ഇനി ‘ജാനകി വി’; 8 മാറ്റങ്ങളുമായി സുരേഷ് ഗോപി ചിത്രത്തിനു സെൻസർ ബോർഡ് അനുമതി; ഉടൻ തിയേറ്ററിലെത്തും

കൊച്ചി: നിയമപോരാട്ടത്തിനൊടുവിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനായ ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയ്ക്ക് സെൻസർ ബോർഡ് പ്രദർശനാനുമതി നൽകി. ജാനകി ‘വി’ വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന പേരോടെയാകും ചിത്രം എത്തുക. 8 മാറ്റങ്ങൾ വരുത്തിയ പതിപ്പിനാണ് അംഗീകാരം. സിനിമയിലെ കോടതി രംഗങ്ങളിലും മാറ്റങ്ങൾ വരുത്തി. ഇതോടെ അടുത്ത ദിവസം തന്നെ സിനിമ റിലീസ് ചെയ്യുമെന്ന് സിനിമയുടെ അണിയറപ്രവർത്തകർ വ്യക്തമാക്കി.സിനിമയുടെ പേരിലും രംഗങ്ങളിലും സെൻസർ ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്താമെന്ന് അണിയറപ്രവർത്തകർ കോടതിയെ …

സെൽഫിയെടുക്കുന്നതിനിടെ ഭർത്താവിനെ നദിയിൽ തള്ളിയിട്ടു കൊല്ലാൻ ശ്രമം; ഭാര്യക്കെതിരെ പൊലീസ് അന്വേഷണം

ബെംഗളൂരു: സെൽഫി എടുക്കുന്നതിനിടെ നദിയിൽ തള്ളിയിട്ട് കൊല്ലാൻ ഭാര്യ ശ്രമിച്ചെന്ന യുവാവിന്റെ പരാതിയിൽപൊലീസ് അന്വേഷണം ആരംഭിച്ചു. കർണാടകയിലെ റായ്ച്ചൂർ ജില്ലയിലെ കട്ലൂർ ഗ്രാമത്തിലാണ് സംഭവം.തത്തപ്പ എന്നയാളാണ് ഭാര്യക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. 3 മാസം മുൻപ് വിവാഹിതനായ തത്തപ്പ ഭാര്യയുമായി നിറഞ്ഞൊഴുകുന്ന കൃഷ്ണാ നദിക്കു കുറുകെയുള്ള പാലത്തിൽ എത്തുകയായിരുന്നു. ഇരുവരും സെൽഫി എടുക്കുന്നതിനിടെ തത്തപ്പ നദിയിലേക്കു വീണു. സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളാണ് യുവാവിനെ രക്ഷിച്ചത്. ഭാര്യ തന്നെ മനപൂർവം തള്ളിയിട്ടെന്ന് തത്തപ്പ ആരോപിക്കുന്നു. എന്നാൽ അബദ്ധത്തിൽ സംഭവിച്ചെന്നാണ് ഭാര്യയുടെ വാദം. …

വട്ടത്തിലിരുന്ന് വിവേചനങ്ങളില്ലാതെ കൂട്ടായി പഠിക്കാം: സ്ഥാനാർത്ഥി ശ്രീക്കുട്ടൻ സിനിമക്കു തമിഴ്നാട്ടിൽ സ്വാധീനം; സ്കൂളുകളിൽ പുതിയ ക്രമീകരണം

