ലിവിംഗ് ടുഗെദര്‍: വിദ്യാനഗര്‍ സ്വദേശിനിയുടെ ഫോണ്‍ തട്ടിയെടുത്തതായി പരാതി, ഹൊസ്ദുര്‍ഗ്ഗ് പൊലീസ് സ്റ്റേഷനില്‍ നാടകീയ രംഗങ്ങള്‍, പൊലീസുകാരന്റെ കോളറില്‍ പിടിച്ചതിന് കേസ്

കാസര്‍കോട്: ലിവിംഗ് ടുഗെദര്‍ ആയി ജീവിച്ചു വരുന്ന കാസര്‍കോട്, വിദ്യാനഗര്‍ സ്വദേശിനിയുടെ ഫോണ്‍ ചിത്താരി സ്വദേശിയായ യുവാവ് പിടിച്ചു വച്ചതായി പരാതി. തര്‍ക്കം പൊലീസ് സ്റ്റേഷനിലെത്തിയതോടെ പ്രകോപിതനായ യുവാവ് പൊലീസുകാരന്റെ കോളറില്‍ പിടിച്ചു. സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. അജിത് കുമാറിന്റെ പരാതി പ്രകാരം സൗത്ത് ചിത്താരി സ്വദേശിയായ സി.കെ സഹീറി(22)നെതിരെ കേസെടുത്തു. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രഘുലാലിന്റെ കോളറില്‍ പിടിച്ചുവെന്നാണ് കേസ്. സംഭവത്തെ കുറിച്ച് പൊലീസ് വൃത്തങ്ങള്‍ പറയുന്നത് ഇങ്ങനെ: ‘ വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമാണ് യുവതി. ഇതിനിടയില്‍ ഭര്‍ത്താവിനെയും കുട്ടിയെയും ഒഴിവാക്കിയ 29 വയസ്സുള്ള യുവതി സഹീറിനൊപ്പം ലിവിംഗ് ടുഗെദര്‍ ആയി താമസിച്ചു വരികയായിരുന്നു. കാപ്പ കേസില്‍ അറസ്റ്റിലായ സഹീര്‍ അടുത്തിടെയാണ് ജയിലില്‍ നിന്നു ഇറങ്ങിയത്. കഴിഞ്ഞ ദിവസം തന്റെ ഫോണ്‍ സഹീര്‍ തട്ടിയെടുത്തുവെന്ന പരാതിയുമായാണ് യുവതി പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് സഹീറിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. ഫോണ്‍ കൊടുക്കണമെന്ന് ഇന്‍സ്‌പെക്ടര്‍ നിര്‍ദ്ദേശിച്ചുവെങ്കിലും തയ്യാറായില്ല. തുടര്‍ന്ന് ദേഹ പരിശോധന നടത്താനുള്ള ശ്രമത്തിനിടയിലാണ് രഘുനാഥന്റെ കോളറില്‍ പിടിച്ചതെന്നും കേസില്‍ പറയുന്നു. സഹീറിനു നോട്ടീസ് നല്‍കി വിട്ടയച്ചതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page