ഇന്ത്യന്‍ സൈന്യത്തിന്റെ വിവരങ്ങള്‍ പാകിസ്ഥാന് വിവരങ്ങള്‍ കൈമാറി; ഹരിയാന സ്വദേശി പിടിയില്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന്റെ രഹസ്യ വിവരങ്ങള്‍ പാകിസ്ഥാന് ചോര്‍ത്തിയ ഹരിയാന മേവാത് സ്വദേശിയെ അറസ്റ്റ് ചെയ്തു. മേവാത്തിനടുത്ത് ഹാത്തിന്‍ ബ്ലോക്കിലെ അലിമേവ് എന്ന ഗ്രാമത്തിലെ താമസക്കാരനായ തൗഫീഖ് എന്നയാളാണ് പിടിയിലായത്. പല്‍വാല്‍ പൊലീസിന്റെ ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സിയാണ് ഇയാളെ പിടികൂടിയത്. വിദേശ വിസ സേവനം നടത്തുന്നതിന്റെ മറവിലാണ് ഇയാള്‍ പാകിസ്ഥാന് വിവരങ്ങള്‍ കൈമാറിയതെന്നാണ് വിവരം. ഇയാള്‍ 2022 ല്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നതായും അതിര്‍ത്തി മേഖലയിലുള്ള ആളുകളുമായി ഇയാള്‍ സമ്പര്‍ക്കം നടത്തിയെന്നും പൊലീസ് ആരോപിക്കുന്നു. പ്രതിയുടെ ഫോണില്‍ നിന്നും കേസുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകള്‍ ലഭിച്ചെന്നാണ് പൊലീസ് പറയുന്നത്. ഇന്ത്യന്‍ സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ പാകിസ്ഥാന്‍ ഹൈക്കമ്മീഷന് ചോര്‍ത്തിക്കൊടുത്തുവെന്നാണ് ഇയാള്‍ക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റം.
പാകിസ്ഥാനിലേക്ക് പോകാന്‍ നിരവധി പേര്‍ക്ക് വിസ സഹായം ലഭ്യമാക്കിയെന്നും വ്യക്തമായിട്ടുണ്ട്. കേന്ദ്ര ഏജന്‍സികളും ഹരിയാന പൊലീസുമാണ് കേസ് അന്വേഷിക്കുന്നത്. തൗഫീഖ് ഒറ്റയ്ക്കാണോ അതോ വലിയൊരു ശൃംഖലയുടെ ഭാഗമായാണോ പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്താന്‍ ഹരിയാന പൊലീസിന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page