ചെന്നൈ: തമിഴ്നാട്ടിലെ സ്കൂളുകളിൽ പരമ്പരാഗത രീതിയിലെ ഇരിപ്പിട ക്രമീകരണങ്ങളിൽ മാറ്റം വരുത്തി സ്കൂൾ വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. ഇനി അർധവൃത്താകൃതിയിലാകും ഇരിപ്പിടങ്ങൾ ക്രമീകരിക്കുക. ഇതോടെ ക്ലാസുകളിൽ ഫ്രണ്ട് ബെഞ്ചേഴ്സും ബാക്ക് ബെഞ്ചേഴ്സും ഉണ്ടാകില്ല.അടുത്തിടെ പുറത്തിറങ്ങിയ മലയാള സിനിമ സ്ഥാനാർത്ഥി ശ്രീക്കുട്ടനിലെ ക്ലാസ് രംഗങ്ങളാണ് നടപടിക്കു പ്രേരിപ്പിച്ചതെന്നാണ് സൂചന. ഫ്രണ്ട് ബെഞ്ചേഴ്സ്, ബാക്ക് ബെഞ്ചേഴ്സ് എന്ന അനാവശ്യ വേർതിരിവുകൾ വിദ്യാർഥികളുടെ ജീവിതത്തെയും പഠന നിലവാരത്തെയും ബാധിക്കുന്നതായി സിനിമ ചൂണ്ടിക്കാട്ടിയിരുന്നു. സമൂഹമാധ്യമത്തിലും ഇതു ചർച്ചയായി. പിന്നാലെ സിനിമയിൽ നിന്നും പ്രചോദനം …

മഴ ശക്തമാകുന്നു; ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 16 ന് കാസര്‍കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും 5 ദിവസം മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെയും എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 14നും യെല്ലോ അലേര്‍ട്ട് തുടരും. 16 ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.15 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ …

പീഡനത്തിനിരയായ നൂറോളം യുവതികളുടെ മൃതദേഹം കുഴിച്ചു മൂടിയെന്ന വെളിപ്പെടുത്തൽ; അസ്ഥികൂടവുമായി കോടതിയിൽ ഹാജരായി ശുചീകരണ തൊഴിലാളി

മംഗളൂരു: ദക്ഷിണ കന്നഡയിൽ ബലാത്സംഗത്തിനു ഇരയായ യുവതികളുടെ ഉൾപ്പെടെ നൂറോളം പേരുടെ മൃതദേഹങ്ങൾ രഹസ്യമായി കുഴിച്ചുമൂടാൻ നിർബന്ധിതനായെന്ന വെളിപ്പെടുത്തൽ നടത്തിയ ശുചീകരണതൊഴിലാളി കോടതിയിൽ മൊഴി നൽകി. വെള്ളിയാഴ്ച വൈകിട്ടോടെയാണ് ഇയാൾ ബൽത്തങ്ങാടി മജിസ്ട്രേട്ട് കോടതിയിൽ എത്തിയത്. അഭിഭാഷകർക്കൊപ്പമെത്തിയ ഇയാൾ മുഖം മറച്ചിരുന്നു. താൻ കുഴിച്ചിട്ടതെന്ന് അവകാശപ്പെടുന്ന മൃതദേഹത്തിന്റെ അസ്ഥിയും കോടതിയിൽ സമർപ്പിച്ചു.നേരത്തേ ഇയാൾ കോടതിയിലെത്തി മൊഴി നൽകാതെ നിയമ നടപടികൾ ആരംഭിക്കാനാകില്ലെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര വ്യക്തമാക്കിയിരുന്നു. പിന്നാലെ നേരിട്ടു ഹാജരായ ഇയാൾ വധഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം …

കെഎസ്ആര്‍ടിസി ഡ്രൈവറുമായി അവിഹിത ബന്ധമുണ്ടെന്ന പരാതി; വനിതാ കണ്ടക്ടറുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് ഗതാഗത വകുപ്പ്

തിരുവനന്തപുരം: ഡ്രൈവറുമായി അവിഹിത ബന്ധമുണ്ടെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടറെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ച് ഗതാഗത വകുപ്പ്. അവിഹിത ബന്ധ ആരോപണം വിവരിച്ചെഴുതിയ സസ്‌പെന്‍ഷന്‍ ഉത്തരവ് കണ്ടക്ടറെ അപമാനിക്കുന്നതും സദാചാര നടപടിയുമാണെന്ന ആക്ഷേപം ശക്തമായതോടെയാണ് ഇതു പിന്‍വലിക്കുന്നതായി ഗതാഗത വകുപ്പ് അറിയിച്ചത്. കൊല്ലത്തെ വനിതാ കണ്ടക്ടറെയാണ് നേരത്തേ സസ്‌പെന്‍ഡ് ചെയ്തത്.കെഎസ്ആര്‍ടിസിയില്‍ ഡ്രൈവറായ തന്റെ ഭര്‍ത്താവിന് ഡിപ്പോയിലെ വനിത കണ്ടക്ടറുമായി അവിഹിതമുണ്ടെന്ന് ആരോപിച്ച് ഭാര്യ, മന്ത്രി കെ.ബി. ഗണേശ് കുമാറിനെ സമീപിച്ചതോടെയായിരുന്നു ഇത്. തുടര്‍ന്ന് ചീഫ് ഓഫീസ് …

