സല്‍മാന്‍ റുഷ്ദിയുടെ ‘സാത്താന്റെ വചനങ്ങള്‍’ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: സല്‍മാന്‍ റുഷ്ദിയുടെ വിവാദ നോവലായ ‘ദ സാത്താനിക് വേഴ്‌സസ്’ (സാത്താന്റെ വചനങ്ങള്‍) നിരോധിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിക്കളഞ്ഞു.
1988ല്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ ‘ദ സാത്താനിക് വേഴ്‌സസ്’ന്റെ ഇറക്കുമതി നിരോധിക്കാന്‍ തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതിയില്‍ നല്‍കിയ പരാതിയില്‍ വിജ്ഞാപനം ഹാജരാക്കാതിരിക്കുകയും തുടര്‍ന്നു അത്തരമൊരു വിജ്ഞാപനം നിലവിലില്ലെന്ന നിഗമനത്തില്‍ കോടതി കേസ് അവസാനിപ്പിക്കുകയുമായിരുന്നു. ഇതിനെതിരെ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിക്കളഞ്ഞത്. ലോകമെമ്പാടുമുള്ള മുസ്ലീംങ്ങള്‍ സാത്താന്റെ വചനങ്ങളെ ദൈവനിന്ദയായി കണ്ടതിനെ തുടര്‍ന്നു ബുക്കര്‍ സമ്മാന ജേതാവ് സല്‍മാന്‍ റുഷ്ദിയുടെ ദ സാത്താനിക് വേഴ്‌സസ് എന്ന കൃതി 1988ല്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു. പുസ്തകത്തിന്റെ ഇറക്കുമതി ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന സംശയത്തിലായിരുന്നു നിരോധനം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
നെഞ്ച് വേദനയുമായി കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിയ ആളെ ഓപ്പറേഷന് വിധേയനാക്കി; ഓപ്പറേഷനോടെ അബോധാവസ്ഥയിൽ ആയ രോഗിയെ രണ്ട് ദിവസം അവിടെ കിടത്തി ; മിനിഞ്ഞാന്ന് മംഗലാപുരത്ത് അയച്ചു; ഇന്ന് ഉച്ചയ്ക്ക് മരിച്ചു
തെരഞ്ഞെടുപ്പു പ്രചാരണത്തിനു ജില്ലയില്‍ വീറും വാശിയും ഏറുന്നു; ബി ജെ പി പ്രചരണത്തിനായി കേന്ദ്രമന്ത്രി എസ് ജയശങ്കറും യുവമോര്‍ച്ചാ ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യയും കാസര്‍കോട്ടേക്ക്

You cannot copy content of this page