പിണങ്ങിക്കഴിയുകയായിരുന്ന ഭാര്യയുടെ കുടുംബത്തെ കൊന്ന് വീടിന് തീവച്ചു : പ്രതിയുടെ വധശിക്ഷ നടപ്പാക്കി

പി പി ചെറിയാൻ

ഫ്ലോറിഡ:1990-ൽ വേർപിരിഞ്ഞ ഭാര്യയുടെ സഹോദരിയെയും മാതാപിതാക്കളെയും കൊലപ്പെടുതിയ ശേഷം അവരുടെ വീടിന് തീയിട്ട കേസിൽ ഫ്ലോറിഡക്കാരനായ ഡേവിഡ് പിറ്റ്മാനെ ഫ്ലോറിഡ സ്റ്റേറ്റ് ജയിലിൽ മാരകമായ വിഷം കുത്തിവെച്ച് വധശിക്ഷയ്ക്ക് വിധേയനാക്കി.

ജനുവരി മുതൽ ഫ്ലോറിഡ സംസ്ഥാനം വധശിക്ഷയ്ക്ക് വിധേയമാക്കിയ 12-ാമത്തെ വ്യക്തിയാണ് ഇ ദ്ദേഹം, ഈ വർഷം ഏതൊരു യുഎസ് സംസ്ഥാനത്തേക്കാളും ഏറ്റവും കൂടുതൽ വധശിക്ഷ നടപ്പാക്കിയതു ഫ്ലോറിഡയിലാണ്.1976-ൽ വധശിക്ഷ പുനഃസ്ഥാപിച്ചതിനുശേഷം, പിറ്റ്മാൻ ഉൾപ്പെടെ, ഫ്ലോറിഡ 118 പേരെ വധശിക്ഷയ്ക്ക് വിധേയരാക്കി.

1990-ൽ, മേരി പ്രിഡ്ജൻ, പിറ്റ്മാനുമായുള്ള വിവാഹമോചനം നടത്തിയിരുന്നു.ഭാര്യയുടെ 20 വയസ്സുള്ള സഹോദരി ബോണി നോൾസ്, അഞ്ച് വർഷം മുമ്പ് നടന്ന ഒരു ബലാത്സംഗത്തിൽ തനിക്കെതിരെ കുറ്റം ചുമത്താൻ ശ്രമിച്ചതായി പറയുന്നു.ഇതാണ് കൂട്ടക്കൊലപാതകത്തിനും തീവയ്‌പിനുമിടയാക്കിയതെന്നു കരുതുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഹരിതകര്‍മ്മസേനയിലും തട്ടിപ്പ്: 40000 രൂപ യൂസര്‍ഫീസ് ബാങ്കിലടച്ചപ്പോള്‍ 4000രൂപ; പഞ്ചായത്ത് ഓഫീസിനു നല്‍കിയ ബാങ്ക് രസീത് കൗണ്ടര്‍ ഫോയിലില്‍ 40,000 രൂപയെന്ന് തിരുത്ത്: മഹിളാ അസോസിയേഷന്‍ വില്ലേജ് പ്രസിഡന്റുള്‍പ്പെടെ രണ്ടുപേരെ ജോലിയില്‍ നിന്നു മാറ്റി നിറുത്തി; ഓഡിറ്റിംഗ് തകൃതിയില്‍
മഞ്ചേശ്വരം, കടമ്പാറില്‍ യുവ അധ്യാപികയും ഭര്‍ത്താവും ജീവനൊടുക്കിയത് എന്തിന്? ; അധ്യാപികയെ സ്‌കൂട്ടറില്‍ എത്തി മര്‍ദ്ദിച്ച സ്ത്രീകള്‍ ആര്?, സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത്, ദുരൂഹതയേറുന്നു

You cannot copy content of this page