സിപിഐ കാസര്‍കോട് ജില്ലാ സമ്മേളനം; പ്രതിനിധി സമ്മേളനം അഡ്വ.കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: സിപിഐ 25-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് വെള്ളരിക്കുണ്ട് വീനസ് ഓഡിറ്റോറിയത്തിലെ ബിവി രാജന്‍ നഗറില്‍ നടന്നു. മുതിര്‍ന്ന നേതാവ് പിഎ നായര്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് പ്രതിനിധി സമ്മേളനം ദേശീയ എക്സിക്യൂട്ടീവംഗം അഡ്വ.കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. ദേശീയ എക്സിക്യൂട്ടീവംഗം പി സന്തോഷ് കുമാര്‍ എംപി, സംസ്ഥാന അസി.സെക്രട്ടറി ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, സംസ്ഥാന എക്സിക്യൂട്ടീവംഗവും മന്ത്രിയുമായ ജിആര്‍ അനില്‍, സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ സിപി മുരളി, …

പാലക്കാട് പൊല്‍പ്പുളളിയില്‍ കാര്‍ പൊട്ടിത്തെറിച്ച സംഭവം; പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന കുട്ടികള്‍ മരിച്ചു, മാതാവ് ഗുരുതരാവസ്ഥയില്‍

പാലക്കാട്: പൊല്‍പ്പുളളിയില്‍ കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പൊളളലേറ്റു ഗുരുതരാവസ്ഥയിലുണ്ടായിരുന്ന കുട്ടികള്‍ മരിച്ചു. പൊല്‍പ്പുളളി കൈപ്പക്കോട് സ്വദേശി എല്‍സി മാര്‍ട്ടിന്റെ മകള്‍ എമിലീന മരിയ മാര്‍ട്ടിന്‍(4), ആല്‍ഫ്രഡ് പാര്‍പ്പിന്‍(6) എന്നിവരാണ് ചികില്‍സിയിലിരിക്കെ ശനിയാഴ്ച ഉച്ചയോടെ മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ഇവര്‍ ചികില്‍സിയിലുണ്ടായിരുന്നത്. മാതാവ് എല്‍സിയും അപകടത്തില്‍ പൊള്ളലേറ്റ് ആശുപത്രിയില്‍ ചികില്‍സയിലാണ്. വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയോടെയായിരുന്നു കാര്‍ പൊട്ടിത്തെറിച്ചത്. സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ പെട്ടെന്നു തീ ഉയര്‍ന്ന് കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തില്‍ എല്‍സിക്കും രണ്ടുമക്കള്‍ക്കും ഗുരുതരമായി പൊള്ളലേറ്റു.എല്‍സിയുടെ മറ്റൊരു മകള്‍ക്കും …

നഗരസഭാ ചെയര്‍മാന്‍ വാക്കു പാലിച്ചു; ജനറല്‍ ആശുപത്രിയില്‍ ജനറേറ്റര്‍ പ്രവര്‍ത്തിച്ചു

കാസര്‍കോട്: നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം വാക്കു പാലിച്ചു. തെക്കില്‍ ടാറ്റ ആശുപത്രിയില്‍ ഉപയോഗിക്കാതെ കിടന്ന 400 കെവിഎ ജനറേറ്റര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ സ്ഥാപിച്ചു. ജനറേറ്ററിന്റെ പ്രവര്‍ത്തനോദ്ഘോടനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വ്വഹിച്ചു. അബ്ബാസ് ബീഗം അദ്ധ്യക്ഷത വഹിച്ചു.വൈദ്യുതി മുടങ്ങിയാല്‍ സിടി സ്‌കാന്‍ ഉള്‍പ്പെടെ സൗകര്യം ലഭ്യമല്ലാത്ത അവസ്ഥയായിരുന്നു ജനറല്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നത്. ഇതു പരിഹരിക്കാന്‍ കൂടുതല്‍ ശേഷിയുള്ള ജനറേറ്റര്‍ 11 കി.മീറ്റര്‍ അപ്പുറത്തുള്ള ടാറ്റാ ആശുപത്രിയില്‍ നിന്ന് കൊണ്ടു വരുന്നതിനു 8 മാസം മുന്‍പ് …

