പെരിയയില്‍ കൂറ്റന്‍ തണല്‍ മരം മുറിഞ്ഞ് വീണു; പെട്ടിക്കടയും ബസ് കാത്തിരിപ്പു കേന്ദ്രവും തകര്‍ന്നു

പെരിയ: ശക്തമായ കാറ്റിലും മഴയിലും പെരിയയില്‍ വന്‍ നാശനഷ്ടം. പെട്ടിക്കടയും ബസ് കാത്തിരിപ്പു കേന്ദ്രവും തകര്‍ന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. പെരിയ ഗവ: ആശുപത്രിക്ക് സമീപം കല്യോട്ട് റോഡിലെ പെട്ടിക്കടയും ബസ് കാത്തിരിപ്പുകേന്ദ്രവുമാണ് തകര്‍ന്നത്. പാതയോരത്തെ കൂറ്റന്‍ തണല്‍ മരമാണ് മുറിഞ്ഞ് വീണത്. പെട്ടിക്കട പൂര്‍ണ്ണമായും ബസ് കാത്തിരിപ്പുകേന്ദ്രം ഭാഗീകമായും തകര്‍ന്നു. പെരിയാസ് പെരിയ എന്ന സംഘടന പണിതതാണ് ബസ് കാത്തിരിപ്പു കേന്ദ്രം. മരം വീണതിനെ തുടര്‍ന്ന് അതു വഴിയുള്ള വാഹനഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. പെരിയാസ് പെരിയ പ്രസിഡണ്ട് ടി മണികണ്ഠന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ജെസിബി ഉപയോഗിച്ച് മരം നീക്കാന്‍ ശ്രമിക്കുന്നതിനിടെ കാഞ്ഞങ്ങാട് നിന്ന് വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. മരം മുറിച്ചു നീക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പുലര്‍ച്ചെയായതിനാല്‍ വലിയൊരു അപകടമാണ് ഒഴിവായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
നെഞ്ച് വേദനയുമായി കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിയ ആളെ ഓപ്പറേഷന് വിധേയനാക്കി; ഓപ്പറേഷനോടെ അബോധാവസ്ഥയിൽ ആയ രോഗിയെ രണ്ട് ദിവസം അവിടെ കിടത്തി ; മിനിഞ്ഞാന്ന് മംഗലാപുരത്ത് അയച്ചു; ഇന്ന് ഉച്ചയ്ക്ക് മരിച്ചു
തെരഞ്ഞെടുപ്പു പ്രചാരണത്തിനു ജില്ലയില്‍ വീറും വാശിയും ഏറുന്നു; ബി ജെ പി പ്രചരണത്തിനായി കേന്ദ്രമന്ത്രി എസ് ജയശങ്കറും യുവമോര്‍ച്ചാ ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യയും കാസര്‍കോട്ടേക്ക്

You cannot copy content of this page