് നൗഫലെന്നു പൊലീസ് പറഞ്ഞു. വിവിധ പൊലീസ് സ്റ്റേഷനുകളില്‍ സമാനകേസുകളുള്ള നൗഫലിനെ കഴിഞ്ഞ മാസം ആറളം പൊലീസ് അറസ്റ്റു ചെയ്തിരുന്നു.കഴിഞ്ഞ മാര്‍ച്ച് 19 മുതല്‍ ഏപ്രില്‍ 13 വരെയുള്ള …