മലയാളി ഡോക്ടര്‍ യുപിയിലെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ മരിച്ച നിലയില്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ മലയാളി ഡോക്ടറെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ഡോ. അബിഷോ ഡേവിഡി(32)നെയാണ് ബിആര്‍ഡി മെഡിക്കല്‍ കോളേജിലെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിജി വിദ്യാര്‍ഥിയായിരുന്നു. വെള്ളിയാഴ്ച രാവിലെ ഒരു സ്റ്റാഫ് അന്വേഷിച്ചെത്തിയപ്പോഴാണ് ഡേവിഡിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയും അനസ്‌തേഷ്യ വിഭാഗത്തില്‍ ജൂനിയര്‍ റസിഡന്റ് ഡോക്ടറുമായിരുന്നു ഡേവിഡ്. വെള്ളിയാഴ്ച രാവിലെ ഡോ. ഡേവിഡ് എത്താതിരുന്നതിനെ തുടര്‍ന്ന് അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ.സതീഷ് …

നീന്തല്‍ പരിശീലനക്കുളത്തില്‍ രണ്ടു കുട്ടികള്‍ മുങ്ങി മരിച്ചു

തിരുവനന്തപുരം: നീന്തല്‍ പരിശീലന കുളത്തില്‍ രണ്ടു കുട്ടികള്‍ മുങ്ങിമരിച്ചു. നെടുമങ്ങാട്, വേങ്കവിളയിലെ പരിശീലന കുളത്തില്‍ ആരോമല്‍ (13), ഷിനില്‍ (14) എന്നിവരാണ് മുങ്ങി മരിച്ചത്. കൂശര്‍കോട് സ്വദേശികളാണ്. ശനിയാഴ്ച ഉച്ചയ്ക്കാണ് നാടിനെ നടുക്കിയ അപകടം. നീന്തല്‍ പരിശീലനത്തിനു ഇറങ്ങിയ സമയത്താണ് അപകടത്തില്‍പ്പെട്ടതെന്നു സംശയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

കാമുകനുമായുള്ള യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവിന്റെ ഫോണില്‍; ചിത്രങ്ങള്‍ നശിപ്പിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ ഭാര്യയുടെ നാടകം പൊളിഞ്ഞു

ന്യൂഡല്‍ഹി: കാമുകനുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവിന്റെ ഫോണില്‍ നിന്നും നീക്കം ചെയ്യാന്‍ ഭാര്യയുടെ കടുംകൈ പ്രയോഗം; ക്വട്ടേഷന്‍ സംഘാംഗത്തെ പൊലീസ് അറസ്റ്റു ചെയ്തു. അങ്കിത് ഹഗ്ലോട്ടി (27)നെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്തത്. ഡല്‍ഹി, സുല്‍ത്താന്‍പൂരിലാണ് വിചിത്രമായ കേസ് ഉണ്ടായത്.യുവതിയും കാമുകനും ഒത്തുള്ള സ്വകാര്യദൃശ്യങ്ങള്‍ ഭര്‍ത്താവിന്റെ ഫോണില്‍ ഉണ്ടായിരുന്നു. ഇത് പുലിവാലായേക്കുമെന്നു കണക്കുകൂട്ടിയാണ് ഫോണില്‍ നിന്നു ദൃശ്യങ്ങള്‍ നീക്കം ചെയ്യാന്‍ യുവതി തീരുമാനിച്ചത്. പല തവണ ഇതിനു ശ്രമിച്ചിട്ടും ദൃശ്യങ്ങള്‍ നീക്കം ചെയ്യാന്‍ യുവതിക്കു കഴിഞ്ഞില്ല. ഇതോടെ …

