ഷിംല: ഹിമാചൽപ്രദേശിൽ മേഘ വിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ 2 മരണം. ഇരുപതിലേറെ പേരെ ഒഴുക്കിൽപെട്ട് കാണാതായി. കുളു, കങ്കാര ജില്ലകളിലാണ് വ്യാപക നാശനഷ്ടമുണ്ടായത്. ഒട്ടേറെ വീടുകളും സ്കൂളുകളും തകർന്നു. നദികൾ കരകവിഞ്ഞു ഒഴുകിയതോടെ റോഡുകളും പാലങ്ങളും തകർന്നു. സംസ്ഥാന വ്യാപകമായി കനത്ത മഴ തുടരുകയാണ്.
