പി പി ചെറിയാൻ
ലെബനൻ (ഇൻഡ്യാന):വഴി തെറ്റി മറ്റൊരു വീട്ടിലെത്തിയ ക്ലീനിങ് തൊഴിലാളിയായ മരിയ ഫ്ലോറിൻഡ റിയോസ് പെരസ് ഡി വെലാസ്ക്വസിനെ (32) വെടിവെച്ചു കൊന്ന സംഭവത്തിൽ, വീട്ടുടമയായ കട്ട് ആൻഡേഴ്സനെതിരെ (62) നരഹത്യ കുറ്റം ചുമത്തി.
നവംബർ 5-ന് രാവിലെയാണ് സംഭവം. മറ്റൊരിടത്തേക്ക് പോകേണ്ട ക്ലീനിങ് സംഘം അബദ്ധത്തിൽ ആൻഡേഴ്സന്റെ വീട്ടുവാതിൽക്കൽ എത്തുകയായിരുന്നു.
വാതിൽ തുറക്കാൻ ശ്രമിക്കുന്ന ശബ്ദം കേട്ട് ഒരു മിനിറ്റിനുള്ളിൽ ആൻഡേഴ്സൺ മുന്നറിയിപ്പില്ലാതെ വാതിലിലൂടെ വെടിയുതിർക്കുകയായിരുന്നു.വെടിയേറ്റ് ക്ലീനിങ് തൊഴിലാളി മരിച്ചു.
മരണകാരണമായ ഈ സംഭവം, സ്വയരക്ഷയ്ക്കായി മാരകശക്തി ഉപയോഗിക്കാൻ അനുമതി നൽകുന്ന ‘സ്റ്റാൻഡ്-യുവർ-ഗ്രൗണ്ട്’ നിയമത്തിന്റെ പരിധിയിൽ വരുമോ എന്നതിനെക്കുറിച്ചുള്ള നിയമപരമായ വിലയിരുത്തലിനും വഴിവച്ചിട്ടുണ്ട്..
കുറ്റം തെളിഞ്ഞാൽ 10 മുതൽ 30 വർഷം വരെ തടവും 10,000 ഡോളർ പിഴയും ലഭിച്ചേക്കാം.