ഉപയോഗശൂന്യമായിക്കിടക്കുന്ന ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം താലൂക്ക് ഓഫീസിന് വിട്ടുകൊടുക്കണം: എന്‍.സി.പി

മഞ്ചേശ്വരം: ഉപ്പള നായാബസാറില്‍ ഉപയോഗശൂന്യമായിക്കിടക്കുന്ന കെട്ടിടം താലൂക്ക് ഓഫീസിനു വിട്ടുകൊടുക്കണമെന്ന് എന്‍.സി.പി നേതാവ് മഹമൂദ് ആവശ്യപ്പെട്ടു. ഇക്കാര്യം ദീര്‍ഘകാലമായി നാട്ടുകാര്‍ ആവശ്യപ്പെടുന്നെങ്കിലും ചില ഗൂഢ ശക്തികളുടെ ഹിഡന്‍ അജണ്ടക്ക് ഭരണ പാര്‍ട്ടിയും ബ്ലോക്ക് -ഗ്രാമ പഞ്ചായത്തു ഭരണവും വിധേയമായിരിക്കുകയാണെന്ന സംശയം ഇക്കാര്യത്തില്‍ അധികൃതര്‍ പ്രകടിപ്പിക്കുന്നു. നിസ്സംഗത ഉണ്ടാക്കുന്നുണ്ടെന്നു അദ്ദേഹം സംശയം പ്രകടിപ്പിച്ചു. സ്വന്തമായി ഭൂമിയുണ്ടായിട്ടും സര്‍ക്കാര്‍ കെട്ടിടം ഉപയോഗമില്ലാതെ ഒഴിച്ചിട്ടു നശിപ്പിക്കുന്നതും അതേ സമയം വന്‍ തുക വാടക കൊടുത്തു അതില്‍ താലൂക്ക് ഓഫീസ് പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നത് …

ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്ന് വീണ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം; പത്തുപേരെ രക്ഷപ്പെടുത്തി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്ന് വീണ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അകത്തുണ്ടായിരുന്ന പത്ത് പേരെ രക്ഷപ്പെടുത്തി. സീലംപുരിലെ ജന്ത മസ്ദൂര്‍ കോളനിയിലാണ് അപകടം. രാവിലെ 7.05 ഓടെയാണ് അപകടം നടന്നത്. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ സീലംപുരില്‍ ജന്ത മസ്ദൂര്‍ കോളനിയിലെ നാല് നില കെട്ടിടമാണ് ഇടിഞ്ഞുവീണത്. 14 മാസം പ്രായമുളള അഹമ്മദ് എന്ന കുട്ടി ഉള്‍പ്പെടെ പത്ത് പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റ ഇവരെ ജിടിബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകട സമയത്ത് രണ്ട് കുടുംബങ്ങളിലായി 12 പേര്‍ …

സ്‌കൂള്‍ സമയമാറ്റം: ധിക്കാര സമീപനം ഇല്ല; സമസ്തയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നു മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: സ്‌കൂള്‍ സമയമാറ്റ വിഷയത്തില്‍ സമസ്തയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സര്‍ക്കാരിനു ധിക്കാര നിലപാടില്ല. താന്‍ പറഞ്ഞത് കോടതിയുടെ നിലപാടാണെന്നും മന്ത്രി വ്യക്തമാക്കി. സ്‌കൂള്‍ സമയത്തില്‍ ഒരു വിഭാഗത്തിനു മാത്രം സൗജന്യം നല്‍കാന്‍ കഴിയില്ലെന്നായിരുന്നു മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.ഇതിനു പിന്നാലെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിലപാട് കടുപ്പിച്ചിരുന്നു. സമയമാറ്റം സംബന്ധിച്ച് അദ്ദേഹം മുഖ്യമന്ത്രിക്കു പരാതി നല്‍കുകയും ചെയ്തു. സ്‌കൂള്‍ സമയമാറ്റം അംഗീകരിക്കില്ലെന്നും സര്‍ക്കാരിനു …

പൂച്ചക്കാട്ടെ അക്രമവും തീവെയ്പും; കേസുകള്‍ പുനഃരന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

