ഹൂസ്റ്റൺ പോലീസ് ഉദ്യോഗസ്ഥന്റെ കാർ ഇടിച്ച് മരിച്ച ആളുടെ ആശ്രിതർക്ക് 13 മില്യൺ ഡോളർ (ഏകദേശം 108 കോടിരൂപ ) നഷ്ട പരിഹാരം

പി പി ചെറിയാൻ

ഹൂസ്റ്റൺ: 2021-ൽ ഹൂസ്റ്റൺ പോലീസ് ഉദ്യോഗസ്ഥന്റെ കാർ ഇടിച്ച് മരിച്ച 71 വയസ്സുകാരന്റെ കുടുംബത്തിന് ഫെഡറൽ ജൂറി $13 മില്യൺ (ഏകദേശം ₹108 കോടി) അനുവദിച്ചു.
2021-ൽ നോർത്ത് ഷെപ്പേർഡ് ഡ്രൈവിൽ ഉദ്യോഗസ്ഥന്റെ ക്രൂയിസർ ഇടിച്ച് ചാൾസ് പെയ്‌നെ എന്നയാളാണ് മരിച്ചത്.

പോലീസ് ഉദ്യോഗസ്ഥരെ അമിതവേഗത്തിൽ വാഹനമോടിക്കാൻ പ്രോത്സാഹിപ്പിച്ച ഡിപ്പാർട്ട്‌മെന്റിന്റെ നയങ്ങളാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് പെയ്‌ന്റെ കുടുംബം 2023-ൽ പോലീസിനെതിരെ കേസ് ഫയൽ ചെയ്തു.
അഞ്ച് ദിവസത്തെ കൂടിയാലോചനയ്ക്ക് ശേഷം, അമിതവേഗത്തിൽ വാഹനമോടിക്കാൻ ഉദ്യോഗസ്ഥരെ അനുവദിക്കുകയും ഈ വിഷയത്തിൽ അശ്രദ്ധ കാണിക്കുകയും ചെയ്തതിലൂടെ നഗരം പെയ്‌ന്റെ അവകാശങ്ങൾ ലംഘിച്ചതായി ജൂറി കണ്ടെത്തി.

മാനസിക പ്രയാസത്തിനും കൂട്ടായ്‌മ നഷ്ടപ്പെട്ടതിനും നഷ്ടപരിഹാരം അനുവദിച്ചു. ഈ തുക പെയ്‌ന്റെ ഭാര്യ ഹാരിയറ്റിനും ഏഴ് മക്കൾക്കും ലഭിക്കും.

പെയ്‌ന്റെ കുടുംബത്തിന് വേണ്ടി ഹാജരായ പ്രശസ്ത സിവിൽ റൈറ്റ്സ് അറ്റോർണി ബെൻ ക്രംപ് ഇത് “പോലീസ് സുരക്ഷാ നിയമങ്ങൾ ലംഘിക്കുമ്പോൾ പൗരന്മാർ അപകടത്തിലാണെന്ന്” അടിവരയിടുന്ന പ്രധാനപ്പെട്ട കേസാണെ ന്ന് അഭിപ്രായപ്പെട്ടു.

വിധിയിൽ സന്തോഷവതിയാണെ ന്ന് ഹാരിയറ്റ് പെയ്ൻ പറഞ്ഞു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page