കാസര്‍കോട്: ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പള്ളിക്കര, പൂച്ചക്കാട്ടെ അക്രമവും തീവെപ്പും സംബന്ധിച്ച കേസുകള്‍ പുനഃരന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവ്. ഇതു സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിക്ക് ഹൈക്കോടതി ജഡ്ജി പി.വി കുഞ്ഞികൃഷ്ണനാണ് നിര്‍ദ്ദേശം നല്‍കിയത്. പൂച്ചക്കാട്, റഹ്‌മത്ത് റോഡ് എര്‍ളത്ത് ഹൗസില്‍ കെ.എം മുഹമ്മദ് കുഞ്ഞി (50), റഷീദ് മന്‍സിലിലെ ഫൈസല്‍ അലിയുടെ ഭാര്യ ജമീല (28) എന്നിവര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്.2025 ഫെബ്രുവരി 11ന് ആണ് കേസിനാസ്പദമായ ആദ്യത്തെ സംഭവം. ജമീലയും …

അത്യുല്‍പ്പാദന ശേഷിയുള്ള ഫല വൃക്ഷതൈകളുമായി വനശ്രീ ഫാം

കാഞ്ഞങ്ങാട്: അത്യുല്‍പ്പാദന ശേഷിയുള്ള വിവിധ ഇനം ഫല വൃക്ഷങ്ങളുടെയും പഴ സസ്യങ്ങളുടെയും തൈകള്‍ കാഞ്ഞങ്ങാട് വനശ്രീ ഫാമില്‍ വില്‍പ്പനക്ക് ഒരുങ്ങിയിരിക്കുന്നു.വിവിധ ഇനം കശുമാവു ഗ്രാഫ്ട് തൈകള്‍, കവുങ്ങിന്‍ തൈകള്‍, തെങ്ങിന്‍ തൈകള്‍, എക്‌സോട്ടിക് ഫ്രൂട്ടുകളുടെ കൂടുതല്‍ ഇനം തൈകള്‍ എന്നിവയാണ് വില്‍പ്പനക്ക് തയ്യാറായിട്ടുള്ളത്. കൃഷി ഇറക്കിന് അനുയോജ്യമായ ഈ സമയത്ത് മികച്ച വൃക്ഷത്തൈകള്‍ക്കു കര്‍ഷകര്‍ക്കു സമീപിക്കാവുന്ന വിശ്വസ്ത സ്ഥാപനമാണ് കാഞ്ഞങ്ങാട് വനശ്രീ ഫാമെന്നു സ്ഥാപനമുടമകള്‍ അറിയിച്ചു.

നായക്‌സ് റോഡ്- എം ജി റോഡ് ജംഗ്ഷന്‍ ഗതാഗത തടസ്സം ഒഴിവാക്കിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം: വ്യാപാരി വ്യവസായി ഏകോപന സമിതി

കാസര്‍കോട്: നായക്‌സ് റോഡ് കേരള ബാങ്ക് പരിസരം മുതല്‍ പഴയ പ്രസ്‌ക്ലബ്ബ് ജംഗ്ഷന്‍ വരെയുള്ള തുടര്‍ച്ചയായ ട്രാഫിക് തടസ്സവും റോഡിന്റെ ശോചനീയതയും ഉടന്‍ പരിഹരിക്കണമെന്നു മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. നിലവിലുണ്ടായിരുന്ന കോണ്‍ക്രീറ്റ് റോഡ് കുടിവെള്ള പദ്ധതിയുടെ പേരുപറഞ്ഞു പൊളിച്ചു മറിച്ച ശേഷം മേല്‍ഭാഗം മണ്ണിട്ടുറപ്പിക്കാതെ ഉപേക്ഷിച്ചതിനാലാണ് റോഡിന്റെ ഒരു ഭാഗം മുഴുവന്‍ കുഴി രൂപപ്പെട്ടിരിക്കുന്നത്. ഇതോടൊപ്പം പുതിയ ബസ് സ്റ്റാന്റില്‍ നിന്നു കാഞ്ഞങ്ങാട്ടു ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ കറന്തക്കാട്ടു നിന്നു ബാങ്ക് റോഡ്- നായക്‌സ് …